300ലധികം പേർ കൊല്ലപ്പെട്ട കലാപം; ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റിന്റെ മകൾ കോടതിയിൽ ഹാജരായി

Duduzile Zuma-sambudla

photo credit: facebook

വെബ് ഡെസ്ക്

Published on Jan 30, 2025, 06:21 PM | 1 min read

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ്‌ ജേക്കബ് സുമയുടെ മകൾ ഡുഡുസൈൽ സുമ-സംബുദ്‌ല കോടതിയിൽ ഹാജരായി.2021ലെ 300ലധികം ആളുകൾ കൊല്ലപ്പെട്ട കലാപ കേസിൽ പ്രേരണാകുറ്റത്തിനാണ്‌ സുമ-സംബുദ്‌ല കോടതിയിൽ ഹാജരായത്‌.


2021 ജൂലൈയിൽ അഴിമതി അന്വേഷണത്തിൽ കോടതി ഉത്തരവ് അനുസരിക്കാത്തതിനെതുടർന്ന്‌ ജേക്കബ് സുമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്‌ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സുമ-സംബുദ്‌ല ആക്രമണം നടത്താൻ പ്രേരിപ്പിച്ചതായാണ്‌ കുറ്റം.


സുമയെ ജയിലിലടച്ചതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ആയിരക്കണക്കിന് കടകൾ കൊള്ളയടിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും 300ലധികം ആളുകൾ മരിക്കുകയും ഉണ്ടായി. കലാപത്തിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌.








deshabhimani section

Related News

View More
0 comments
Sort by

Home