ലേഖനം

സോർബയെ പോലെ ചിരിച്ച (ചിന്തിപ്പിച്ച) ഒരാൾ
June 29, 2026സലിംകുമാറിനെ ഓർക്കുമ്പോൾ നിക്കോസ് കസാൻദ്സാക്കിസിന്റെ ‘സോർബ ദി ഗ്രീക്ക്’ എന്ന നോവലിലെ സോർബയെന്ന കഥാപാത്രത്തെയാണ് ഓർമ വരിക. ഇൗയടുത്ത് വായിച്ചതുകൊണ്ടാകാം ഇൗ നോവലും ഇതിലെ കഥാപാത്രങ്ങളും ഒപ്പം തന്നെയുണ്ട്. സോർബ എന്ന വയോധികൻ ബുദ്ധിജീവിയായ നായകനെ പരിചയപ്പെടുന്നതും അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് നോവൽ പറയുന്നത്. ഖനി നടത്താൻ പോകുന്ന നായകന്റെ ജോലിക്കാരനായും പിന്നീട് കൂട്ടുകാരനായും മാറുന്ന സോർബ അയാളുടെ ജീവിതത്തിലും കാഴ്ചപ്പാടിലും വരുത്തുന്ന മാറ്റം വായനക്കാരനെ കൂടി അനുഭവിപ്പിക്കുന്നുണ്ട്. രണ്ടുപേർ ജീവിതത്തെ കാണുന്ന കാഴ്ചകളാണ് നോവലിന്റെ പൊരുൾ. ഒരുപാട് സംസാരിക്കുന്ന സോർബയുടെ വാക്കുകൾ വായനയ്ക്കുശേഷവും നമ്മെ വന്നു പൊതിഞ്ഞുകൊണ്ടിരിക്കും. സലിംകുമാർ എന്ന നടൻ നമ്മെ വിട്ടുപോയെങ്കിലും അയാളുടെ ചിരിയും വാക്കുകളും എക്കാലവും നമ്മുടെ ചെവിക്കുചുറ്റും വട്ടംവയ്ക്കും. സോർബയെപോലെ ജീവിതം അനുഭവിച്ചറിയാനുള്ള ഒന്നാണ് എന്നാണ് സലിംകുമാറും ഓർമിപ്പിക്കുന്നത്. വായന കഴിഞ്ഞും ആസ്വാദകനൊപ്പം വിടാതെ കൂടുന്ന സോർബയുടെ വാക്കുകൾ പോലെ സലിംകുമാറിന്റെ ചിരി അയാൾ പോയ വഴിയിൽ തങ്ങിനിൽക്കും.

ചരിത്രത്തിന്റെ ആഴങ്ങൾ
June 27, 2026പിന്നീട് ആ പാപ്പാന് എന്ത് സംഭവിച്ചു? ചരിത്രം പറയുന്നില്ല. ആന ചത്താൽ പിന്നെ ആനക്കാരന്റെ പ്രസക്തി നഷ്ടപ്പെടുന്നു. അവൻ ആരെന്ന് അറിയപ്പെട്ടില്ല. അവനു ശേഷം കൊച്ചി തുറമുഖത്തുനിന്ന് കൊണ്ടുപോയ കാണ്ടാമൃഗത്തിന്റെ ശിക്ഷകന് പേരുണ്ട്. ഈ പാപ്പാന്റെ പേര് ഒരിടത്തുമില്ല. അവനാണ് എന്റെ നോവലിലെ നായകൻ. അവൻ ആനേ എന്ന് ദ്രാവിഡത്തിൽ വിളിച്ച വിളി കേട്ട് യൂറോപ്യന്മാർ ആ ആനയെ വിളിച്ച പേരാണ് നോവലിന്റെ തലക്കെട്ട് ‐ ആനോ. ആനേ എന്ന് വിളിച്ചല്ലാതെ തെക്കേയിന്ത്യയിലെ ആനകളെ നിയന്ത്രിക്കാനാകില്ല. സ്വന്തമായി എന്തു പേരുണ്ടെങ്കിലും ആനേ എന്ന് വിളിച്ചു മാത്രമേ അതിനെ ചട്ടം പഠിപ്പിക്കാനാകൂ. വിചിത്രമെന്നു പറയട്ടെ, 1997ൽ പുറത്തിറങ്ങിയ സിൽവിയോ ബാദ്നിയുടെ പുസ്തകം വന്ന് മൂന്നുദശകമാകുമ്പോഴും കുട്ടികൾക്ക്, ഏറ്റവും ഇമ്പമാകേണ്ട, ഇതാ ഭാരതത്തെ അങ്ങയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നു എന്നു പറഞ്ഞ് പോർച്ചുഗലിന്റെ മാനുവൽ രാജാവ് മാർപാപ്പയ്ക്ക് കാഴ്ചവച്ച ആനോയുടെ പാഠങ്ങൾ ഇന്നും ലോകത്തെ ഒരു തലമുറയും പഠിക്കുന്നില്ല. ഓർമ നഷ്ടപ്പെട്ട ആ അമ്മയുടെ അവസ്ഥയിലാണ് നമ്മുടെ ചരിത്രം. നമ്മുടെ പാഠങ്ങൾ മാറുന്നില്ല.

ആനോ: അതിരുകൾ മായ്ക്കുന്ന ആഖ്യാനങ്ങൾ
June 27, 2026മലയാളസാഹിത്യത്തിൽ ഇന്ന് ഏറ്റവുമധികം സ്വീകാര്യതയുള്ള വിഭാഗമാണ് നോവലുകൾ. പതിവ് ആഖ്യാനരീതികളിൽനിന്നു മാറി, ചരിത്രത്തെയും നവോത്ഥാനത്തെയും പരിസ്ഥിതിയെയും പുത്തൻ കാഴ്ചപ്പാടിലൂടെ സമീപിക്കുന്ന രചനകൾ മലയാളത്തിൽ സജീവമാണ്. സൂക്ഷ്മചരിത്രങ്ങളിലേക്കും പ്രാദേശിക ജീവിതങ്ങളിലേക്കും നോവലിസ്റ്റുകൾ തങ്ങളുടെ ഭാവനയെ പടർത്തുന്നു. നോവൽ സാഹിത്യം പൊതുവെ ചരിത്രാന്വേഷണവുമായി ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്ന സൃഷ്ടിപരമായ മേഖലയാണ്. മലയാളനോവലുകളും അതിൽനിന്നു വ്യത്യസ്തമല്ല. ചരിത്രത്തെ വെറും സംഭവരേഖയായി കാണാതെ, സാമൂഹിക- സാംസ്കാരിക ഇടപെടലുകളുടെ സങ്കീർണ ശൃംഖലയായി വായിക്കേണ്ടതിന്റെ ആവശ്യകത ആധുനിക ചരിത്രപഠനങ്ങൾ ഊന്നിപ്പറയുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജയ് സുബ്രഹ്മണ്യം മുന്നോട്ടുവച്ച ‘ബന്ധിതചരിത്രം’ (Connected Histories) എന്ന സങ്കലപ്പനം ശ്രദ്ധേയമാകുന്നത്. ദേശപരിധികളെ മറികടക്കുന്ന മനുഷ്യസഞ്ചാരങ്ങൾ, വ്യാപാരബന്ധങ്ങൾ, ആശയവിനിമയങ്ങൾ എന്നിവയിലൂടെ ചരിത്രം രൂപപ്പെടുന്നു എന്ന ഈ കാഴ്ചപ്പാട്, സാഹിത്യവായനയ്ക്കും പുതിയ സാധ്യതകൾ തുറക്കുന്നു. ആനോ എന്ന നോവലിനെ ഈയൊരു സൈദ്ധാന്തികപരിപ്രേക്ഷ്യത്തിൽ മനസ്സിലാക്കാവുന്നതാണ്.

പെലെയോ... മറഡോണയോ...
June 27, 2026ഫുട്ബോളിനെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാല്‍ എത്തുക ബ്രസീലിലേക്കോ പെലെയിലേക്കോ അര്‍ജന്റീനയിലേക്കോ മറഡോണയിലേക്കോ ആണ്. ഫുട്ബോള്‍ എന്ന ജനപ്രിയ കായികവിനോദത്തിന് സ്വന്തം ജീവിതംകൊണ്ട് അടിക്കുറിപ്പെഴുതിയ രണ്ടുപേര്‍. കളത്തിലും പുറത്തും പെലെ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. എന്നാല്‍ മറഡോണ അങ്ങനെയായിരുന്നില്ല. അതിപ്രശസ്തിയില്‍ നില്‍ക്കുമ്പോഴും ഉന്മാദത്തിന്റെ പെനല്‍റ്റി ബോക്സില്‍ പന്തടിച്ചു തിമിര്‍ത്ത ഒരു മഹാപ്രതിഭയുടെ ജീവിതമാണ് മറഡോണയുടേത്. അതുകൊണ്ടാണ് മറഡോണ എന്ന ഫുട്ബോള്‍ താരത്തിന്റെ ജീവിതം യഥാർഥ ജീവിതത്തിന്റെ നേര്‍പ്പതിപ്പാകുന്നത്. പെലെ ഫുട്ബോളിലെ ബീഥോവനായിരുന്നെങ്കില്‍ മറഡോണ മൊസാര്‍ട്ട് ആയിരുന്നു. അൽപ്പം വശപിശകുള്ള ജീനിയസ്.

ഓർമ്മച്ചിരാതുകൾ- 7
June 27, 2026ഞാൻ വലതുവശത്തെ ഗേറ്റിലെത്തി. അഴികളിൽ പിടിച്ച് നോക്കിനിന്നു. അപ്പോൾ ഉള്ളിലൂടെ നടന്നുപോയ ഒരാൾ എന്നെ കണ്ട് ചിരിച്ചു. ഞാനും ചിരിച്ചു. അദ്ദേഹം ഗേറ്റിനപ്പുറത്ത് എന്റെ അടുത്ത് വന്നു നിന്നു. “കുഞ്ഞ് സമരം ചെയ്തു വന്നതല്ലേ?” “അതെ, ഒരണാ സമരം.” “ആട്ടെ, ഞാൻ എന്നെ പരിചയപ്പെടുത്താം. ഞാൻ കൊടാകുളങ്ങര വാസുപിള്ള. തൂക്കുകയറിൽ നിന്നും രക്ഷപ്പെട്ടു കഴിയുന്ന തടവുകാരനാണ്.” ഞാൻ ഉള്ളിലൊന്ന് നടുങ്ങി. തൂക്കുകയറിൽ നിന്നും രക്ഷപ്പെട്ട ഒരാൾ. കൊലപാതകം ചെയ്ത ആളാകും. എത്ര സൗമ്യമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്. “ഇവിടെ ജയിലിൽ ആർക്കും പേരുകൾ ഇല്ല. നമ്പറേ ഉള്ളൂ. മനുഷ്യർ പരിചയപ്പെടുമ്പോൾ നമ്പർ പറഞ്ഞു പരിചയപ്പെടാൻ പറ്റില്ലല്ലോ.” അദ്ദേഹം ചിരിച്ചു. ജീവിതത്തിന്റെ മറുകരയിൽ നിന്ന് ചിരിക്കുന്നതുപോലെ. “കുഞ്ഞിന് അറിയാമോ ഈ സമരത്തിന്റെ പിന്നിൽ ആരാണെന്ന്? എന്തിനു വേണ്ടിയാണ് ഈ സമരം എന്ന്? സഖാവ് ഇ എം എസിന്റെ സർക്കാറിനെ വീഴ്ത്താനുള്ള സമരമാണിത്. പള്ളിയിൽ അച്ചന്മാരും കോൺഗ്രസും ജാതി സമുദായ നേതാക്കന്മാരും ചേർന്ന് സംഘടിച്ചിരിക്കുകയാണ്. പാവം കുട്ടികളെ സമരമുഖത്തേക്ക് തള്ളിവിടാൻ.” അദ്ദേഹം തുടർന്ന് കുറെ കാര്യങ്ങൾ പറഞ്ഞു. “ലോകത്ത് ആദ്യമായി ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ കമ്യൂണിസ്റ്റുകാർ ഭരണത്തിലെത്തിയ നാടാണ് നമ്മുടെ കേരളം. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപാട് നന്മ ചെയ്യുന്ന സർക്കാരാണിത്. കുഞ്ഞ് ഒരിക്കലും ഈ സമരത്തിൽ പങ്കെടുക്കരുതായിരുന്നു.”

മാറുന്ന മലയാളസാഹിത്യം: വിച്ഛേദങ്ങളും വിനിമയങ്ങളും
June 27, 2026ഹാജർ രേഖപ്പെടുത്തപ്പെടാതെ പോകുന്ന മനുഷ്യരുടെ അനുഭവങ്ങൾക്ക് വിനിമയമൂല്യമുണ്ട് എന്ന് ഇപ്പോഴുള്ളത്രയും തീവ്രതയിൽ മുമ്പൊരിക്കലും മലയാളി അംഗീകരിച്ചിട്ടില്ല. സാഹിത്യത്തിന്റെ നിർവചനങ്ങളെ വിപുലമാക്കിക്കൊണ്ട്, ചിലപ്പോൾ കീഴ്മേൽ മറിച്ചുകൊണ്ട്, അനുഭവാഖ്യാനങ്ങൾ തുടർച്ചയായി വരുന്നു. സാമൂഹികജീവിതത്തിൽ എന്തെങ്കിലും ധർമമനുഷ്ഠിക്കുന്നവർ എന്ന് പൊതുസമൂഹം കരുതിയിട്ടില്ലാത്തവരുടെ അനുഭവങ്ങൾ നവോത്ഥാനസാഹിത്യത്തിന്റെ കേന്ദ്രത്തിലുണ്ടെങ്കിലും, ബഷീറിനെയും പൊൻകുന്നം വർക്കിയെയും പോലുള്ള ‘അംഗീകൃത' എഴുത്തുകാരിലൂടെയായിരുന്നു ചരിത്രം അക്കാര്യം സാധിച്ചെടുത്തത്. തൊഴിലാളി എന്ന പദവിപോലും നേടാൻ കഴിയാതെപോയ, പെറുക്കികളും തെണ്ടികളും ഉന്മാദികളും പോക്കറ്റടിക്കാരുമായ, മനുഷ്യർക്ക് അതുവഴി ദൃശ്യത കൈവന്നു. കഴിഞ്ഞ ദശകങ്ങളിൽ ലൈംഗികത്തൊഴിലാളിയും കള്ളനുമൊക്കെ സ്വന്തമനുഭവങ്ങൾ കേട്ടെഴുതിച്ച് സാഹിത്യത്തിൽ കുടിയേറി. മലയാളിയുടെ ആദ്യകാല ഗൾഫ് കുടിയേറ്റങ്ങളും ഭാഷാരൂപം കൈക്കൊണ്ടു. ഇപ്പോഴാകട്ടെ, സവിശേഷമായ ഭാഷാകേളി നടത്താൻ ശേഷിയുണ്ട് എന്ന് സ്വയം കരുതാത്തവരുടെ ("സവിശേഷമായ ഭാഷാകേളിയാണ് സാഹിത്യം’ എന്ന് ടെറി ഈഗിൾടൺ) അമ്പരപ്പിക്കുന്ന ദൈനംദിനങ്ങൾ. അവർതന്നെ സ്വന്തം ശൈലിയിൽ കോറിയിടുമ്പോൾ ഭാവനയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത അനുഭവപ്പകർച്ചകളിൽ മലയാളം വിനീതമാവുകയാണ്. എഡിറ്റർ എന്ന അധികാരിയുടെ മാധ്യസ്ഥമില്ലാത്ത ഡിജിറ്റൽ അരങ്ങാണ് അവരുടെ എഴുത്തുകളെ സാധ്യമാക്കിയത്. എഡിറ്റുചെയ്യപ്പെടാത്ത മനുഷ്യാനുഭവങ്ങളെ അറിയാൻ ഈയെഴുത്തുകളും അനിവാര്യമെന്ന് സാഹിത്യം കരുതുന്നുണ്ടാകണം.

പ്രതീക്ഷാനന്തര രാഷ്ട്രീയം
June 20, 2026പാറ്റ എന്ന രൂപകത്തിന്റെ രാഷ്ട്രീയം അതിന്റെ ജീവശാസ്ത്രപരമായ സ്വഭാവത്തിൽ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പാറ്റയെ പണാധിപത്യ സംസ്കാരം വെറുപ്പിന്റെയും അശുദ്ധിയുടെയും താഴ്ന്ന നിലയുടെയും പ്രതീകമായാണ് കാണുന്നത്. അതിനെ ഇല്ലാതാക്കാൻ അത് നിരന്തരം ശ്രമിക്കുന്നു. എന്നിട്ടും പാറ്റകൾ നിലനിൽക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അതിജീവിക്കാൻ നോക്കുന്നു. പാറ്റ എന്നത് അധികാരത്തിന്റെ കണ്ണിൽ അനാവശ്യരായ ജനങ്ങളുടെ രൂപകമാകുന്നു. തൊഴിൽരഹിതരായ യുവാക്കൾ, പരീക്ഷാ അഴിമതികളുടെ ഇരകൾ, ഗിഗ് സമ്പദ്വ്യവസ്ഥയിലെ അദൃശ്യ തൊഴിലാളികൾ, അരികുവൽക്കരിക്കപ്പെട്ടവർ, സാമൂഹികമായി പരിഹസിക്കപ്പെടുന്നവർ- ഇവരെയെല്ലാം കാപ്പിറ്റലിസ്റ്റ് അധികാര വ്യവസ്ഥ പ്രശ്നമായി മാത്രം കാണുന്നു. അതിനാൽ പാറ്റയെന്ന സ്വത്വം സ്വയം അപമാനിക്കലായി അനുഭവപ്പെടുന്നില്ല; അപമാനത്തിന്റെ അർഥത്തെ മറിച്ചിടുകയാണ് അവർ. "നിങ്ങൾ ഞങ്ങളെ പാറ്റകളായി കാണുന്നുവെങ്കിൽ, അതെ, ഞങ്ങൾ പാറ്റകളാണ്; പക്ഷേ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയാത്ത പാറ്റകൾ’ എന്ന രാഷ്ട്രീയ പ്രഖ്യാപനമാകുന്നു അത്. പാറ്റ ഒരു പ്രതിഷേധ പ്രതീകമാകുന്നു. അധികാരത്തിന്റെ ഭാഷയിൽ സ്വയം നിർവചിക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനസഞ്ചയത്തിന്റെ സാംസ്കാരിക പ്രക്ഷോഭമാകുന്നു. എന്നാൽ ഇതിന്റെ പരിമിതിയും അവിടെയാണ്. പാറ്റ ഒരു രാഷ്ട്രീയ പരിഹാരമാർഗമാകുന്നില്ല. അതിന്റെ ശക്തി നിർമിതിയിലല്ല, ശല്യപ്പെടുത്തലിലാണ്; ഭരണം നടത്തുന്നതിലല്ല, ഭരണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലാണ്. പാറ്റ ഒരു പുതിയ സമൂഹത്തിലേക്കുള്ള രൂപരേഖയല്ല, നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിസന്ധിയുടെ ലക്ഷണമാണ്. ചരിത്രത്തിൽ എല്ലാ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളും ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ലക്ഷണങ്ങളിൽ നിന്നാണ്.

സ്വപ്നങ്ങള്‍ നിറച്ച് ഒരു പന്ത്
June 20, 2026വെറും കളിയല്ല. ഇതും ഒരു മഹാഭാരതമാണ്. ഭക്തിയുടെ, വിശ്വസ്തതയുടെ, കരുത്തിന്റെ, സ്നേഹത്തിന്റെ, കൂട്ടായ്മയുടെ, കൗശലത്തിന്റെ, തന്ത്രങ്ങളുടെ കഥ. ദീര്‍ഘചതുരാകൃതിയിലുള്ള കളത്തില്‍ ഒരു പന്തിനുപിന്നാലെ 22 മനുഷ്യര്‍ നടത്തുന്ന അത്യധ്വാനത്തെക്കുറിച്ച് കവികളും വിമര്‍ശകരും ഫുട്ബോള്‍ ഭ്രാന്തന്മാരും ഏറെ പറഞ്ഞുകഴിഞ്ഞു. ഈ കളത്തില്‍ നിന്നാണ് പെലെ, പുഷ്കാസ്, ബെക്കന്‍ബോവര്‍, യൂസേബിയോ, മറഡോണ, സിനദിന്‍ സിദാന്, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഇതിഹാസങ്ങള്‍ ആവേശത്തിരയിളക്കിയത്. പുതിയ ചരിത്രം കുറിക്കാനും വീരഗാഥകള്‍ രചിക്കാനുമാണ് ഓരോ ലോകകപ്പും കടന്നുവരുന്നത്. അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്താതിഥേയരായ, ജൂണ്‍ 11ന് തുടങ്ങി ജൂലൈ 19 വരെ നീണ്ടുനില്‍ക്കുന്ന 48 ടീമുകളുടെ 104 മത്സരങ്ങളുള്ള അതിബൃഹത്തായ ലോകകപ്പാണ് അരങ്ങേറുന്നത്. 2022-ല്‍ ഖത്തറില്‍ നടന്ന അവസാന പതിപ്പില്‍ 32 ടീമുകളും ആകെ 64 മത്സരങ്ങളുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത്. 2002-ല്‍ ഏഷ്യയില്‍ ആദ്യമായി വിരുന്നിനെത്തിയ വിശ്വകപ്പിന് ദക്ഷിണകൊറിയയും ജപ്പാനും ചേര്‍ന്ന് വേദിയൊരുക്കിയതൊഴിച്ചാല് അതിനു മുമ്പും പിന്നീടുമെല്ലാം ഒറ്റ രാജ്യമായിരുന്നു ആതിഥേയര്‍.

ഓർമ്മച്ചിരാതുകൾ -6
June 20, 2026ജർമനിയിൽ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ പഠിച്ച വ്യക്തിയാണ് പി ടി ചാക്കോ. സാക്ഷാൽ സാർത്രിന്റെ ക്ലാസിൽ ഇരുന്ന് പഠിച്ച വിദ്യാർഥി! അദ്ദേഹം എനിക്ക് നൽകിയ പുസ്തകത്തിൽ സാർത്രിനെ കുറിച്ചുള്ള ഒരു അധ്യായം ഉണ്ടായിരുന്നു. സാർത്ര്, കാൾ ഗുസ്താവ് യുങ്, മോറിസ് മെർലോ പോണ്ടി, റ്റ്യാർദ് ഷർദാൻ എന്നിവരെ കുറിച്ചൊക്കെ ഞാൻ ആ പുസ്തകത്തിൽ വായിച്ചു (ഓർമയിൽ വന്നപടി ഈ പേരുകളൊക്കെ എഴുതുകയാണ്. ഉച്ചാരണം ഒക്കെ ശരിയാണ് എന്ന ധാരണയിൽ). തുടർന്ന് പി ടി ചാക്കോ എനിക്ക് വിൽ ഡ്യൂറന്റിന്റെ ‘സ്റ്റോറി ഓഫ് ഫിലോസഫി’ എന്ന പുസ്തക പരമ്പരയും വായിക്കാൻ തന്നു. എന്റെ അക്കാലത്തെ ഇംഗ്ലീഷ് പരിജ്ഞാനം വച്ചും ചിലപ്പോഴൊക്കെ നിഘണ്ടു നോക്കിയും ഞാൻ വായിച്ചു. ആ പ്രായത്തിൽ ഇതൊക്കെ വായിച്ചത് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. അന്നത്തെ എന്റെ ഏകാന്തതയും വീടിന്റെ അവസ്ഥയും ഒക്കെയാവാം കാരണങ്ങൾ.

ക്യാമറയുടെ കാഴ്ചയും കാഴ്ചപ്പാടും
June 20, 2026ഒരു ചിത്രകാരൻ ബ്രഷ് ഉപയോഗിക്കും പോലെ എനിക്ക് ക്യാമറ ഉപയോഗിക്കണമായിരുന്നു. ഫോട്ടോഗ്രഫിയിലേക്കുള്ള എന്റെ പ്രവേശനം പ്രധാനമായും സിനിമയിലൂടെയായിരുന്നു; പിന്നെ കുറച്ചൊക്കെ ലൈബ്രറിയിൽ കിട്ടുമായിരുന്ന ചില മാസികകളിലൂടെയും. ഉള്ള ഒന്നിനെ അതേപടി പകർത്തിവയ്ക്കലായിരുന്നില്ല എന്റെ താൽപ്പര്യം. ആശയങ്ങൾ വിനിമയം നടത്താൻ ചിത്രബിംബങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും, മനസ്സിലുള്ളതിനെ ചിത്രങ്ങളിലേക്ക് പരാവർത്തനം ചെയ്യാനുള്ള സാധ്യതയുമാണ് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്. ചിന്തയുടെ ലോകത്തേക്ക് ഫോട്ടോഗ്രഫിക്ക് എങ്ങനെ കടന്നുകയറാം എന്നന്വേഷിക്കുന്നതിലായിരുന്നു പ്രത്യക്ഷമായ ഒന്നിനെ പകർത്തിവയ്ക്കുന്നതിനേക്കാൾ എനിക്ക് താൽപ്പര്യം.

ദിവാൻ മന്ന: ഡോക്യുമെന്ററി ഫോട്ടോഗ്രഫിക്കുമപ്പുറം
June 20, 2026ഡിജിറ്റൽ കാലത്ത് ഫോട്ടോഗ്രഫി അഭിമുഖീകരിക്കുന്ന നിരവധിയായ ചോദ്യങ്ങൾക്ക് മന്നയുടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉത്തരങ്ങൾ നൽകുന്നു എന്നത് വളരെ പ്രധാനമാണ്. സങ്കീർണമായ കഥപറച്ചിലുകൾ സാധ്യമാക്കുന്ന ഒരു സങ്കേതമായിട്ടാണ് മന്ന ഫോട്ടോഗ്രഫിയെ കാണുന്നത്. വസ്തുക്കളിൽ കൃതിമമായി മാറ്റങ്ങൾ വരുത്താതെ, വേദികളിലും സംഭവശ്രേണികളിലും അന്തരീക്ഷത്തിലും സക്രിയമായി ഇടപെട്ടുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഏവർക്കും എത്തിപ്പിടിക്കാൻ കഴിയുംവിധം ഡിജിറ്റൽ സാങ്കേതികത വികസിച്ചുകഴിഞ്ഞ ഈ കാലത്ത് മന്നയുടെ പ്രവർത്തനങ്ങൾ ദീർഘദർശനത്തോടെയുള്ളവയായിരുന്നു എന്ന് ഉറപ്പിച്ചുപറയാനാവും. അതിന്റെ അടിസ്ഥാനപരമായ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ, ആധുനിക ആശയങ്ങൾ പ്രകാശിപ്പിക്കാനുള്ള നല്ലൊരു ഉപകരണമാണ് ഫോട്ടോഗ്രഫി എന്ന് മന്ന തന്റെ രചനകളിലൂടെ കാണിച്ചുതരുന്നു. അദ്ദേഹം തുറന്നിട്ട അമൂർത്ത കലാപ്രവർത്തനങ്ങളുടെ മാതൃക അനേകം കലാകാരന്മാർ ഇന്ന് പിന്തുടരുന്നുണ്ട്.

ഒരു ഉച്ചഭക്ഷണം, ചർച്ച; പിന്നെ പിരിച്ചുവിടൽ
June 20, 2026നെഹ്റുവിന്റെ നിലപാടും രാഷ്ട്രപതിയുടെ നിർദേശവും അല്ല നടപ്പായത്; കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണ്. ഇ എം എസ് സിംലയിൽനിന്നു മടങ്ങി ഇരുപതാം ദിവസം 1959 ആഗസ്ത് 31-ന് ഭരണഘടനയുടെ 356‐ാം വകുപ്പ് ദുരുപയോഗം ചെയ്ത് നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കമ്യൂണിസ്റ്റ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു .

ഇന്ത്യൻ ചരിത്രരചനയിലെ സമീപകാല പ്രവണതകൾ
June 15, 2026ഇന്ത്യയെക്കുറിച്ച് രൂപപ്പെട്ടിരുന്ന മുൻ കൊളോണിയൽ സിദ്ധാന്തങ്ങളെ ചില ഇന്ത്യൻ പ്രൊഫഷണൽ ചരിത്രകാരന്മാർ പിന്നീട് പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും, ചില സന്ദർഭങ്ങളിൽ അവ മാറ്റിവയ്ക്കുകയും ചെയ്തതായി കാണാം. ഏതെങ്കിലും സിദ്ധാന്ത ഘടകങ്ങൾ സ്വീകാര്യമാണെങ്കിൽ പോലും അവയെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിരന്തരം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നു. ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തിയ കെ എൻ- പണിക്കരെ പോലുള്ള ഒരു ചരിത്രകാരനുമായി ദേശീയതയുടെ സൂക്ഷ്മതകളെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചത് വളരെ സഹായകരമായിരുന്നു; പ്രത്യേകിച്ച് അന്നുണ്ടായിരുന്ന ദേശീയതയുടെ വൈവിധ്യങ്ങളെ മനസ്സിലാക്കുന്നതിൽ അത് നിർണായകമായി. 1947-ലെ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ, മതനിരപേക്ഷ ആന്റി- കൊളോണിയൽ ദേശീയതയും മതാധിഷ്ഠിത ദേശീയതയും ക്രമേണ വേർപിരിഞ്ഞ് ശക്തിപ്രാപിച്ചുവെന്നതും ഈ ചരിത്രപരമായ മാറ്റത്തിന്റെ ഒരു പ്രധാന ഘട്ടമായി കാണപ്പെടുന്നു.

അരൂപിയുടെ ആനന്ദയാത്ര
June 15, 2026അര്‍ജന്റൈന്‍ കളിക്കാരോടുള്ള ലൂയി വാന്‍ഹാലിന്റെ വിപ്രതിപത്തി ഒരർഥത്തില്‍ കുപ്രശസ്തമാണ്, വലിയ പ്രതീക്ഷയുമായി ബാഴ്സലോണയിലെത്തിയ ഹുവാന്‍ റോമന്‍ റിക്വില്മെയുടെ കരിയറിനുതന്നെ പരിക്കേല്‍പ്പിച്ചത് അന്ന് ബാഴ്സയുടെ പരിശീലകനായിരുന്ന വാന്‍ഹാലിന്റെ അനിഷ്ടമായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മാന്‍ചെസ്റ്റര്‍ യുണൈറ്റഡിലായിരുന്നപ്പോള്‍ അങ്ഹെല് ഡി മരിയയ്ക്കുമുണ്ടായിട്ടുണ്ട് സമാനമായ ഡച്ച് ദുരനുഭവങ്ങള്‍. ഈ ചരിത്രം പശ്ചാത്തലത്തിലുള്ളതുകൊണ്ട് കൂടിയാണ് വാന്‍ഹാലിന്റെ പരാമര്‍ശങ്ങള്‍ തികഞ്ഞ അനാദരവാണെന്ന് മെസ്സിക്കും കൂട്ടര്‍ക്കും തോന്നിയത്.

ഒരു വാൽ നക്ഷത്രത്തിന്റെ കഥ
June 15, 20261953ൽ ഇരുപത് വയസ്സ് തികയാറായപ്പോഴാണ് ബൊട്ടഫോഗോയിൽ വാസ്കോ ഡി ഗാമ ക്ലബ്ബിന്റെ ട്രയൽസിനുവേണ്ടിയുള്ള ക്ഷണം മാനുവൽ ഫ്രാൻസിസ്കോ ദോസ് സാന്റോസിനെ തേടി എത്തുന്നത്. പക്ഷേ ബൂട്ടില്ലാത്തതിനാൽ ക്യാമ്പിലെത്തുവാൻ കഴിഞ്ഞില്ല. പിന്നെ അമേച്വർ കളിക്കാരിലൊരുവനായി നാട്ടിലെ പ്രധാന ടീമിനെതിരെ കളിച്ച മത്സരത്തിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബൊട്ടോഫോഗോയിലെ ഔദ്യോഗിക ടീമിൽ കയറിപ്പറ്റാൻ ഗാരിഞ്ചയ്ക്ക് സാധിച്ചത്. വാവോ ട്രാന്റോയിലെ ഒരു തുണിമിൽ ഫാക്ടറിയിൽ പുലർച്ചെമുതൽ വൈകിട്ട് നാല് മണിവരെ പണിയെടുത്ത് തളർന്നപ്പോഴും ഗാരിഞ്ച കളിക്കളത്തെ മറന്നില്ല. മറ്റുള്ളവരുടെ പരിഹാസത്തിന് നിമിത്തമായ കാലിന്റെ വൈകല്യം ആ ചെറുപ്പക്കാരന് അനുഗ്രഹമായി. അതിലേക്ക് പറന്നെത്തിയ പന്തുകൾ ആ വശ്യതയിൽനിന്നും വിട്ടുമാറാതെ അയാൾ കാലുകൊണ്ട് മൈതാനത്തെ പുൽനാമ്പുകളിൽ വരച്ചെടുത്ത അനശ്വരമായ ചിത്രങ്ങളിൽ ഒരു ബ്രഷുപോലെ പ്രവർത്തിച്ചു.








