Short Story

പ്രണയപൂർണിമ
May 13, 2026പഠിക്കുന്ന നഗരത്തിൽ നിന്നും മൂന്നാലു മണിക്കൂർ ദൂരം യാത്രയുണ്ട് അവിടേക്ക്. വേണമെങ്കിൽ പഠനയാത്ര സംഘടിപ്പിച്ചോ സഹപാഠികളുടെ കൂടെയോ ട്രെയിനിൽ പോയി കണ്ടു മടങ്ങാവുന്നതേയുള്ളൂ. പക്ഷേ ഇതങ്ങനെയല്ല ജോധയ്ക്ക് അവന്റെ കൂടെത്തന്നെ വരണം, അതും ശ്രാവണപൗർണമിയോടനുബന്ധിച്ച് പ്രണയകുടീരം തുറന്നിടുന്ന ആ അഞ്ചു ദിവസങ്ങളിൽ ഏതെങ്കിലുമൊരു രാത്രിയിൽത്തന്നെ വേണം. അവളുടെ ആ വാശി കണ്ട് അവൻ പകച്ചുപോയി. അല്ലെങ്കിലേ അർഹതയില്ലാത്തത് കട്ടുതിന്നുന്നവന്റെ മനസ്സോടെയാണ് പ്രണയിക്കുന്നത്. പഠിച്ച് എവിടെയെങ്കിലും പോയി രക്ഷപ്പെടണം എന്നേ ചാച്ച എപ്പോഴും പറയാറുള്ളൂ. സ്വജീവനെ സംബന്ധിച്ച വേവലാതികളൊന്നും അവനില്ലായിരുന്നു. എങ്കിലും പ്രണയത്തിന്റെ മോഹിപ്പിക്കുന്ന ഈ മഴവിൽക്കുമിളയുടെയുള്ളിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച് വലിയ ആധി അവനുണ്ടായിരുന്നു. അവളുടെ ജീവനെക്കുറിച്ചുള്ള ഭയം. ചാച്ചയുടെ കുടുംബത്തെക്കുറിച്ചുള്ള ആശങ്ക. ഓരോ കൂടിക്കാഴ്ചകളിലും മറ്റുള്ളവർക്കു മുന്നിൽ അവർ ഒരു താൽപ്പര്യവും പ്രകടമാക്കാതെ കേവലം സുഹൃത്തുക്കളെപ്പോലെ പെരുമാറി. എവിടെയെങ്കിലും ഒരു സംശയം മുളപൊട്ടിയാൽ അതോടെ അവളുടെ പഠനം തീരും. ചിലപ്പോൾ ജീവിതവും.

കാപ്പിരിയേശു
May 11, 2026വീട്ടിലേക്ക് തിരികെപ്പോകുമ്പോൾ അവൻ എന്നെ പിറകിലാക്കി. “ഇങ്ങനെയാണ് ഇവനെ ഓടിക്കേണ്ടത്... ഇങ്ങനത്തെ കാര്യത്തിനൊക്കെ ആവേശം മാത്രം പോരാ, കുറച്ച് ധൈര്യം കൂടെ വേണം.” ഇരുട്ടുവഴികളിലൂടെ സർക്കസുകാരന്റെ വഴക്കത്തോടെ ബൈക്കിനെ പായിക്കുമ്പോൾ അവൻ വിളിച്ചുപറഞ്ഞു. എന്റെ നശിച്ച വിറ ഒടുങ്ങിയിരുന്നില്ല. പരിഹാസത്തോടെ വന്നുകുത്തുന്ന തണുപ്പുകാറ്റിൽ ഞാൻ വീണ്ടും ആവിയായി. കാപ്പിരിയേശു ഇരുപത്തിമൂന്നാം വയസ്സിൽ പെണ്ണ് കെട്ടിയത് ഞങ്ങളുടെ ഗ്രൂപ്പിൽ വലിയ ചർച്ചയായിരുന്നു. ഡാഷ് മോൻ, എന്നെ മാത്രമാണ് കല്യാണമറിയിക്കാതെയിരുന്നത്. ഞാൻ പുണ്യാളപ്രവൃത്തിക്കായി ജനിച്ചതൊന്നുമല്ലല്ലോ. പറ്റാവുന്നിടത്തെല്ലാം ഞാൻ അവനിട്ട് പണിതിട്ടുണ്ട്. അങ്ങനെയാണ് അങ്ങാടിക്കടയിലെ അവന്റെ എടുത്തുകൊടുപ്പ് ജോലി നഷ്ടപ്പെട്ടത്. അതും കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ കേറിപ്പിടിച്ചെന്ന കേസ്. പിന്നീട് ഒരു ടീമിന് വേണ്ടിയും അവന് പന്തെറിയാൻ യോഗമുണ്ടായിട്ടില്ല. ഇടയ്ക്ക് തെന്മല റൂട്ടിലോടുന്ന ലോറിയിൽ പണിക്ക് പോയിരുന്നെന്ന് കേട്ടു. അവസാനമായി ഞാൻ കാണുന്നത് ആറേഴുകൊല്ലം മുമ്പാണ്. ഞാൻ ആറാമത്തെ ജെസിബി വാങ്ങിച്ച സമയത്ത് ഡ്രൈവർപണി കിട്ടുമോ എന്നറിയാൻ അവൻ വന്നു. വട്ടൻ രാജേഷിന്റെ റെക്കമെന്റേഷനാണ്. മുടിയെല്ലാം അടപടലം വെട്ടിയിരിക്കുന്നു. എല്ലുകൾ പൊങ്ങിയ അസുഖമുഖം. കണ്ണുകൾ ദാരിദ്ര്യക്കുഴിയിൽ വീണുപോയിരിക്കുന്നു. തോറ്റവന്റെ പ്രതീകം പോലെ കുനിഞ്ഞുതൂങ്ങുന്ന തോളുകൾ. പ്രതികാരം മടുക്കാത്ത മനുഷ്യർക്ക് ശത്രുവിന്റെ തളർച്ച കാണുമ്പോൾ സന്തോഷമല്ല തോന്നുക. അവന്റെ ചുണ്ടിൽ ഏത് സമയവും എന്നെ വെല്ലുവിളിക്കുന്ന ചിരി തെളിഞ്ഞേക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

ജയിലില്‍ നിന്ന് ഒരു കത്ത്
April 27, 2026ഞാന്‍ എന്നും ജയില്‍ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ രംഗം കാണുന്നു. കുപ്പി. ചോര. പിടച്ചില്‍. കൊടി. മുദ്രാവാക്യം. പിന്നെ ചോരയില്‍ നിന്ന് അവന് പതുക്കെ എണീറ്റുവരുന്നു. ഷര്‍ട്ടില്‍ ചുവപ്പുമായി. മരിച്ചുകഴിഞ്ഞും അവന്റെ മുഖത്തിനു വ്യത്യാസമില്ല. അവന്റെ ഉടല് സുതാര്യമായിരുന്നു. അതിൽക്കൂടി വെളിച്ചത്തിന് മാത്രമല്ല, ഒരാള്‍ക്ക് പോലും, അത് അവിടെ ഇല്ലെന്ന മട്ടില്‍, കടന്നുപോകാം എന്നപോലെ. അവന്റെ ഹൃദയം എനിക്ക് കാണാം. വീഞ്ഞിനു പകരം ചോരയൊലിക്കുന്ന ഒരു പാനപാത്രം പോലെ. രക്തക്കുഴലുകളും ഞരമ്പുകളും എല്ലാം കാണാമായിരുന്നു, അവന്റെ ഓരോ വാക്കിലും അവ ചലിച്ചു. തലമുടി വള്ളികള്‍ പോലെ പടര്‍ന്നിരുന്നു. കണ്ണുകളില്‍ ആ പഴയ തിളക്കം വൈഡൂര്യമായി മാറിയിരുന്നു. നിശ്വാസങ്ങള്‍ കാറ്റുകളായും വയര്‍ ഒരു ഖനിയായും മുതുക് വയലായും. അവന് എന്റെ നാട്ടിന്പുറമാണെന്ന് ചിലപ്പോള്‍ എനിക്ക് തോന്നി. മറ്റൊരു ലോകം സ്വപ്നം കണ്ടു കിടക്കുന്ന എന്റെ നാട്ടിന്‍പുറം. താന്‍ വായിക്കുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ച് അവന് തോരാത്ത മഴപോലെ സംസാരിച്ചു. ലാസ്ലോ ക്രാസ്നഹോര്‍ക്കായിയുടെ ഇംഗ്ലീഷില്‍ പരിഭാഷ ഇറങ്ങിയ അവസാനത്തെ പുസ്തകങ്ങളെക്കുറിച്ചാണ് ഇന്നലെ രാത്രി അവന് പറഞ്ഞത്. ആന്‍ കാഴ്സന്റെ കവിതകളെക്കുറിച്ചും. അവന് എഴുത്തുകാരുടെ പാർടി നോക്കി സാഹിത്യത്തെ വിലയിരുത്തിയിരുന്ന ഒരു വായനക്കാരന് അല്ലായിരുന്നു; സാഹിത്യമൂല്യത്തിന്റെ കൂടെ വിപ്ലവകരമായ സാമൂഹ്യബോധം ഉണ്ടായിരുന്നെങ്കില്‍ ആ സൃഷ്ടിയെ കൂടുതല്‍ വിലമതിക്കും എന്നുമാത്രം. എല്ലാ തരം സമഗ്രാധിപത്യത്തെയും അവന് വെറുത്തു. ശരിയായ ജനാധിപത്യം ഇനിയും നിലവില്‍ വന്നിട്ടില്ലെന്നും അതിനു അടിത്തട്ടിലെ മനുഷ്യര്‍ക്ക്, അഥവാ അദൃശ്യരാക്കപ്പെട്ട, ജനങ്ങള്‍ കേള്‍ക്കാത്ത, മനുഷ്യര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം എന്നും. എനിക്കറിയാമായിരുന്നു,

ഡെഫേർഡ് ലൈവ്
April 20, 2026രാവിലെ പത്ത് മണിയോടെ വിശ്വാസ സംരക്ഷണ പ്രക്ഷോഭകർ ചാനൽ ഓഫീസ് വളഞ്ഞു. സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിച്ച ശേഷമായിരുന്നു ചാനൽ ഓഫീസിലേക്കുള്ള നൂറോളം പേരുടെ മാർച്ച്. എക്സിക്യൂട്ടീവ് എഡിറ്റർ ബാലകൃഷ്ണൻ എസിപിയെ വിളിച്ച് മാർച്ചിന്റെ കാര്യം പറഞ്ഞിരുന്നു. അതുകൊണ്ട് ഓഫീസിലേക്കുള്ള മൂന്ന് വഴികളിലും പൊലീസ് ബാരിക്കേഡ് വച്ച് കവചമൊരുക്കി. തീ പിടിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി പകൽ മുഴുവൻ ബാരിക്കേഡിന് മുന്നിൽ പ്രതിഷേധക്കാർ തിളച്ചുനിന്നു. ഇടയ്ക്ക് രണ്ടുവട്ടം രോഷത്തള്ളിച്ചയാൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചാനലിനെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയത് അശ്വജിത്തിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ ഉണ്ടായ ഒരു പ്രയോഗമാണ്. വിശ്വാസ സംരക്ഷണ പ്രക്ഷോഭകരെ ‘ഭക്തർ' എന്നുമാത്രം വിശേഷിപ്പിക്കാനായിരുന്നു എഡിറ്റോറിയൽ ബോർഡ് തീരുമാനം. പക്ഷെ ജാതി സംഘടനകളുടെ ഘോഷയാത്ര റിപ്പോർട്ട് ചെയ്യുന്നതിനിടെ അശ്വജിത്ത് ഇത് തെറ്റിച്ചു. പത്തനംതിട്ടയിൽ പ്രതിഷേധക്കാർ അക്രമാസക്തരായെന്നും പൊലീസുമായി ഏറ്റുമുട്ടിയെന്നും ലൈവിനിടെ അശ്വജിത്ത് പറഞ്ഞു. ഇതോടെ ചാനൽ റിപ്പോർട്ടർ ഭക്തരെ അക്രമികളെന്ന് വിളിച്ചെന്ന പ്രചാരണം ഇടിത്തീ പോലെ വന്നുവീണു. അത് നാടാകെ ചുട്ടെരിക്കാൻ തീനാവുള്ള ഒരു ചുടലാഗ്നിയായി പടർന്നു

അവിഹിതസുന്ദരലോകം
April 06, 2026സ്കൂൾ മൈതാനത്തിലെ വൈകുന്നേരവെളിച്ചത്തിലാണ് ഇരുട്ടിലെക്കാണികൾ തലേരാത്രിയെ വിവസ്ത്രയാക്കുന്നത്. രഹസ്യം നുണയുവാൻ കാത്തിരിക്കുന്നവരിലേക്ക് ഒട്ടും തിടുക്കപ്പെടാതെ ജലത്തുള്ളിയെന്നപോലെയാണ് കഥയഴിഞ്ഞ് വീഴുക. സ്വന്തം വീട്ടിൽനിന്ന് പുറത്തു ചാടുന്നതുമുതലാണ് ആഖ്യാനം തുടങ്ങുന്നത്. ചുറ്റും ശ്രദ്ധിച്ചുള്ള, എന്നാൽ ആർക്കും സംശയം തോന്നിപ്പിക്കാതെയുള്ള നടത്തം. പട്ടിയുടെ കുര. കരിയിലയനക്കങ്ങളിലെ ഗൂഢഭയം. ഇതിനിടയിൽ ചില വീടുകളിലെ മുറികളിൽ ഉറങ്ങാതിരിക്കുന്ന വെളിച്ചങ്ങൾ ഉണ്ടാക്കുന്ന വശീകരണം. ആ പ്രലോഭനത്തെ ഒഴിവാക്കി ലക്ഷ്യത്തിലെത്താനുള്ള ചഞ്ചലമെങ്കിലും മനസ്സു കാണിക്കുന്ന ദൃഢത. ഈ പശ്ചാത്തല വിശദീകരണത്തിൽത്തന്നെ കേട്ടിരിക്കുന്നവരുടെ നെഞ്ചിടിപ്പ് പല താളങ്ങളിൽ ഉയർന്നുതാഴ്ന്നുകൊണ്ടിരിക്കും. രസച്ചരടിങ്ങനെ മുറുക്കുംതോറുമാണ് കേട്ടിരിക്കുന്നവരുടെ അധോതലത്തിൽ മറ്റൊരു സഞ്ചാരം തുടങ്ങുന്നത്. കേൾവിക്കാരുടെ തൊണ്ടയനക്കങ്ങളിൽ, കാലുകളുടെ പിണച്ചുവെക്കലുകളിൽ, സ്ഥലം മാറിയുള്ള ഇരിപ്പിൽ സഞ്ചാരത്തിന്റെ അടയാളങ്ങൾ തെളിഞ്ഞുവരും. ശരീരത്തിന് വന്നുപെടുന്ന ഈ സ്വാഭാവിക ഇളക്കങ്ങളെ അന്യോന്യം ശ്രദ്ധിക്കാതിരിക്കുവാൻ ശ്രോതാക്കൾ പരസ്പരം ശ്രദ്ധിച്ചിരുന്നു.

മരത്തൊട്ടിൽ
March 16, 2026വലതുവശത്തോട്ടുള്ള ഇടവഴിയിൽ കൂടി ദൂരേക്ക് നടന്നുനീങ്ങുന്ന അമ്മയെയും കുഞ്ഞിനെയും ഞാൻ അവരുടെ വിധിക്ക് വിട്ടു. ആ കഥ എനിക്കറിയണ്ട. ഞാൻ വേഗത്തിൽ മുന്നോട്ട് നടന്നു. എന്റെ നടത്തത്തിന് സ്പീഡില്ലെന്ന് ആരാണ് പറഞ്ഞത്? ആ പെൺകുട്ടിയുടെ പിറകെ വീണ്ടും എത്തി. പെൺകുട്ടി പല ചെറിയ ഇടവഴികളിലും തിരിയുകയും തിരിഞ്ഞ് അൽപ്പം നടന്നിട്ട് തിരിച്ച് മെയിൻ റോഡിലോട്ട് വന്നു കയറുകയും ചെയ്തു, അതൊക്കെ സസൂക്ഷ്മം നോക്കി നിന്നു ഞാനും. ജങ്ഷനിൽ റോഡിന്റെ എതിർവശത്തായി ഒരു ഫർണിച്ചർ ഷോപ്പ് ഉണ്ടായിരുന്നു. പെൺകുട്ടി ആ കടയിലോട്ട് കയറി. ആദ്യമായിട്ടാണ് അവൾ ഒരു കടയിലോട്ട് കയറുന്നത്. കടയിൽ, വീടുകളിലെന്നപോലെ, ഓരോ മുറികളുടെ ഡിസൈനുകളായി ഫർണിച്ചറുകൾ ക്രമീകരിച്ചിരുന്നു.

കല്ല്
March 16, 2026ഓർമ കൾ എന്നെ വരി ഞ്ഞു. മല നി ര ക ളിലെ മേൽമണ്ണ് കുതിർന്ന കല ക്ക വെ ള്ള വു മാ യി, അതിന്റെ രഹ സ്യ ങ്ങൾ എന്നിൽനിന്ന് ഒളി ച്ചു വെച്ച് അരുവി അരി കി ലൂടെ കുത്തി യൊ ലി ക്കവേ, ഞാനെന്റെ കീശ യിലെ വസ് തു ക്ക ളെ ക്കു റിച്ച് ജാഗ്ര ത യോടെ ആലോ ചി ച്ചു. പൈപ്പ് ‐ അതെ, എല്ലാ റ്റിനും പ്രധാ ന മായി പൈപ്പ് ‐ അവി ടെ ത്തന്നെ ഉണ്ടാ യി രു ന്നു. കട ലാ സു കളോ തൂവാ ലയോ ഒഴു കി പ്പോ യി രി ക്കാം. ബാഷ് പീ ക ര ണ യന്ത്രം ഉണ്ടാ യി രു ന്നു, പേനകൾ ഉണ്ട് , നൈലോൺ കവറിനു ള്ളിൽ നോട്ടു ബു ക്കു കളു ണ്ട് , അതെ, തീപ്പെ ട്ടി യു മു ണ്ട് . എല്ലാം അതി ന്റേ തായ ക്രമ ത്തിൽത്തന്നെ. ശീതം ആവി യാ യിപ്പോ യി. രണ്ടു സ് മര ണി കകൾ മാത്ര മാണ് ഞാൻ കൂടെ ക്കൊ ണ്ടു വ ന്ന ത് , ഭാര്യ എനിക്കു തന്ന വല ക്ക ണ്ണി ക ളുള്ള വലിയ തൂവാലയും അമ്മ തന്ന, വില കു റ ഞ്ഞതും സാധാ ര ണ വു മായ ഒരു ചെറിയ കല്ലു പ തിച്ച താക്കോൽവ ളയവും. അതിലെ കല്ല് ഇള കി യി രു ന്നു, ഞാനതു കീശ യിൽ സൂക്ഷി ച്ചി രു ന്നു. ആ അരുവി ദയാ വാ യ് പോ ടെ യാണോ അതോ പ്രതി കാ രദാഹ ത്തോ ടെ യാണോ ഒഴു കി യ ത് , അത ല്ല, നേതാ വി നെ പ്പോലെ നിസ്സം ഗ നായോ? ഒരാൾ കര യാ ത്തത് കര യ രു താ ത്ത തിനാലോ, കര യാ നാ വാ ത്ത തി നാലോ? യുദ്ധ ത്തിൽപ്പോലും ഒന്നും മറ ക്കാൻ അവ കാ ശ മി ല്ലെന്നോ? പൗരു ഷ ത്തിന്റെ അട യാ ള മെന്ന നില യിൽ വികാ ര ശൂന്യത അഭി ന യി ക്കേണ്ട തുണ്ടോ?

കീരി
March 09, 2026എല്ലാ കുറ്റവും തന്നിലേക്ക് ചൊരിയുന്നതായി തോന്നിയപ്പോൾ അവൻ ഒരു ഓട്ടം വച്ചുകൊടുത്തു. ആളുകൾ പിന്നാലെ പാഞ്ഞു. അർബാസ് കാസി, ലെവൽ ക്രോസിങ് കടന്ന്, പാതിരിയുടെ പ്രതിമയ്ക്ക് മുന്നിലൂടെ ജോനചേച്ചിയുടെ വീടുവഴി പാഞ്ഞു. മാമ്പഴങ്ങൾ വീണുകിടന്ന മുറ്റത്തുവച്ച് നാട്ടുകാർ പിടികൂടി. ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആവേശം അവനെ പൊതിരെ തല്ലി. കാസി പല ഭാഷകളിൽ നിലവിളിച്ചു. ബഹളം കേട്ട് ജോനചേച്ചി അകത്തുനിന്ന് പുറത്തേക്കോടി വന്നു. അടി താങ്ങാൻ ആവാതെ ചോരയൊലിപ്പിച്ച് കരയുന്ന അർബാസ് കാസിയെ കണ്ടു ജോനചേച്ചി കാറി. ‘‘ദൈവത്തെ ഓർത്ത് ഒന്നും ചെയ്യരുത്.’’ ആരും അതൊന്നും ചെവിക്കൊണ്ടില്ല. വെയിലായാലും മഴയായാലും നിസ്സഹായത ആൾക്കൂട്ടത്തിൽ വിചാരണ ചെയ്യപ്പെടും. ജോനചേച്ചി സർവശക്തിയുമെടുത്ത് ഭ്രാന്ത് പിടിച്ച മനുഷ്യരെ ഉന്തിമാറ്റി നിലത്തു വീണുപോയ അർബാസ് കാസിയെ പൊതിഞ്ഞുപിടിച്ചു. പിന്നെയാരും അവനെ തൊട്ടില്ല. ആളുകൾ മുറ്റത്തുനിന്ന് പിരിഞ്ഞു പോകും മുമ്പേതന്നെ പൊലീസുകാർ യഥാർഥ പ്രതിയെ പിടിച്ചിരുന്നു. കഞ്ചാവിന്റെ ലഹരിയിൽ ഒരു സ്ഥലവാസി ചെക്കൻ തന്നെയാണ് ഇതൊക്കെ കാണിച്ചുകൂട്ടിയത്. പെട്രോൾ പമ്പിലെ പിറകുവശത്തെ ക്യാമറയിൽ ഇതെല്ലാം പതിഞ്ഞിരുന്നു. പട്ടിയുടെ ജഡം പ്രതിയെക്കൊണ്ട് തന്നെ പൊലീസുകാർ മറവ് ചെയ്യിച്ചു. ലൂർദ് ആശുപത്രിയിൽ പോയി മുറിവിൽ മരുന്നുവച്ചു തിരിച്ചു വരുമ്പോൾ, കുടക്കീഴിൽ നിന്നുകൊണ്ട് അർബാസ് കാസി മലയാളവും ബംഗാളിയും ഹിന്ദിയും കലർന്ന ശബ്ദത്തിൽ പറഞ്ഞതു ജോനചേച്ചി തിരിച്ചറിഞ്ഞു. ‘‘നാട്ടിലേക്ക് തിരിച്ചുപോണം.’’

ചിന്തേര്
February 21, 2026ചെറുപ്പം മുതലേ ചേട്ടന്റെ വാലിൽത്തൂങ്ങി നടക്കുകയാണല്ലോ കുട്ടപ്പന്റെ ശീലം. അന്നൊക്കെ പൊന്നപ്പൻ കുട്ടിയും കോലും കളിക്കാൻ പോകും. കുട്ടപ്പനും കൂടെപ്പോകും. കുട്ടപ്പനെ കളിയ്ക്ക് കൂട്ടില്ല. അടിച്ചു തെറിപ്പിക്കുന്ന കുറ്റി പെറുക്കിക്കൊണ്ടുവന്നു കൊടുക്കുന്ന പണിയാണ് കുട്ടപ്പന്. ഏക്കു... ചാത്തി... മുറി... നാഴി... ഐറ്റി... ആറുമാങ്ക്... അടിച്ചു തെറിപ്പിച്ച കുറ്റിയിലേക്കുള്ള ദൂരം ചേട്ടൻ കോലുവച്ച് അളക്കുന്നത് കുട്ടപ്പൻ അഭിമാനത്തോടെ നോക്കി നിൽക്കും. കുറച്ചുകൂടി മുതിർന്നപ്പോൾ പൊന്നപ്പനാശാരി രാത്രിയിൽ അയൽവക്കത്തെ പറമ്പുകളിൽനിന്ന് ചക്കയും കപ്പയും ചേനയും തേങ്ങയുമൊക്കെ മോഷ്ടിക്കുവാൻ തുടങ്ങി. ഗോവിന്ദനാശാരി പണിക്കു പോകുമെങ്കിലും വീട്ടിൽ ചെലവിനു കൊടുക്കുന്നതൊക്കെ കണക്കായിരുന്നു. ആശാരിമാരുടെ വീട്ടിൽ പട്ടിണിയും ദാരിദ്ര്യവും വെറുതെയുണ്ടായതല്ല കേട്ടോ. അതിനും ഒരു കഥയുണ്ട്. അച്ഛൻ പറഞ്ഞ് കുട്ടപ്പൻ കേട്ടിട്ടുള്ളതാണ്. പണ്ടു പണ്ട് ഒരു കേമൻ ആശാരി പണിയൊക്കെ കഴിഞ്ഞ് ആയുധങ്ങളെല്ലാം തുണിസഞ്ചിയിലാക്കി ദിവസവും വൈകുന്നേരം വീട്ടിലേക്കു നടക്കും. നേരം പരുപരാ ഇരുട്ടുമ്പഴാവും വീട്ടിൽ വന്നുകയറുന്നത്. അധികം വാഹനങ്ങളൊന്നും ഇല്ലാത്ത കാലമാണല്ലോ. വഴികളൊക്കെ ഇടുങ്ങിയതും കുണ്ടും കുഴിയും കല്ലും മുള്ളും നിറഞ്ഞതും. കാര്യമായി ആളനക്കവുമുണ്ടാവില്ല. പോരെങ്കിൽ നല്ല വിഷമുള്ള ഇഴജീവികളും.

നിത്യമേഘം
February 21, 2026ജോലികിട്ടി അധികമാവും മുമ്പായിരുന്നു വീട്ടുകാരെ അവഗണിച്ചുള്ള ശ്രീകാന്തനുമായുള്ള രജിസ്റ്റര്‍ വിവാഹം. ഏറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ തുരുത്ത് അതോടെ എനിക്കന്യമായി. അതിന്റെ അശാന്തികള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുമിടയില്‍ എല്ലാം നികത്തുമെന്ന് കരുതിയയാള്‍ തന്നുകൊണ്ടിരുന്ന അതിലുമാഴമുള്ള ഏകാന്തത കൂടി സഹിക്കാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല എനിക്ക്. തീരെ നിനച്ചിരിക്കാത്തൊരു നേരത്ത് വേണ്ടിവന്ന ഒരപ്പന്റിസൈറ്റിസ് സര്‍ജറിയുടെ ഓർമ, വേണ്ടെന്നുവച്ചിട്ടും അന്നേരം എനിക്കുള്ളില്‍ കയ്പോടെ പൊങ്ങിവന്നു. നിത്യന്റെ ക്ലാസ് മുറിയില്‍, പഠിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പതിയെ പുറപ്പെട്ട ഒരു ചെറുവേദന, വേദനയുടെ അതിശക്തമായ ഒരു ചുഴിയായിത്തിരിയാന് തുടങ്ങിയത്, കുഴഞ്ഞു വീണുപോയത്. ‘കാത്തു നില്‍ക്കാനാവില്ലെ’ന്ന് ഡോക്ടര്‍ ഉറപ്പിച്ചുപറയുമ്പോള്, തന്നുപോയ നമ്പറുകളിലൊക്കെ ആരൊക്കെയോ മാറിമാറി വിളിച്ചിട്ടും ശ്രീകാന്തനെ കിട്ടിയില്ല. ആദ്യമായി കാണുന്ന ശസ്ത്രക്രിയാ മുറിയിലെ ഭയപ്പെടുത്തുന്ന തണുത്ത ഏകാന്തത. ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്നിരുന്ന സഹപ്രവര്‍ത്തകരില്‍ ചിലരുടെ മുഖങ്ങള്‍, വിദ്യാർഥികളുടെ മുഖങ്ങള്‍, അതിലേറ്റവും കൂടുതല്‍ ഓര്‍ക്കാനാവുന്ന നിത്യന്റെ ആധിയും കരുണയുമുള്ള മുഖം. ആ ഓർമകളൊക്കെയും ഇപ്പോള്‍ നിയന്ത്രണമറ്റ് ചിതറാന്‍ തുടങ്ങുമോയെന്നു പേടിച്ച് ഞാന്‍ കണ്ണുകള്‍ അമര്ത്തിച്ചിമ്മിപ്പിടിച്ചു. എന്നിട്ടും അവയെന്നെ തോല്‍പ്പിച്ചുകൊണ്ട് അങ്ങനെ ഒഴുക്കുതെറ്റാതെ വരാന്‍ തുടങ്ങി. “കൂടെ നില്ക്കുന്നവനാണ് കൂട്ടുകാരന്. അയാള്‍ അതല്ലെങ്കില്‍ പിന്നെന്തിനാണ്..?

പുഷ്പബന്ധനം
February 21, 2026സ്റ്റാൻഡിനടുത്തുനിന്ന് പിടിച്ച ഓട്ടോയിൽ ഇരിക്കുമ്പോൾ മറ്റൊരു ഓട്ടോയിൽ സ്വാമി പോവുന്നത് കണ്ടു. സ്വാമി തപസ്സ് ചെയ്യുന്നത് സുബേദാർ സങ്കൽപ്പിച്ചു. എന്തിനു വേണ്ടിയായിരിക്കും ആ തപസ്സ്? നിറം തീരെ മങ്ങിയ ഒരു ഇരുനില വീടിനുമുമ്പിൽ ഓട്ടോ നിന്നു. തുരുമ്പിച്ച ഗേറ്റ് തുറന്നുകിടപ്പായിരുന്നു. സുബേദാർ ഒരു സങ്കോചത്തോടെ അകത്തേക്ക് കടന്നു. മുറ്റത്തെ പൊളിഞ്ഞ ടൈലുകളിൽ പൂപ്പൽ പിടിച്ചിരിക്കുന്നു. ഇടയിൽ ചെറുപുല്ലുകൾ വളർന്നുനിൽക്കുന്നു. വീണ്ടുപൊട്ടിയ ചെടിച്ചട്ടികളിലും പുല്ലുകൾ വളർന്നിട്ടുണ്ട്. ക്ഷൗരം ചെയ്യാത്ത മുഖംപോലെ ഒരു മുറ്റം. സിറ്റൗട്ടിന് താഴെയുള്ള കോളിങ് ബെൽ അമർത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും അകത്തുനിന്ന് കറുത്ത് തടിച്ച ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. “തോമസ് പറഞ്ഞുവിട്ടയാളല്ലേ? വരൂ...” അവരകത്തേക്ക് ക്ഷണിച്ചു. ക്ഷണം പ്രതീക്ഷിക്കാത്തതുകൊണ്ട് അയാൾക്കൊരു നിശ്ചലത വന്നു. വീണ്ടും വിളിച്ചപ്പോൾ അയാൾ കാലിൽനിന്ന് ചെരിപ്പു കുടഞ്ഞു. “വന്നോളൂ... ചെരിപ്പൂരണമെന്നില്ല.’’ അവർ പെട്ടെന്നൊരു മര്യാദാഭാവം മുഖത്തു വരുത്തി. സുബേദാർ പക്ഷേ ചെരിപ്പൂരി. മൊസൈക്കിളകിയ തറയുടെ അകത്തേക്ക് കടന്ന ഉടൻ തന്നെ ഒരു ദുർഗന്ധം അയാളെ എതിരേറ്റു.

വെനിസ്വേല ലീബ്രെ
February 21, 2026‘‘പതിനേഴാമത്തെ വയസ്സിൽ രാജ്യം വിട്ടോടുമ്പോൾ ഏറെക്കുറെ എല്ലാ ബന്ധങ്ങളും എങ്ങനെയൊക്കെയോ ഇല്ലാതായിക്കഴിഞ്ഞിരുന്നു. പലരും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ബന്ധു നമ്മുടെ ഗ്രാമത്തിലെ പുഴയ്ക്കരികിലെ ചെറിയ കാട്ടിൽ പലരുമൊത്ത് കുടിൽ കെട്ടി താമസിക്കുന്നുണ്ട്. വളരെ പണിപ്പെട്ടാണ് വിവരങ്ങൾ അറിഞ്ഞത്. പല ആവശ്യങ്ങൾക്കായി ഏതാണ്ട് പത്ത് മൈലുകളോളം നടന്ന് അങ്ങാടിയിലേക്ക് എല്ലാ ആറുമാസത്തിലും വരാറുണ്ട്. എസ്തവാൻ എന്നാണ് അയാളുടെ പേര്. ഹ്യൂഗോ അയാളോടൊപ്പമുണ്ടെന്ന് അറിഞ്ഞു. കഴിഞ്ഞ ആഴ്ച അയാളെ ഫോൺ ചെയ്തപ്പോൾ ഹ്യൂഗോയുമായും ഞാൻ സംസാരിച്ചിരുന്നു. അവരെല്ലാവരും കുറച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് പോവുകയാണത്രെ. അന്താരാഷ്ട്ര ഏജൻസികളും മറ്റും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നിടത്തേക്ക്. ഒരു ദിവസം ഒരുനേരം വയറുനിറച്ചും കഴിക്കും. വഴക്കിട്ടിട്ടുവേണം ഭക്ഷണസാധനങ്ങൾ കൈപ്പറ്റാൻ. ആളുകൾ കൂട്ടമായി, ഭക്ഷണപ്പൊതികൾക്കായി വഴക്കിടുകയാണെന്ന് ഹ്യൂഗോ വിറയലോടെ പറഞ്ഞു. ആറുമാസത്തിനുശേഷം വിളിക്കുമ്പോ ജീവനോടെ ഉണ്ടാകുമോ എന്നുപോലും അറിയില്ലെന്നും. മറുപടിയായി എനിക്കൊന്നും പറയാനില്ലായിരുന്നു. ഹ്യൂഗോ കരയുന്നുണ്ടായിരുന്നില്ല. പക്ഷെ എനിക്കവന്റെ മുഖത്തെ ഭീതി കാണാൻ കഴിഞ്ഞിരുന്നു. ഹ്യൂഗോ അവസാനമായി എന്നോട് പറഞ്ഞത് എന്താണെന്നറിയാമോ ലൂയിസ്?” ലൂയിസ് കരച്ചിൽ വന്നെത്തിയ മുഖത്തോടെ അൽബെർതോയെ നോക്കി. ‘‘ആ ഗ്രാമത്തിൽ ഇപ്പൊ പെൺകുട്ടികൾ ഇല്ലെന്ന്. നമ്മൾ നീന്തിത്തുടിച്ച പുഴയിൽ നമ്മുടെ സഹോദരിമാരുടെ ശവം നിത്യവും കാണാറുണ്ടെന്ന്. ആയിരക്കണക്കിന് സ്ത്രീകളാണ് നിരന്തരം രാജ്യത്തുടനീളം ചൂഷണത്തിനിരയാകുന്നത്.” അലോസരപ്പെട്ടതുപോലെ ലൂയിസ് പെട്ടെന്നെഴുന്നേറ്റു.

റോഡ് ട്രിപ്പ്
February 21, 2026മാത്യു കാർ സ്റ്റാർട്ട് ചെയ്തു. മാത്യുവിന്റെ ജീവിതം മണിക്കൂറുകൾ അളന്നുമുറിച്ചുള്ള പ്ലാനിങ്ങിലാണ് നീങ്ങുന്നത്. കല്യാണം കഴിക്കുന്നതുവരെ സ്വതന്ത്ര ആത്മാവായിരുന്നു ഞാൻ. പക്ഷേ കഴിഞ്ഞ രണ്ട് വർഷംകൊണ്ട് ഈ അടുക്കും ചിട്ടയുമായി ഞാനും പൊരുത്തപ്പെട്ടിരിക്കുന്നു. എന്നിട്ടും മാത്യുവിന്റെ പഞ്ചവത്സര പദ്ധതിയിൽ ഇങ്ങനെയൊരു പിഴവ്? വേറൊരവസരത്തിലാണെങ്കിൽ മാത്യുവിനെ കളിയാക്കാനായി ഞാനിത് ഉപയോഗിച്ചേനെ. മാത്യു പറഞ്ഞ സമയക്കണക്ക് ഇന്നലെത്തന്നെ എന്റെ മനസ്സിൽ പതിഞ്ഞ കാര്യമാണ്. മൂന്നുമണിക്കാണ് അപ്പോയ്ന്റ്മെന്റ് കിട്ടിയിരിക്കുന്നത്. ‘‘ഇതെടുത്തില്ലെങ്കിൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞേയുള്ളൂ. ബുക്ക് ചെയ്യട്ടെ?” മറുപടി വൈകിയപ്പോൾ ഫോണിൽക്കൂടി അക്ഷമ കാണിച്ച നഴ്സിനോട് ഇന്നത്തേക്ക് ബുക്ക് ചെയ്തോളൂ എന്ന് ഞാനാണ് പറഞ്ഞത്. മാത്യു ആകെ ഒരു കൺഫ്യൂസ്ഡ് മാനസികാവസ്ഥയിലായിരുന്നു.

ടീച്ചർമുക്ക്
February 21, 2026കൂടെ വന്നാൽ ടീച്ചറെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു സംഗതി നേരിട്ട് കാണിച്ചുതരാമെന്ന് പറഞ്ഞാണ് ഹരി എന്നെ വിളിച്ചത്. മൃദുല തെളിച്ച വഴിയിലൂടെ പ്രഭ ടീച്ചറുടെ രൂപം വെളിച്ചത്ത് കൊണ്ടുവരാൻ മനസാ പ്രയത്നിക്കുകയായിരുന്നു ഞാൻ. നേരെ കൊണ്ടുപോയത് രാമനാശാന്റെ അടുത്തേക്ക്. ഹരിയുടെ അച്ഛനാണ് രാമനാശാൻ. ജീവിതമാർഗം കള്ളുചെത്താണെങ്കിലും കാലങ്ങളായി കാവുകളിൽ കാക്കാൻ വേഷം കെട്ടുന്നതുകൊണ്ട് കുട്ടികളും വലിയവരുമൊക്കെ ആശാൻ എന്നാണ് വിളിക്കുന്നത്. ഹരിയും അങ്ങനെത്തന്നെ. അന്തിക്കള്ളുമെടുത്ത് തെങ്ങിൽനിന്ന് ഇറങ്ങുകയാണ് രാമനാശാൻ. എന്നെ മുന്നിൽക്കൊണ്ട് നിർത്തി പരിചയപ്പെടുത്തിയ ശേഷം ടീച്ചർമുക്കിനെക്കുറിച്ചുള്ള പാട്ട് കേൾക്കാൻ ആഗ്രഹിച്ച് വന്നതാണെന്നറിയിച്ചു. ഞാൻ ടീച്ചറുടെ കഥ അന്വേഷിച്ച് നടക്കുകയാണെന്ന് മുമ്പേ അവൻ ആശാനോട് സൂചിപ്പിച്ചിട്ടുണ്ടാവണം. രാമനാശാൻ ആദ്യമൊന്ന് മുറുക്കി. മുറുക്കാൻ ചവച്ചുകൊണ്ട് തന്നെ കുറച്ചിട കണ്ണടച്ച് നിന്നു. കണ്ണ് തുറന്നപ്പോൾ മറ്റൊരാൾ. പൊടുന്നനെ ചുണ്ടിന്റെ ഒരറ്റത്തുകൂടി ചോരച്ചുവപ്പ് ഒലിച്ചിറങ്ങി താടിയിലേക്ക് പടർന്നു. വെളുത്ത രോമങ്ങളിൽ അന്തിച്ചുവപ്പ് വീണു. കണ്ണുകൾക്ക് മൂർച്ച വന്നു. കാക്കാന്റെ കുരലിൽ പാട്ട് വന്നു.

മാങ്ക്വേട്ടനും കുഞ്ഞാതയും
February 14, 2026വെയിലേൽക്കാതിരിക്കാൻ ഇരുകരങ്ങൾക്കുള്ളിൽ പറിച്ചുനട്ട മുന്നൂറ് പുകയിലക്കുഞ്ഞുങ്ങൾ. നെയ്മുളികൊണ്ടുണ്ടാക്കിയ തെരിയക്കുള്ളിലല്ല പത്തു വിരലുകൾക്കുള്ളിലാണ് വെയിലേൽക്കാതെ അവ തിടം വച്ചതെന്ന് കുഞ്ഞാതയ്ക്കും നിങ്ങൾക്കും തോന്നിയിട്ടുണ്ട്. തിടം വച്ചപ്പോൾ തെരിയ മാറ്റി. ചാലെടുത്തു. ഇടതുറന്നു. വളം വച്ചു. കണ്ണിയെടുത്തു. ആഴ്ചയിലൊരിക്കൽ കണ്ണിയിൽ വെള്ളം നിറച്ചു. കണമീനുദിക്കുന്നേരം നിങ്ങൾ കൂവലിൽ നിന്ന് ഇരുകൈകളിലും മൺകുടങ്ങളിൽ വെള്ളം നിറച്ച് വഴുക്കുന്ന കണ്ണിയിലൂടെ ഒരഭ്യാസിയെപ്പോലെ കാൽവിരലുകൾ ചെളിയിലുറപ്പിച്ചു നീങ്ങി, വെള്ളം തെളിച്ചു. മൺകുടം ഇലയിൽ മുട്ടരുത്. വെള്ളം ശക്തിയിൽ വീഴരുത്. ഇലകൾ ഒടിഞ്ഞുപോകും. മക്കളില്ലാത്ത നിങ്ങൾ ഇത്രയും നാൾ മുന്നൂറെണ്ണത്തിനേയും മക്കളെപ്പോലെ വളർത്തി. വളർച്ചയുടെ ഓരോ ഘട്ടത്തിലും നിങ്ങൾ കാണിച്ചത് കടിഞ്ഞൂൽകുഞ്ഞിന് മുലകൊടുക്കുന്ന അമ്മയുടെ ജാഗ്രതയാണ്. ഒരു രാത്രിയിലെ മഞ്ഞത്രയും കൊള്ളട്ടെ.







