ലേഖനം

തെറം
August 15, 2026ജോസ് കഥ പറഞ്ഞതിന്റെ രണ്ടാം ദിവസം, അരക്കെട്ടിലെ വട്ടച്ചൊറിയില്‍ ചൊറിഞ്ഞുകൊണ്ടിരുന്നപ്പോള് അയൂബിന് കാമത്തിന്റെ രസം പിടിച്ചു. അയാള്‍ക്ക് രോമാഞ്ചമുണ്ടായി. ശിശുവിന്റെ മുഖഭാവമുള്ള ജോസിനെ കൊണ്ടുപോകാന്‍ അയാള്‍ മുറിയിലെത്തി. അവനെ ചുമലില്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് അയാള്‍ കൊണ്ടുപോകാനൊരുങ്ങിയതാണ്, പുലര്‍ക്കാറ്റില്‍ മേല്‍ക്കൂരയില്‍നിന്ന് പൊട്ടിയടര്‍ന്ന സിമന്റ് കട്ട ഇടങ്കൈയിലെടുത്ത് മുസ്തഫ അയാളുടെ തലയ്ക്ക് പിറകില്‍ ആഞ്ഞൊന്നുകൊടുത്തു. ‘അള്ളാ'യെന്ന് കരഞ്ഞുകൊണ്ട് അയാള്‍ നിലത്തേക്ക് വീണു. തല തടവിക്കിടക്കവെ അടിച്ചത് മുസ്തഫയാണെന്ന് അയാള്‍ക്ക് തല തിരിഞ്ഞു. അയാള്‍ വർധിതകോപത്തോടെ എഴുന്നേല്‍ക്കവെ മുസ്തഫയ്ക്ക് ചുറ്റിലും ജോസും ജോസിനെ പോലെ അറിയാതെ കുറ്റം ചെയ്തുപോയ കുട്ടികളും നിരന്നുനിന്നു. അവര്‍ക്കെല്ലാം ശിശുഭാവമുള്ളത് അയൂബ് കണ്ടു. അയാള്‍ അടിക്കുന്നതിന് മുമ്പേ ഉറുമ്പിന്‍കൂട്ടങ്ങളെ പോലെ അവര്‍ അയാളെ പൊതിഞ്ഞു. അയാള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സുഖത്തില്‍നിന്ന് അകന്നുപോയ ആസ്തമ അയാളിലേക്ക് തിരിച്ചുവന്നു. ‘അടിക്കല്ലേ.. അടിക്കല്ലേ'യെന്ന് കരഞ്ഞുകൊണ്ട് അയാള്‍ ആയുസ്സും കൂട്ടിപ്പിടിച്ച് സ്വന്തം മുറിയിലേക്ക് തിരിഞ്ഞോടി.

ഈ യുദ്ധം ബാലിന് വേണ്ടിയുള്ള പ്രതികാരമോ?
August 15, 2026ഇന്ന് ഈ ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്ന സമ്പന്നരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും സാത്താൻ ആരാധകരും മനുഷ്യമാംസം ഭക്ഷിക്കുന്നവരുമാണെന്ന് വിശ്വസിക്കുന്നവരുണ്ട്, ബാൽ എന്ന ദൈവം അവരുടെ ആരാധനാമൂർത്തി ആണെന്നും. ബാൽ ദേവനെയും മൊളോക്ക്, ലൂസിഫർ തുടങ്ങിയ ദേവന്മാരെയും പ്രീതിപ്പെടുത്താൻ വേണ്ടി പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുകയും പീഡനങ്ങൾ ഏൽപ്പിച്ച് കൊല്ലുകയും ഇവരുടെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യാറുണ്ടെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാർ പറയുന്നത്. ഇത്തരം ചില കാര്യങ്ങൾ എപ്സ്റ്റീന്റെ ഉടമസ്ഥതയിലായിരുന്ന ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിൽ നടന്നിരുന്നു എന്ന്, പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ ഉള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ചിലർ വാദിക്കുന്നു.

സകലതുമോർത്തുവെക്കപ്പെടും
August 15, 2026നാല് സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ രാഷ്ട്രീയസന്ദർഭത്തിൽ പ്രധാനം. ഒന്ന്, ഇന്ത്യൻ മധ്യവർഗത്തിന്റെ ചരിത്രപരമായ വളർച്ച ഈ സമരത്തിന്റെ സാമൂഹിക അടിത്തറ എങ്ങനെ നിർണയിച്ചു? രണ്ട്, അതിൽനിന്ന് ജന്മം കൊണ്ട പുതിയ വിദ്യാർഥി രാഷ്ട്രീയാവബോധത്തിന്റെ സ്വഭാവം എന്താണ്? മൂന്ന്, ഇന്ത്യൻ വർഗീയതയുടെ സമകാലിക പ്രവർത്തനരീതിയുമായി ഈ സമരത്തിന് എന്ത് ബന്ധമുണ്ട്? നാല്, മധ്യവർഗ നേതൃത്വത്തിലുള്ള ഈ സമീപനത്തിന്റെ ആന്തരിക പരിമിതികളും പ്രതിസന്ധികളും എന്തൊക്കെയാണ്? ഇവയ്ക്കുത്തരം കണ്ടെത്തിക്കൊണ്ടു മാത്രമേ ഈ മുന്നേറ്റത്തിന്റെ രാഷ്ട്രീയത്തുടർച്ചയെ വിലയിരുത്താനാവൂ. ചരിത്രപരമായ പ്രവണതകളുടെ ഭൗതികവാദപരമായ വായനയാണ് പ്രസക്തം, ഭാവിയെക്കുറിച്ചുള്ള നിശ്ചിതമായ പ്രഖ്യാപനമല്ല. ചരിത്രം മാറ്റിത്തീർക്കാൻ ശേഷിയുള്ള പുതിയ തലമുറ അവരുടെ രാഷ്ട്രീയസ്ഥൈര്യവും സമരധീരതയും ഉജ്വലമായി തെളിയിച്ച ഈ ചരിത്രമുഹൂർത്തത്തിൽ പ്രവചനയന്ത്രങ്ങൾക്ക് ഒരു വിലയുമില്ല.

സംഗീതത്തിലെ വിഛേദങ്ങൾ
August 15, 2026ചില സംഗീതരൂപങ്ങളുടെ കാര്യത്തിൽ, അവ പഠിപ്പിക്കുന്ന രീതിയിലും അവ പ്രയോഗിക്കുന്ന രീതിയിലും ആന്തരികവൽക്കരണം എന്നത് ഒരു പ്രശ്നമായി മാറുന്നുണ്ട്. വ്യക്തിത്വത്തെ അകറ്റിനിർത്തുക എന്നത് ഒരു നല്ല കാര്യമായി പലപ്പോഴും പരിഗണിക്കപ്പെടുന്നു. ഞാൻ സംഗീതത്തിൽ ലയിക്കണം, പക്ഷെ എന്നെ ആ സംഗീതത്തിൽ കാണാൻ പാടില്ല, ഞാൻ അദൃശ്യനായിരിക്കണം. ഇതൊരുതരം സാംസ്കാരിക ബാധ്യതയാണ്. അതായത് നിങ്ങൾ ടി എം കൃഷ്ണയുടെ വ്യക്തിത്വം സംഗീതത്തിൽ കാണുന്നു, പക്ഷെ ആ നിമിഷത്തിൽ ഞാൻ അത് എങ്ങനെ അനുഭവിക്കുന്നു എന്നത് നിങ്ങൾ കാണുന്നില്ല, അല്ലെങ്കിൽ കാണാൻ പാടില്ല എന്നതാണ്. ആ നിമിഷം എനിക്ക് അനുഭവപ്പെടുന്നത് സംഗീതത്തിന്റെ ഭാഗമായി മാറിയാൽ പിന്നെ, സംഗീതം എങ്ങനെ ഒഴുകുമെന്ന് നിങ്ങൾ ചർച്ച ചെയ്യേണ്ടതില്ല, അത് ഒഴുകും. പക്ഷേ ഞാൻ അത് നിയന്ത്രിക്കാൻ ശ്രമിക്കുകയാണെങ്കിൽ, ആ ഒഴുക്ക് സംഭവിക്കില്ല.

ചരിത്രത്തെ ഭയക്കുന്നവർ ഉടയ്ക്കുന്ന ശിലകൾ
August 08, 2026ജയിലിൽനിന്നിറങ്ങി വീണ്ടും യാത്ര. ശ്രീലങ്കയിൽ. പിന്നീട് തിബത്തിൽ. 1930-‐ൽ തിരിച്ചെത്തി നിയമലംഘന പ്രസ്ഥാനത്തിൽ പങ്കാളിയായി. ഇതിനിടെ സിലോൺ പ്രധാനമന്ത്രി വഴി ഇംഗ്ലണ്ടിലേക്ക് പോകാൻ അവസരം കിട്ടി. യൂറോപ്പിൽ കറങ്ങി. വീരേന്ദ്രനാഥ് ഛതോപാധ്യായ അടക്കം വിപ്ലവകാരികളെ പരിചയപ്പെട്ടു. റഷ്യയിൽ പോകാൻ ശ്രമിച്ചു; നടന്നില്ല. 1935-‐ൽ തിരിച്ചെത്തി. മഞ്ചൂരിയയിലൂടെ തീവണ്ടിയിൽ സോവിയറ്റ് യൂണിയനിലേക്ക് പോയി. 1936-‐ൽ ഇന്ത്യയിലെത്തി. എഴുത്ത് ഉഷാറായി. ദർശൻ ദിഗ് ദർശൻ എന്ന ദാർശനിക കൃതി പൂർത്തിയാക്കി. 1937-‐ ൽ സോവിയറ്റ് അക്കാദമിയുടെ ക്ഷണപ്രകാരം വീണ്ടും സോവിയറ്റ് യൂണിയനിൽ പോയി. ലെനിൻഗ്രാഡിൽ ഇന്തോ-‐തിബത്തൻ വിഭാഗത്തിന്റെ കാര്യദർശി ലോലയെ കണ്ടുമുട്ടി വിവാഹം കഴിച്ചു. ഒരു മകനുമുണ്ടായി‐ഇഗോർ.

സംഘപരിവാറിനെ വിറപ്പിച്ച് ഇന്ത്യൻ യുവത
August 08, 2026പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള ഇന്ത്യാ കൂട്ടായ്മയുടെ യോഗത്തിൽ ജന്തർമന്തർ സമരത്തിൽനിന്ന് അകലം പാലിക്കണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വീകരിച്ചു. എന്നാൽ സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളി. ഇന്ത്യാ കൂട്ടായ്മയിൽ ഒറ്റപ്പെട്ടിട്ടും ജന്തർമന്തർ സമരത്തോട് കോൺഗ്രസ് അവസാനംവരെ അകലം പാലിച്ചു. രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കളാരുംതന്നെ ജന്തർ മന്തറിലെ സമരവേദിയിലെത്തിയില്ല. കേരളത്തിലെ യുഡിഎഫ് എംപിമാരും വിദ്യാർഥി‐യുവജന പ്രക്ഷോഭത്തോട് മുഖംതിരിച്ചു.

ഒരു സമരവും ഒരു ദിനംകൊണ്ട് ജനിക്കുന്നുമില്ല, ഒടുങ്ങുന്നുമില്ല
August 08, 2026സമരങ്ങളെ ഒരു ചരിത്രപ്രക്രിയയുടെ തുടർച്ചയായാണോ അല്ല, ഒരു പ്രത്യേക ഇവന്റ് എന്ന നിലയിലാണോ കാണേണ്ടത് എന്ന ചോദ്യമുണ്ട്. സമരത്തെ ചരിത്രവൽക്കരിക്കുന്നവർ അതിനെ ഒരു പ്രക്രിയയായും കാൽപ്പനിക അനുഭൂതി മാത്രം തേടുന്നവർ അതിനെ കേവലം ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായും അനുഭവിക്കും. ആദ്യത്തെ കൂട്ടർ സമരത്തിന്റെ തുടർച്ചയിലേക്ക് തന്നെയും ചേർത്തുവയ്ക്കും, രണ്ടാമത്തെ കൂട്ടർ ഉത്സവപ്പറമ്പിലെ ആഘോഷരാവ് കഴിഞ്ഞ് ഒഴിഞ്ഞുപോകുന്നവരെ പോലെ പിരിഞ്ഞുപോകും. ഡൽഹിയിലെ പാറ്റ സമരത്തിലുടനീളം നിർണായക പങ്കുവഹിച്ച വിദ്യാർഥി സഖാക്കളെ കാണുകയായിരുന്നു. വെറുതേ ഒഴുകിവന്ന ഒരാൾക്കൂട്ടമായിരുന്നില്ല അവർ. തുടക്കംമുതൽ അവർ ഉണ്ടായിരുന്നു. അല്ല, ഈ സമരം തുടങ്ങുന്നതിന് മുമ്പും അവർ ഉണ്ടായിരുന്നു.

ജെൻ സീ രോഷത്തിന്റെ അടിവേരുകൾ
August 08, 2026ഇടത്തരക്കാരും അധ്വാനിക്കുന്ന വിഭാഗത്തിൽപ്പെട്ടവരുമായ ഈ ദശലക്ഷക്കണക്കിന് യുവാക്കളെ സംബന്ധിച്ച് മത്സരപരീക്ഷകൾ ഉയർന്ന സാമൂഹിക ശ്രേണിയിലേക്ക് എങ്ങനെയും കയറിപ്പറ്റാനുള്ള ഏക മാർഗമാണ്.ഇതിനെ ധ്വനിപ്പിക്കുന്ന ഒന്നാണ്, സാമൂഹിക ശ്രേണിയിലെ ഉത്കർഷേഛയെ സൂചിപ്പിക്കുന്ന ഒരു പ്രതീകമെന്ന നിലയിൽ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സിജെപി നേതാവ് അഭിജിത് ദീപ്കെ ഉയർത്തിപ്പിടിച്ച അംബേദ്കറുടെ ചിത്രം. തൊഴിൽ തേടി അലയുന്ന ഈ വിദ്യാർഥികളെ പാറ്റകളായി ഉപമിച്ച ജഡ്ജിയുടെ വാക്കുകളിലും നിഴലിച്ചത് ഇന്ത്യൻ സാമൂഹിക ബോധത്തിൽ ഉറച്ചുപോയ ഈ അന്ത്യജൻ/ അഗ്രജൻ ബോധമാണ്.

വിദ്യാര്‍ഥി പ്രക്ഷോഭം ഉയര്‍ത്തുന്ന രാഷ്ട്രീയ സാധ്യതകള്‍
August 08, 2026ഈ പ്രക്ഷോഭം ഉയർത്തുന്ന അടിയന്തര പ്രശ്നങ്ങൾ വിദ്യാഭ്യാസ ഭരണനിർവഹണം, സ്ഥാപനപരമായ ഉത്തരവാദിത്വം, പൊതുഭരണത്തിലെ സുതാര്യത, വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ളതാണ്. എങ്കിലും ഈ ആവശ്യങ്ങൾ സർവകലാശാലാ സംവിധാനത്തിന് അപ്പുറത്തേക്ക് വ്യാപിക്കുന്നു. ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഏറ്റവും വലിയ അപചയകാലമായി കണക്കാക്കാവുന്ന സമകാലിക സന്ദര്‍ഭത്തില്‍ ഈ സമരം കൂടുതൽ മൗലികമായ ഒരു രാഷ്ട്രീയ ചോദ്യം ഉയർത്തുന്നു: പൊതുസ്ഥാപനങ്ങൾ ഏൽപ്പിക്കപ്പെട്ടിട്ടുള്ളവർക്ക് ഭരണനിർവഹണം പരാജയപ്പെടുമ്പോൾ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കഴിയുമോ? വിദ്യാഭാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രാധാന്യമർഹിച്ചത് ഈ പശ്ചാത്തലത്തിലാണ്. രാജിയാവശ്യം ഒരു വ്യക്തിക്കെതിരെയുള്ള, വ്യക്തിപരമായ പ്രചാരണമായി മാത്രം മനസ്സിലാക്കരുത്. മറിച്ച്, രാഷ്ട്രീയവും സ്ഥാപനപരവുമായ ഉത്തരവാദിത്വമെന്ന വലിയ ജനാധിപത്യ തത്വമാണ് അത് ഉയർത്തിപ്പിടിക്കുന്നത്. അധികാരത്തെ ഉത്തരവാദിത്വത്തിൽനിന്ന് വേർപെടുത്തി നിർത്തിയാൽ ആധുനിക ജനാധിപത്യത്തിന് പ്രവർത്തിക്കാനാവില്ല. സ്ഥാപനപരമായ അധികാരം പ്രയോഗിക്കുന്നവർ ഭരണപരമായ പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാകണം. അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ സർക്കാരുകളോട് മാത്രമല്ല, തങ്ങൾ ഭരിക്കുന്ന സമൂഹത്തോടും മറുപടി പറയാൻ ബാധ്യസ്ഥരാകുമ്പോൾ മാത്രമേ ഉത്തരവാദിത്വം അർഥവത്താകൂ.

കോക്രോച്ച് ജനാധിപത്യം
August 08, 2026ഇതെല്ലാം നമ്മെ എവിടെ എത്തിക്കുന്നു? നൂറുകണക്കിന് കോർപറേറ്റ് ടിവി ചാനലുകളിൽ ആഴ്ചകളോളം, ഭ്രാന്ത് പിടിച്ച, 24/7 തത്സമയ സംപ്രേഷണം കിട്ടിയ അണ്ണാ ഹസാരെ പ്രസ്ഥാനത്തിൽനിന്ന് വ്യത്യസ്തമായി കോക്രോച്ച് ജനതാ പാർടിക്ക് ഇന്റർനെറ്റിനേയും അവരെത്തന്നെയും മാത്രമേ ആശ്രയിക്കാനുള്ളൂ. അണ്ണാ ഹസാരെ മുന്നേറ്റത്തെ നുഴഞ്ഞുകയറിയ രാഷ്ട്രീയ സ്വയംസേവക് സംഘം കയ്യടക്കിയിരുന്നു. ടിവി ചാനലുകൾ സൃഷ്ടിച്ച തരംഗമാകട്ടെ തെരഞ്ഞെടുപ്പിൽ മുതലാക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി കാത്തിരിക്കുകയുമായിരുന്നു. എന്നാൽ കോക്രോച്ച് ജനതാ പാർടിക്ക് പിന്നിൽ ഇതിൽനിന്ന് നേട്ടമുണ്ടാക്കാൻ കാത്തുനിൽക്കുന്ന സംഘടിത പ്രതിപക്ഷ പാർടികളൊന്നുമില്ല. കുറച്ച് യഥാർഥ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ ഇപ്പോൾ നാം കാണുന്ന സ്വതസിദ്ധമായ രോഷം പതുക്കെ ഇല്ലാതാകും. മുതിർന്നവരും പ്രതിപക്ഷ പാർടികളും തങ്ങളുടെ മത്സരങ്ങളും നിസ്സാരമായ തർക്കങ്ങളും അവസാനിപ്പിച്ച് കുറച്ച് ഐക്യദാർഢ്യം കാണിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരമൊരു ഐക്യദാർഢ്യത്തിന് സാധ്യത കുറവാണ് എന്ന് സർക്കാരിന് അറിയാം. അതുകൊണ്ട് ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി എന്ന് കരുതിയാണ് സർക്കാർ യാതൊരു കുലുക്കവുമില്ലാതെ തുടരുന്നത്. കാത്തിരിക്കാനുള്ള കരുത്ത് ഭരണകൂടങ്ങൾക്കുണ്ട്. ജനങ്ങൾക്കതില്ല.

അതിജീവനത്തിന്റെ വരകൾ
August 01, 2026ശാരീരികവും വൈകാരികവുമായ വേദന, വിവിധ കാലഘട്ടങ്ങളിൽ പല രീതിയിൽ കലയിൽ ആവർത്തിച്ചു വന്നിട്ടുള്ള ഒരു വിഷയമാണ്. മനുഷ്യന്റെ കഷ്ടപ്പാടുകൾ പ്രകടിപ്പിക്കുന്ന ഒരു മാധ്യമമായി കല വളരെക്കാലമായി നിലനിന്നിട്ടുണ്ട്. സൗന്ദര്യത്തിന്റെ ഒരു വിഷയമായി മാത്രമല്ല, കഷ്ടപ്പാട്, ആഘാതം, പ്രതിരോധശേഷി എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായും കലാകാരന്മാർ മനുഷ്യശരീരത്തെ ഉപയോഗിച്ചിട്ടുണ്ട്. ഈ ആശയം പലപ്പോഴും കലാചികിത്സയുമായി ബന്ധപ്പെട്ട രീതികളിൽ പ്രതിഫലിക്കുന്നു. അത് ശാരീരിക കഷ്ടപ്പാടുകളുടെ യാഥാർഥ്യങ്ങൾ അംഗീകരിക്കാനും അവ സഹിക്കാനാവശ്യമായ ശക്തി തിരിച്ചറിയാനും കാഴ്ചക്കാരെ ക്ഷണിക്കുന്നു. വേദനയെ ദൃശ്യരൂപമാക്കി മാറ്റുന്നതിലൂടെ അവർ അദൃശ്യമായ അനുഭവങ്ങളെ മൂർത്തമാക്കുന്നു. രോഗാതുരമായ ഇത്തരം അവസ്ഥയെ മറികടക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന വരകളാണ് സെബാസ്റ്റ്യൻ സി വർഗീസിന്റെ ചിത്രങ്ങൾ.

ഒരേസമയം, ഒന്നിലധികം...
August 01, 2026പ്രവാസ ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലൂടെ നോക്കിക്കാണാൻ ശ്രമിക്കുമ്പോൾ ദക്ഷിണേഷ്യ എന്ന സങ്കൽപ്പം എന്ത് അനുഭവമാണ് നൽകുന്നത് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകളെ പുനരാേലാചനകൾക്ക്് വിധേയമാക്കാനാണ് ഇഷാരയുടെ പ്രവർത്തനങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. പ്രവാസജീവിതത്തിന്റെ ഈ യാഥാർഥ്യങ്ങൾ കേവലം സ്ഥലംമാറ്റങ്ങളാൽ മാത്രമല്ല, മറിച്ച് സപ്ലൈ ചെയിനുകൾ, പ്രവാസി സമ്പദ്വ്യവസ്ഥകൾ, അനിശ്ചിതത്വം നിറഞ്ഞ ഉപജീവനമാർഗങ്ങൾ തുടങ്ങിയ അസമമായ സാഹചര്യങ്ങളാൽ കൂടിയാണ് നിർമിതമായിരിക്കുന്നത്. എന്നിരുന്നാലും, അവ വൈവിധ്യമാർന്ന സാംസ്കാരിക രൂപങ്ങൾ, സങ്കര ഭാഷകൾ, ഒന്നിലധികം കാലഘട്ടങ്ങൾ, സങ്കര ബന്ധങ്ങൾ എന്നിവയ്ക്കും ജന്മം നൽകുന്നു. ഈ സാഹചര്യത്തിൽ, ‘സ്വകീയമായ ഒരിടം' ( belonging) എന്നതിനെ ‘പുറംലോകത്ത്' നിന്നും ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട ഒരു നിശ്ചിത ഉത്ഭവകേന്ദ്രമായി മനസ്സിലാക്കാൻ കഴിയില്ല.

ആംഫിബിയൻ ഭാവികളും സൗന്ദര്യശാസ്ത്രങ്ങളും
August 01, 2026ഫോർട്ട് കൊച്ചിയിൽ നടന്ന ആംഫിബിയൻ ഏസ്തെറ്റിക്സ് പ്രദർശനത്തിന്റെ അവസാനഘട്ടമായി, ‘സമാപന രേഖപ്പെടുത്തലുകളും പ്രതിഫലനങ്ങളും: ആംഫിബിയൻ ഭാവികളും സൗന്ദര്യശാസ്ത്രവും’ എന്ന വിഷയത്തിൽ ചർച്ച നടക്കുകയുണ്ടായി. പ്രദർശനത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും ചിത്രകാരനും ശിൽപ്പിയുമായ റിയാസ് കോമു, ക്യുറേറ്റോറിയൽ അഡ്വൈസറും ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ സി എസ് വെങ്കിടേശ്വരൻ, ക്യുറേറ്റോറിയൽ അഡ്വൈസറും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം എച്ച് ഇല്യാസ്, കവി അനിത തമ്പി, കവിയും ഗാനരചയിതാവുമായ അൻവർ അലി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അതിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ

അനിശ്ചിതകാലത്തിന്റെ ആംഫിബിയൻ ഏസ്തെറ്റിക്സ്
August 01, 2026രാജ്യമെമ്പാടും കലാപ്രദർശനങ്ങൾ പതിവായി നടക്കുന്ന ഈ കാലഘട്ടത്തിൽ, എന്തുകൊണ്ടാണ് ‘ആംഫിബിയൻ ഏസ്തറ്റിക്സ്’ ശ്രദ്ധേയമാകുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ‘ആംഫിബിയൻ ഏസ്തറ്റിക്സ്’ അഥവാ ‘ഉഭയ സൗന്ദര്യം’ എന്ന ആശയം, വെള്ളത്തിന്റെയും കരയുടെയും ഇടയിൽ ജീവിക്കുന്ന ഒരു അവസ്ഥയെ മാത്രമല്ല സൂചിപ്പിക്കുന്നത്, അത് ഒരു ദ്വന്ദജീവിതത്തിന്റെ ദർശനമാണ്. കടലും കരയും തമ്മിലുള്ള അതിർത്തികൾ നേരിയതായിപ്പോകുന്ന വേളയിൽ, മനുഷ്യന്റെ ശരീരവും മനസ്സും, അവന്റെ സംസ്കാരവും പലായനവും ഓർമകളും, ഈ രണ്ട് ലോകങ്ങൾക്കിടയിൽ എങ്ങനെ മാറിമാറി നിലകൊള്ളുന്നു എന്നതാണ് ഈ പ്രദർശനം അന്വേഷിക്കുന്നത്. ആംഫിബിയൻ ഏസ്തറ്റിക്സ് ഷോ ഉഭയജീവിത സാധ്യതയുടെ ആശയത്തിൽനിന്ന് ജീവനെക്കുറിച്ചുള്ള ചില ആഴമുള്ള ചോദ്യങ്ങൾ നിശ്ശബ്ദമായി തുറന്നിട്ടിരുന്നു.

തകരുന്ന ‘ബൈനറികൾ’; കലയിലെ ഉഭയജീവിതം
August 01, 2026നിക്കോളാസ് ബോറിയോദിന്റെ ‘റിലേഷണൽ ഏസ്തെറ്റിക്സ്’ സങ്കൽപ്പമനുസരിച്ച്, സമകാലിക കല എന്നത് മനുഷ്യബന്ധങ്ങളുടെയും അവ രൂപപ്പെടുന്ന സാമൂഹിക പശ്ചാത്തലങ്ങളുടെയും ആകെത്തുകയാണ്; അവിടെ കല ഒരൊറ്റ വ്യക്തിയുടെ സൃഷ്ടി എന്നതിനപ്പുറം മനുഷ്യർ തമ്മിലുള്ള സമ്പർക്കങ്ങൾക്കും ആശയവിനിമയങ്ങൾക്കും വഴിയൊരുക്കുന്ന ഒരു സജീവ ‘സാഹചര്യ'മായി മാറുന്നു. കലാകൃത്ത് പണിക്കുറ തീർന്ന ഉൽപ്പന്നം വിപണിക്ക് നൽകുന്നതിന് പകരം പ്രേക്ഷകരുമായി സംവദിക്കാനുള്ള സന്ദർഭങ്ങൾ ഒരുക്കുമ്പോൾ, നിഷ്ക്രിയരായി നോക്കിനിൽക്കുന്ന ആസ്വാദകർ കലയുടെ സജീവ പങ്കാളികളാവുകയും അവരുടെ ഇടപെടലുകളിലൂടെ മാത്രം കലാകൃതി പൂർണതയിലെത്തുകയും ചെയ്യുന്നു. പാരസ്പര്യത്തിലേക്കുള്ള ഈ മാറ്റത്തിലൂടെ, കലയറിവുകൾ വിവിധ ജീവിതസാഹചര്യങ്ങളിൽ നേരിട്ട് പരീക്ഷിക്കപ്പെടുന്ന ഒരു പ്രയോഗമായി മാറുകയുമാണ് ചെയ്യുന്നത്. വിപണിയുടെ അതിർവരമ്പുകൾക്ക് പുറത്ത് മനുഷ്യർക്ക് ജനാധിപത്യപരമായി ഒത്തുചേരാനും സംവദിക്കാനുമുള്ള ഇത്തരം താൽക്കാലിക ഇടങ്ങൾ നിർമിക്കുന്നതിലൂടെ, സമകാലിക കലയെ സാമൂഹിക ബന്ധങ്ങളെ ദൃഢമാക്കാനുള്ള ഏറ്റവും ശക്തമായ മാധ്യമമായാണ് ബോറിയോദ് അടയാളപ്പെടുത്തുന്നത്.






