3.24 കോടി തട്ടിയ കേസ്: 
പ്രതിയെ ഹരിപ്പാട് എത്തിച്ചു

മുംബൈയിൽ അറസ്‍റ്റിലായ  ഭരതരാജ് പഴനിയെ ഹരിപ്പാട് റെയിൽവേ സ്‍റ്റേഷനിൽ എത്തിച്ചപ്പോൾ

മുംബൈയിൽ അറസ്‍റ്റിലായ ഭരതരാജ് പഴനിയെ ഹരിപ്പാട് റെയിൽവേ സ്‍റ്റേഷനിൽ എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 30, 2025, 01:37 AM | 1 min read

ഹരിപ്പാട്

കരീലക്കുളങ്ങരയിൽ പാഴ്സൽലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ പൊലീസ് മുംബൈയിൽനിന്ന് പിടികൂടിയ പ്രതിയെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് പൊലീസിന്റെ പിടിയിലായത്. കരീലകുളങ്ങര എസ്ഐ ബജിത് ലാൽ, സിപിഒമാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവർ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് പ്രതിയെ ചൊവ്വ വൈകിട്ട് ട്രെയിൻ മാർഗം ഹരിപ്പാട് എത്തിച്ചത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കേസിലെ പ്രധാന പ്രതി സതീഷ്, ദുരൈ അരസ് അടക്കം നാല് പേരെ ഇനിയും പിടികൂടാനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home