ജില്ലയിലെ മൂന്നാമത്തെ വനിതാ കലക്ടർ
ജി പ്രിയങ്ക എറണാകുളം കലക്ടർ

ചുമതലയേൽക്കാനെത്തിയ കലക്ടർ ജി പ്രിയങ്കയെ സ്ഥാനമൊഴിയുന്ന എൻ എസ് കെ ഉമേഷ് സ്വീകരിക്കുന്നു
കാക്കനാട്
ജില്ലയുടെ പുതിയ കലക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടി പോകുന്ന എൻ എസ് കെ ഉമേഷിന്റെ ഒഴിവിലാണ് പാലക്കാട് കലക്ടറായിരുന്ന ജി പ്രിയങ്ക എത്തിയത്.
ജില്ലയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ കലക്ടറാണ്. ഡോ. എം ബീന, ഡോ. രേണു രാജ് എന്നിവരാണ് മുൻ വനിതാ കലക്ടർമാർ. കർണാടക സ്വദേശി പ്രിയങ്ക, 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടർ, സാമൂഹികനീതിവകുപ്പ് ഡയറക്ടർ, വനിതാ ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചു. എൻജിനിയറിങ് ബിരുദധാരിയാണ്. പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.









0 comments