മി​ഗ് -21വിമാനങ്ങൾ വിരമിക്കുന്നു; ആറ് പതിറ്റാണ്ടിന്റെ സേവനം 26ന് അവസാനിക്കും

mig 21 aircraft
വെബ് ഡെസ്ക്

Published on Sep 25, 2025, 10:26 AM | 1 min read

ചണ്ഡി​ഗഡ്: ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം മി​ഗ് 21വിമാനങ്ങൾ വിരമിക്കുന്നു. വെള്ളിയാഴ്ചയാണ് വിരമിക്കൽ ചടങ്ങ് നടക്കുന്നത്. ഇതിന് മുന്നോടിയായി ബുധനാഴ്ച ചണ്ഡീഗഡ് വ്യോമതാവളത്തിൽ ഫുൾ ഡ്രസ് റിഹേഴ്സൽ നടന്നു.


മിഗ്-21 വിമാനം ചണ്ഡീഗഢ് വ്യോമതാവളത്തിന് മുകളിലൂടെ പറന്ന് വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തി. എയർ വാരിയേഴ്‌സ് ഡ്രില്ലിന്റെ പ്രദർശനം, സൂര്യ കിരൺ എയറോബാറ്റിക് ടീമിന്റെ വ്യോമ പ്രകടനം, ആകാശ് ഗംഗ ടീമിന്റെ പാരാ-ലാൻഡിംഗ് എന്നിവയും ചടങ്ങിൽ പ്രദർശിപ്പിച്ചു. പൂർണ്ണ ഡ്രസ് റിഹേഴ്‌സലിന്റെ സമാപനമായി വാട്ടർ സല്യൂട്ട് നൽകി.


mig 21 മിഗ് - 21 വിമാനങ്ങൾക്ക് ചണ്ഡിഗഡ് വ്യോമതാവളത്തിൽ വാട്ടർ സല്യൂട്ട് നൽകുന്നു


മിഗ്-21 പറത്തിയ പൈലറ്റുമാർക്ക് ഇത് ഒരു വൈകാരിക നിമിഷമാണെന്ന് വ്യോമസേന വക്താവ് വിങ് കമാൻഡർ ജയ്ദീപ് സിങ് പറഞ്ഞു. 1963ലാണ് ഇന്ത്യൻ വ്യോമസേനയിൽ മിഗ്-21 വിമാനങ്ങൾ ഉൾപ്പെടുത്തുന്നത്. 1965 ലെ യുദ്ധ പ്രവർത്തനങ്ങളിൽ ഈ ഐക്കണിക് യുദ്ധവിമാനം പങ്കെടുത്തു. 1971 ലെ യുദ്ധത്തിൽ മിഗ്-21 പൂർണ്ണമായും വിന്യസിക്കപ്പെട്ടു. തേജ് ഗാവോണിലും കുർമിറ്റോള വ്യോമതാവളത്തിലും ബോംബിങ് നടത്താൻ വിമാനങ്ങൾ ഉപയോ​ഗിച്ചു.


സോവിയേറ്റ് യൂണിയനിലെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത സൂപ്പർസോണിക് ജെറ്റ് യുദ്ധ വിമാനവും ഇന്റർസെപ്റ്റർ വിമാനവുമാണ് മി​ഗ് 21. നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ മിഗ് -21 പറത്തിയിട്ടുണ്ട്. വ്യോമയാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട സൂപ്പർസോണിക് ജെറ്റ് വിമാനമാണിത്.


ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ ബാലാകോട്ട്, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സൈനിക പ്രവർത്തനങ്ങളിൽ വിർണായക പങ്കുവഹിച്ചു. ഇന്ത്യൻ വ്യോമസേനയിൽ എണ്ണത്തിലും ശക്തിയിലും സേവനകാലത്തിലും ഏറ്റവും ഉയർന്ന വിമാനം മി​ഗ് 21 തന്നെ. ആറ് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിക്കുന്ന യുദ്ധവിമാനങ്ങളാണ് വിരമിക്കുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Home