അതിബുദ്ധി പാളി

പലനാൾ ചുറ്റിച്ച കള്ളൻ പിടിയിലായി

Prakash

പ്രകാശ്

വെബ് ഡെസ്ക്

Published on Jul 28, 2025, 01:46 AM | 1 min read

തകഴി

മാസങ്ങളായി എടത്വാ പൊലീസിന് തലവേദനയുണ്ടാക്കിയ മോഷ-്ടാവ് തകഴി കുന്നുമ്മ കാട്ടിൽപറമ്പിൽവീട്ടിൽ പ്രകാശ് (23) പിടിയിലായി. ഞായർ പുലർച്ചെ 1.30ന് പച്ച - ചെക്കിടിക്കാട് ലൂർദ്മാതാ പള്ളി കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ഇയാളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. മോഷണശ്രമംകണ്ട് സമീപത്തെ ഫെഡറൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ ഗോവിന്ദരാജ് ഓടി എത്തിയപ്പോഴേയ-്ക്കും പ്രതി സ-്കൂട്ടറിൽ എടത്വാ ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഗോവിന്ദരാജ് ഉടൻ പൊലീസിൽ വിവരം ധരിപ്പിച്ചു. അമിതവേഗത്തിൽ സ-്കൂട്ടറിൽ സഞ്ചരിച്ച പ്രതിയെ പൊലീസ് കണ്ടെത്തി. പൊലീസ് പിൻതുടരുന്നതുകണ്ട ഇയാൾ എടത്വാ കോളേജിന് മുന്നിലെ ആലംതുരുത്തി റോഡിലേക്ക് സ്കൂട്ടർ തിരിച്ചെങ്കിലും റോഡരികൽ കൂട്ടിയിട്ട തടികളിലിടിച്ച് മറിഞ്ഞു. പരിക്കേറ്റ് കിടന്ന പ്രകാശിനെ പൊലീസ് എടത്വായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയ-്ക്കിടെ ഇയാൾ മുങ്ങിയെങ്കിലും അപകടംസ്ഥലത്തുനിന്ന് സ-്കൂട്ടർ നീക്കാൻ ശ്രമിക്കവേ വീണ്ടും പൊലീസിന്റെ പിടിയിലായി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ-്തു. പ്രകാശ് അമ്പലപ്പുഴ സ്റ്റേഷനിൽ പോക-്സോ കേസിലും പ്രതിയായിട്ടുണ്ട്. വെള്ളി രാത്രിയിൽ കേളമംഗലം ജങ്ഷനിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, കുരിശടിയിലെ കാണിക്കവഞ്ചി എന്നിവ കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഫെഡറൽ ബാങ്ക് പച്ച ശാഖയുടെ എടിഎം കുത്തിത്തുറക്കാൻ ശ്രമം നടന്നത്. സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home