'മരിച്ചുപോയ അമ്മ സ്വപ്‌നത്തില്‍ വന്ന് വിളിച്ചു'; പതിനാറുകാരന്‍ ജീവനൊടുക്കി

സോളാപൂര്‍: മഹാരാഷ്ട്രയിലെ സോളാപൂരില്‍ 16 വയസുകാരൻ ആത്മഹത്യ ചെയ്തു. ശിവശരണ്‍ ഭൂതാലി തല്‍കോട്ടിയെയാണ് അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മാസം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു.
ശിവശരണ്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് നേടിയിരുന്ന ശിവശരണിന് ഡോക്ടറാകാനായിരുന്നു ആഗ്രഹം. സംഭവത്തില്‍ സോളാപൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. സ്വപ്‌നത്തില്‍ വന്ന് അമ്മ അടുത്തേക്ക് വരാന്‍ വിളിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
'ഞാന്‍ ശിവശരണ്‍. ജീവിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ മരിക്കുകയാണ്. എന്റെ അമ്മ പോയപ്പോള്‍ ഞാന്‍ പോകേണ്ടതായിരുന്നു. അമ്മ സ്വപ്നത്തില്‍ വന്നിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഇത്ര വിഷമിച്ചിരിക്കുന്നതെന്ന് അവര്‍ എന്നോട് ചോദിച്ചു. എന്നോട് അമ്മയുടെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അത്കൊണ്ട് ഞാന്‍ മരിക്കാമെന്ന് തീരുമാനിച്ചു.
അമ്മാവാ, ഞാൻ മരിക്കുകയാണ്. ഞാൻ പോയിക്കഴിഞ്ഞാൽ നിങ്ങൾ എന്റെ സഹോദരിയെ നന്നായി നോക്കണം. എന്റെ അമ്മാവനോടും മുത്തശ്ശിയോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. കാരണം അവര്‍ എന്നെ വളരെയധികം പിന്തുണച്ചു. അവര്‍ എന്നെ ഒരുപാട് സ്നേഹിച്ചു. - ആത്മഹത്യാ കുറിപ്പിൽ പറയുന്നു.









0 comments