Articles

ഗായകൻ സീറോ
June 15, 2026പ്രശസ്തമായ നൂറോളം സിനിമാഗാനങ്ങൾ ആലപിച്ചിട്ടുണ്ട് സീറോ ബാബു. അതിനേക്കാളൊക്കെയുണ്ട് നാടകഗാനങ്ങൾ. സിനിമകൾക്ക് സംഗീതസംവിധായകനായി യേശുദാസിനെയും ജയചന്ദ്രനെയും കൊണ്ട് പാടിപ്പിച്ചിട്ടുമുണ്ട്. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. കൊച്ചിയിലെ പുല്ലേപ്പടി റെയിലോരത്തെ ആ കൊച്ചുവീട്ടിലേക്ക് അയാൾ ഒതുങ്ങിക്കൂടുന്നതിന് മുമ്പ് മുന്നിൽ ചരിത്രം ഒഴുകി നിറഞ്ഞ് വൺസ്മോർ വിളികളാൽ ആരവം കൂട്ടിയൊരു പാട്ടുകാലം. പോയ തീവണ്ടികൾ തിരിച്ചു വരാത്തതുപോലൊരു കാലം. പി ജെ ആന്റണിയുടെ നാടകഗാനങ്ങളിലൂടെ ലഭിച്ച സീറോ എന്ന വിളിപ്പേരു മാത്രമുണ്ട് ഇപ്പോൾ ആ പ്രശസ്തിയുടെ കാലത്തിന് അടയാളമായി.

അടിച്ചമർത്തൽ, ചെറുത്തുനിൽപ്പ്, അതിജീവനം
May 16, 2026‘പൊലീസ് രാജ് തുലയട്ടെ’ എന്ന തലക്കെട്ടിൽ 1941 ഏപ്രിൽ 30ന് മലയാളത്തിൽ സൈക്ലോസ്റ്റൈൽ ചെയ്തിറങ്ങിയ ലഘുലേഖ അവസാനിക്കുന്നത് ഈ ആഹ്വാനത്തോടെയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയുടെ ഇംഗ്ലീഷ് പരിഭാഷ നാഷണൽ ആർക്കൈവ്സിൽ ലഭ്യമാണ്. ‘മലബാറിലെ കർഷകരുടെ ഇടയിലെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം’ (Communist activity amongst the peasants in Malabar) എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ഇന്റലിജൻസ് തയ്യാറാക്കിയ പത്തുപേജുള്ള രഹസ്യരേഖ കർഷക പോരാട്ട ചരിത്രത്തിന്റെ ചെറിയൊരു കാലത്തിന്റെ ചിത്രം വരച്ചിടുന്നു.

ഭ്രാന്തമായ മണിപ്പുർ എന്നെ മുറിപ്പെടുത്തുന്നു
May 11, 2026നഗരകവികളായ ഇവരും ഞങ്ങളും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. അവർ എസ്രാ പൗണ്ടിനെയും ടി എസ് എലിയറ്റിനെയും പോലെ ആണെന്ന് പറയാം. അവർ അമൂർത്തവും വസ്തുനിഷ്ഠവും ആയ കവിതയെഴുതാനാണ് ശ്രമിച്ചത്. തങ്ങളുടെ ക്രാഫ്റ്റിൽ അസാമാന്യ ശേഷിയുള്ളവർ. ബോംബെ കവികൾ/നഗര കവികൾ എലിയറ്റിന്റെ ആരാധകരായിരുന്നു. കവിയുടെ വ്യക്തിത്വം പ്രകടമാകരുത്, വസ്തുനിഷ്ഠത വേണം. കവിയുടെ വ്യക്തിത്വത്തെ നിരന്തരം ഇല്ലാതാക്കണം! കവിതയ്ക്ക് വികാരപ്രദർശനം ഒരു ഭാരമെന്ന മട്ടിൽ. എന്നാൽ ഞങ്ങൾ, വടക്കുകിഴക്കൻ കവികൾ വ്യത്യസ്തരാണ്. ഞങ്ങൾ എഴുതപ്പെടുന്നവയിൽ നിന്ന് അകന്നുനിൽക്കുന്നവരല്ല, കവിയുടെ ആത്മനിഷ്ഠത മറയ്ക്കുന്നവരല്ല. ഞങ്ങളുടെ കവിതയിൽ വികാരങ്ങൾ നിറഞ്ഞിരിക്കുന്നു. പ്രകൃതി ഞങ്ങൾക്ക് പുറമെനിൽക്കുന്ന ഒന്നല്ല. ഒരു പശ്ചാത്തലം അല്ല. ഞങ്ങളുമായി കൂടിക്കലർന്നു കിടക്കുന്ന ഒന്നാണ്. ഉദാഹരണത്തിന്, അവരും ഞങ്ങളും തമ്മിൽ പ്രകൃതിയോടുള്ള സമീപനത്തിൽ വലിയ വ്യത്യാസമുണ്ട്. അവർക്ക് പ്രകൃതി പലപ്പോഴും ഒരു മൗനസാക്ഷിയാണ്. എന്നാൽ ഞങ്ങൾക്ക് അത് സജീവവും ഒഴുക്കുള്ളതുമാണ്. നദികളും മരങ്ങളും പാറകളും ഗ്രാമദേവതകളായി ആരാധിക്കപ്പെടുന്നു. അചലവും സചലവുമായ എല്ലാം അതിന്റെ ഭാഗമാണ്.

നിഴലും വെളിച്ചവും കൊണ്ട് ചരിത്രമെഴുതിയ ഒരാൾ
May 11, 2026ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് യാഥാർഥ്യപ്രതീതിയുള്ള കൃത്രിമമായ ഇമേജ്്് നിർമിതി അനായാസമായതോടെ കൺമുന്നിലെ യാഥാർഥ്യം വക്രീകരിക്കപ്പെടുകയും അദൃശ്യവൽക്കരിക്കപ്പെടുകയും മാത്രമല്ല, അയഥാർഥ്യം പ്രച്ഛന്നരൂപങ്ങളിൽ ഇടംപിടിക്കുക എന്നതും സ്വാഭാവികവും സാധാരണവുമായിരിക്കുന്നു. ഈ അപായകരമായ സാഹചര്യത്തിലാണ് സ്വന്തം മാധ്യമത്തെ സാമൂഹികമായ ഉത്തരവാദിത്വമുള്ളതും വാക്കുകളേക്കാൾ ശക്തമായതുമായ ഒരാവിഷ്കാരമാധ്യമമായി വിനിയോഗിച്ച രഘു റായിയെപ്പോലൊരു സത്യസന്ധനായ ഫോട്ടോഗ്രാഫറുടെ തിരോധാനം സൃഷ്ടിക്കുന്ന ശൂന്യത വലുതാണെന്ന് പറയേണ്ടിവരുന്നത്. ഇന്ത്യയുടെ സമീപ ഭൂതകാല ചരിത്രത്തെ സംബന്ധിച്ച ഉൾക്കാഴ്ച നൽകുന്ന ദൃശ്യരേഖകളെന്ന നിലയിലാണ് രഘു റായിയുടെ ഫോട്ടോഗ്രാഫുകൾ പ്രസക്തമാവുന്നത്.

നാറ്റോ തകർച്ചയിലേക്കോ?
May 11, 2026ഇപ്പോൾ ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ രാഷ്ട്രങ്ങളുടെ സിസ്സഹകരണം കൂടിയായതോടെ നാറ്റോയിൽ നിന്നും പുറത്തുകടക്കാൻ ഗൗരവമായി ആലോചിച്ചുവരികയാണെന്ന് ട്രംപ് അറിയിച്ചു. ‘ഞങ്ങൾക്ക് ഒരാവശ്യം വന്നപ്പോൾ അവരാരും സഹായിക്കാനെത്തിയില്ല’ എന്നും ട്രംപ് പരിഭവിച്ചു. അമേരിക്കയില്ലാത്ത നാറ്റോ വെറും കടലാസ് പുലി മാത്രമാണെന്നും ട്രംപ് കൂടിച്ചേർത്തു. റഷ്യക്കെതിരെ ഉക്രെയിന് വേണ്ടി നാറ്റോ പോരാട്ടമുഖത്ത് നിലയുറപ്പിച്ച ഘട്ടത്തിലാണ് സഖ്യസേനയുടെ മനോവീര്യം തകർക്കുംവിധം ട്രംപിന്റെ പെരുമാറ്റം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പരിഭവം. പരോക്ഷമായി ഇത് റഷ്യയ്ക്ക് കരുത്തുപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്രാസിലെ മോൻ
May 11, 2026മലയാളത്തിന്റെ വെള്ളിത്തിരയിൽ തനിനാടൻ പ്രേമങ്ങൾ മാത്രം പൂത്തു നിറഞ്ഞുനിന്ന കാലത്ത് ഡിസ്കോ കളിച്ചുവന്ന പരിഷ്കാരിയായൊരു ചെറുപ്പക്കാരനായിരുന്നു രവീന്ദ്രൻ. ആ കാലത്തെ ഏതെങ്കിലും എഐ ആപ്പിലിട്ട് കൺവേർട്ട് ചെയ്താൽ രവീന്ദ്രനാകും ഇന്നത്തെ താരം. എന്നാൽ പഴയ ഡിസ്കോ രവീന്ദ്രന്റെ മാറ്റൊലികളല്ല പുതുമകളും പുതുദർശനങ്ങളുമാണ് അദ്ദേഹം ആശിക്കുന്നത്്. ‘അതു നമുക്ക്്്് ആശിക്കാനല്ലേ കഴിയൂ' എന്നു പറഞ്ഞ്്്് വലിയ ഉല്ലാസത്തോടെ തന്നെ അദ്ദേഹം ശംഖുമുഖം കടലിന് അഭിമുഖമായി നടന്നു. ശംഖുമുഖത്തെ അസ്്്തമനസൂര്യന്റെ ചെങ്കിരണങ്ങൾ അപ്പോൾ നടന്റെ ശരീരത്തെ പൊതിയുന്നുണ്ടായിരുന്നു. പഴയൊരു ഡിസ്കോ സ്റ്റേജിലെന്നപോലെ അദ്ദേഹം കളർലൈറ്റുകളിൽ മിന്നിത്തിളങ്ങി നിൽക്കുന്നതുപോലെ തോന്നി.

1938ന്റെ തോൽവിയും വിജയവും കണ്ട ആലപ്പുഴ
May 11, 2026തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണം സ്ഥാപിക്കണമെന്ന ആവശ്യവുമായി 1938 ആഗസ്ത് 26‐നാണ് സ്റ്റേറ്റ് കോൺഗ്രസ് സമരം ആരംഭിച്ചത്. അതോടെ സ്റ്റേറ്റ് കോൺഗ്രസും യൂത്ത് ലീഗും നിയമവിരുദ്ധമാക്കപ്പെട്ടു. യൂത്ത് ലീഗിലായിരുന്നു കോൺഗ്രസിലെ ഇടതുപക്ഷക്കാർ. പന്ത്രണ്ടിലധികം സ്ഥലങ്ങളിൽ പൊലീസ് വെടിവയ്പ്പ് നടത്തി.

നിർമിതബുദ്ധിയുടെ കാലത്തെ പി ജി
May 04, 2026പി ജി കംപ്യൂട്ടറുകൾ ഉപയോഗിച്ചിരുന്നില്ല. സ്മാർട്ട് ഫോണുകളുടെ പുതിയ കാലമെത്തുന്നതിനു മുമ്പേ പി ജി വിടപറഞ്ഞിരുന്നു. പി ജി സി ഡിറ്റ് ഡയറക്ടറായിരിക്കെ മൗസുകളില്ലാത്ത, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസില്ലാത്ത കംപ്യൂട്ടറുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവ സാങ്കേതിക വിദഗ്ധർക്ക് മാത്രം ഉപയോഗിക്കാൻ പറ്റിയവ ആയിരുന്നു. ഇൻകമിങ് കോളുകൾക്ക് എട്ട് രൂപ മൊബൈൽ കമ്പനികൾ ചാർജ് ചെയ്തിരുന്ന കാലമായിരുന്നു അത്. നിലത്തെറിഞ്ഞാൽപോലും ഉടയാത്ത വയർലെസ് സെറ്റിനെ അനുസ്മരിപ്പിക്കുന്ന മോട്ടോറോളയുടെ ഒരു ഫോൺ പി ജി വളരെ കഷ്ടപ്പെട്ട് ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇന്റർനെറ്റിൽ നിന്നും പാസ്പോർട്ട് സൈസിലുള്ള ഒരു പടം ഡൗൺലോഡ് ചെയ്യാനിട്ടാൽ ചായകുടിച്ചു വന്നാലും ആ പ്രക്രിയ പൂർത്തിയാകാത്ത കാലമായിരുന്നു അത്. അതിനാൽ വിവരങ്ങൾ അറിയാനും വിശകലനം ചെയ്യാനും പരമ്പരാഗത മാർഗങ്ങളെ‐ -പുസ്തകങ്ങളെയും ആനുകാലികങ്ങളെയുമാണ് പി ജി എക്കാലവും ആശ്രയിച്ചിരുന്നത്. തന്റെ സിപിയുവിലേക്ക് ആ വിവരങ്ങൾ കടത്തിവിട്ട് വിശകലനം ചെയ്യുകയായിരുന്നു പി ജി ചെയ്തത്.













