വെനസ്വേലയെയും പിന്നാലെ മറ്റ് രാജ്യങ്ങളെയും ചൊൽപ്പടിയിലാക്കി ഇടതുവസന്തത്തെ തല്ലിക്കൊഴിക്കുമെന്ന് ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ, വ്യാഴവട്ടം വിടപറഞ്ഞിട്ടും വെനസ്വേലയിൽ നിറയെ ചുവന്ന പൂക്കൾ തന്നെയാണ്. കാരണം ഉപരിപ്ലവമായ രാഷ്ട്രീയധാരകൾക്കപ്പുറം ഇടതുപക്ഷത്തിന്റെ സമരമുദ്രകൾ പതിഞ്ഞ ബൊളിവേറിയൻ വിപ്ലവപാതയിലാണ് അവിടത്തെ മനുഷ്യർ നടന്നുനീങ്ങുന്നത്