Palakkad

കാഴ്ച്ചയ്ക്കപ്പുറം "രംഗോത്സവം'
August 15, 2026കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാലക്കാട് ടാപ് നാടകവേദിയുടെ "രംഗോത്സവം'. സാമൂഹിക പ്രതിബദ്ധതയും ചരിത്രവും പങ്കുവച്ച 10 മിനിറ്റ് ദൈർഘ്യമുള്ള 22 നാടകങ്ങൾ അരങ്ങിലെത്തിയപ്പോൾ കാഴ്ചയുടെ നവ്യാനുഭവം. ബേബി ഗിരിജ സംവിധാനം ചെയ്ത പകൽപ്പൂരം, ബീന ഗോവിന്ദിന്റെ അമ്മ കൊയ്യുന്നു, പ്രമീള ശശിധരന്റെ ഒറ്റമൂലി, ഡോ. പി സി ഏലിയാമ്മയുടെ പ്രണയ മർമരം, എം പത്മിനിയുടെ സമസ്യകൾ, അംബിക മുണ്ടൂരിന്റെ ബൈ മൈ സെൽഫ്, എം അഞ്ജലിയുടെ പൂവാകും മുമ്പേ, ജയശ്രീ മഠത്തിലിന്റെ പത്തിനികടവുൾ, പ്രേമചന്ദ്രികയുടെ രൂപമാറ്റം, അഖിൽ ആനന്ദിന്റെ ബോംബ്, രാധാകൃഷ്ണൻ പള്ളത്തിന്റെ പാൽ ലാട്ട് ഫ്രം 1920 ടു 1926, അശോകൻ രാജീവന്റെ അപരിചിത്രം, ദിപം സുരേഷിന്റെ അരമനുഷ്യർ, രാജൻ പനംതൊടിയുടെ കടമയോളം കടപ്പാടും, നന്ദു പിഷാരടിയുടെ ഊരാംകുടുക്ക്, സുനിൽ തിരുനെല്ലായിയുടെ ചൊവ്വാദോഷം, സന്തോഷ് പുതുപ്പറമ്പിലിന്റെ സമാസമം, പി വി സഹദേവന്റെ പുലി തേവർ, രഘു സീതാറാമിന്റെ വേരുകളും ശാഖകളും, ഫാദിൽ പെരുമാട്ടിയുടെ യാത്ര, എസ് അരുൺകുമാറിന്റെ പഴയൊരു ചങ്ങാതി, മിഷ ഹാസന്റെ ചിന്ത എന്നിവയാണ് അരങ്ങുണർത്തിയ നാടകങ്ങൾ.

പരിവാഹനിലെ പ്രശ്നം പരിഹരിക്കുക
August 15, 2026മോട്ടോര് വാഹന വകുപ്പിന്റെ പരിവാഹനിലെ പ്രശ്നം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ മക്കൾക്കുള്ള ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് വിതരണവും ജീവകാരുണ്യനിധി വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും മന്ത്രി നിർവഹിച്ചു. രമേഷ് പിഷാരടി എംഎൽഎ സ്ഥിരമായ മന്ദിരത്തിനുള്ള ധനശേഖരണാർഥം നടത്തിയ പ്രൈസ് കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.

അത്തം പിറന്നു, ഇനി ഓണക്കാലം
August 15, 2026പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ....’ ഇന്ന് അത്തം. മനസ്സിലും മുറ്റത്തും അത്തപ്പൂക്കളം വിരിയുന്നതോടെ നാടും നഗരവും ഓണക്കാലത്തിന്റെ നിറസമൃദ്ധിയിലേക്ക്. പതിവുതെറ്റിച്ച കർക്കടകത്തിലാണ് ഇത്തവണ ഓണക്കാലത്തിന് തുടക്കമാകുന്നത്. ഓർമകളുടെ ആഘോഷംകൂടിയാണ് ഓണം. ഗൃഹാതുര സ്മരണകളുടെ ഉത്സവം.

നഗരം തിരക്കിൽ
August 15, 2026ഓണത്തിരക്കിൽ അമരുകയാണ് നാടും നഗരവും. അത്തത്തിനുമുന്പുള്ള അവധി ദിവസമായ ശനിയാഴ്ച ഓണക്കോടിയും പൂവും വീട്ടുസാധനങ്ങളും വാങ്ങാനെത്തിയവരാൽ നഗരംനിറഞ്ഞു. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ കടകളിലുമാണ് തിരക്ക് കൂടുതൽ. ഓണ സീസണ് മുന്നോടിയായി പുതിയ തുണിത്തരങ്ങൾ കടകളിലെത്തിയിട്ടുണ്ട്.

പൂക്കാരത്തെരുവിൽ ഉത്സവകാലം
August 15, 2026ഓണക്കാലം വർണാഭമാക്കാൻ പൂക്കാരത്തെരുവൊരുങ്ങി. പാലക്കാട് നഗരത്തിലെ മേട്ടുപ്പാളയം സ്ട്രീറ്റാണ് പൂക്കൾകൊണ്ട് നിറഞ്ഞത്. ജില്ലയിലെ ഏറ്റവുംകൂടുതൽ പൂവ് വിൽക്കുന്ന ചന്തയാണ് മേട്ടുപ്പാളയം സ്ട്രീറ്റ് അഥവാ പൂക്കാരത്തെരുവ്. പേരിനുപിന്നിലുമുണ്ട് പൂക്കളുടെയും കച്ചവടത്തിന്റെയും സുഗന്ധമുള്ള കഥ. ഉൗട്ടിക്കടുത്ത് പൂവ് കൃഷിക്ക് പേരുകേട്ട പ്രദേശമാണ് മേട്ടുപ്പാളയം.

സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്
August 15, 2026റവന്യു ഡിവിഷൻ ആസ്ഥാനമായ ഒറ്റപ്പാലത്ത് സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. സബ് കലക്ടർ അൻജീത് സിങ് പതാക ഉയർത്തി. കേണൽ ടി രാംകുമാർ, കേണൽ രജിത് ആർ ഉണ്ണി, എക്സ് ഹവീൽദാർ സി കെ യൂസഫ്, എക്സ് ഹവീൽദാർ സി കെ അൻവർ സാദിഖ് എന്നിവരെ ആദരിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, ഒറ്റപ്പാലം നഗരസഭയിൽ ചെയർപേഴ്സൺ എം കെ ജയസുധ, ഷൊർണൂർ നഗരസഭയിൽ ചെയർപേഴ്സൺ പി നിർമല, വാണിയം പഞ്ചായത്തിൽ പ്രസിഡന്റ് കെ ശ്രീജ, അനങ്ങനടി പഞ്ചായത്തിൽ പ്രസിഡന്റ് ഉഷ ഉദയകുമാർ, അമ്പലപ്പാറ പഞ്ചായത്തിൽ പ്രസിഡന്റ് കെ രാധാകൃഷ്ണൻ, മണ്ണൂർ പഞ്ചായത്തിൽ പ്രസിഡന്റ് ടി ആർ ശശി, ലെക്കിടി – പേരൂർ പഞ്ചായത്തിൽ പ്രസിഡന്റ് പി കെ ചിത്ര എന്നിവർ പതാക ഉയർത്തി.

കെടിഡിസി പായസമേളയും ഓണസദ്യയും സംഘടിപ്പിക്കും
August 15, 2026ഓണാഘോഷത്തോടനുബന്ധിച്ച് കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ നേതൃത്വത്തിൽ പായസമേളയും ഓണസദ്യയും ഒരുക്കുന്നു. മേള തിങ്കൾ പകൽ 12ന് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. മണ്ണാർക്കാട് കുടു ബിൽഡിങ്ങിനുമുൻവശത്തെ പ്രത്യേക സ്റ്റാൾ, ആര്യമ്പാവ് കെടിഡിസി, മണ്ണാർക്കാട് ആഹാർ റെസ്റ്റോറന്റ് എന്നിവിടങ്ങളിലാണ് പായസ കൗണ്ടറുകൾ പ്രവർത്തിക്കുക. ഇവിടെയാണ് ഓണസദ്യയും ലഭിക്കുന്നത്.

അണിനിരന്ന് ആയിരങ്ങൾ
August 15, 2026ഡിവൈഎഫ്ഐ നേതൃത്വത്തിൽ "യങ് ഇന്ത്യ' സംഗമത്തിൽ ആയിരങ്ങൾ അണിനിരന്നു. ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുയോഗവും നടന്നു. ‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ മുദ്രാവാക്യമുയർത്തി വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരംചോദിക്കുമെന്ന പ്രഖ്യാപനവുമായാണ് സംഗമം നടന്നത്. ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി പത്തിരിപ്പാലയിൽ നടത്തിയ യങ് ഇന്ത്യ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.

വിപണിയിൽ മാന്ദ്യം, ഇടപെടാതെ സർക്കാർ
August 14, 2026തിരുവോണത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ നാട് സാന്പത്തിക മാന്ദ്യത്തിൽ. റേഷൻ കടകൾ വഴി ബിപിഎല്ലുകാർക്ക് വിതരണം ചെയ്തിരുന്ന അരിയുടെ വില കിലോയ്ക്ക് 10.90ൽനിന്ന് 26.50 രൂപയാക്കി വർധിപ്പിച്ചത് ജനങ്ങൾക്ക് വലിയ തിരിച്ചടിയായി.










