17 ലക്ഷം രൂപ കൈമാറി
നിപാ: ടിറ്റോക്കും കുടുംബത്തിനും സര്‍ക്കാരിന്റെ കൈത്താങ്ങ്

ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ടിറ്റോയുടെ അമ്മയ്ക്ക് കൈമാറുന്നു
കോഴിക്കോട് നിപാ ബാധയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാരിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മാതാപിതാക്കള്‍ക്ക് കൈമാറി. ടിറ്റോ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ എത്തിയാണ് ധനസഹായം നൽകിയത്. ഇഖ്‌റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്‌സായിരുന്ന ടിറ്റോ തോമസിന് 2023ലാണ് രോഗീ പരിചരണത്തിനിടെ വൈറസ് ബാധയേറ്റത്. രോഗം സ്ഥിരീകരിച്ചതുമുതല്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ് ടിറ്റോ. കൂട്ടിന് പിതാവ് ടി സി തോമസും മാതാവ് ഏലിയാമ്മയുമുണ്ട്. കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍, ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സി അന്‍വര്‍, ജെഡിടി ട്രഷറര്‍ ആരിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments