മലേഗാവ് സ്ഫോടനം: വിചാരണ അവസാനഘട്ടത്തിൽ ജഡ്ജിയെ വീണ്ടും മാറ്റി

മുംബൈ: ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ പ്രതിയായ 2008ലെ മലേഗാവ് സ്ഫോടനകേസിലെ വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ ജഡ്‍ജിയെ സ്ഥലംമാറ്റി. കേസിൽ വാദം കേട്ട എൻഐഎ പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടിയെയാണ് നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത്. 17 വർഷം നീണ്ട കേസിൽ സ്ഥലം മാറ്റപ്പെടുന്ന അഞ്ചാമത്തെ ജഡ്‍ജിയാണ് ലഹോട്ടി. ശനിയാഴ്ചയാണ് അവസാനമായി കേസിൽ വാദം കേട്ടത്.
പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ഏപ്രിൽ 15നുള്ളിൽ വാദം പൂർത്തിയാക്കാൻ അന്ന് ജഡ്ജി നിർദേശിച്ചിരുന്നു. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. 2008 സെപ്തംബർ 29ന് മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവിലെ പള്ളിക്കുസമീപം സ്‍ഫോടനമുണ്ടായി ആറുപേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. യുഎപിഎ അടക്കം ചുമത്തിയകേസിൽ പ്രഗ്യാസിങ്, ഠാക്കൂർ, ലെഫ്. കേണൽ പ്രസാദ് പുരോഹിത് തുടങ്ങിയവരാണ് പ്രതികൾ.









0 comments