മാലേഗാവ് സ്‌ഫോടനക്കേസിൽ വിധി ഇന്ന്

pragya singh thakur
മുംബൈ
ബിജെപി മുന്‍ എംപി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിൽ എൻഐഎ പ്രത്യേക കോടതി വ്യാഴാഴ്‌ച വിധി പറയും. പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ ജസ്റ്റിസ് ലാഹോട്ടിയെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റി. 2018ലാണ് വിചാരണ തുടങ്ങിയത്. ഈ വര്‍ഷം ഏപ്രിൽ 19ന് വിചാരണ പൂര്‍ത്തിയായി. കേസിൽ വാദം കേട്ട അഞ്ചാമത്തെ ജഡ്‍ജാണ് ലഹോട്ടി.
2008 സെപ്തംബര്‍ 29ന് മഹാരാഷ്‌ട്ര നാസിക് ജില്ലയിലെ മാലേഗാവിലെ പള്ളിക്കുസമീപം സ്‍ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
യുഎപിഎ അടക്കം ചുമത്തിയ കേസിൽ ലെഫ്. കേണൽ പ്രസാദ് പുരോഹിത് , റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുൽക്കര്‍ണി എന്നിവരാണ് മറ്റുപ്രതികള്‍. സംഝോത എക്‌സ്‌പ്രസിലും ഹൈദരാബാദിലെ മക്ക മസ്‌ജിദിലും സ്‌ഫോടനം നടന്ന സ്‌ഫോടനക്കേസുകളിലും ഇതേ സംഘം അറസ്‌റ്റിലായിരുന്നു.









0 comments