ബീഹാർ തെരഞ്ഞെടുപ്പ്‌: കുതിരപ്പുറത്ത്‌ തേജസ്വി, ഒച്ചിന്റെ പുറത്ത് ക്ഷീണിതനായി നിതീഷ് കുമാറും

rjd poster
വെബ് ഡെസ്ക്

Published on Feb 14, 2025, 08:27 PM | 1 min read

പട്ന: ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കളിയാക്കി തെരഞ്ഞെടുപ്പ്‌ പോസ്റ്ററുകൾ. നിതീഷ് കുമാർ ക്ഷീണിതനായ ഒരു ഒച്ചിന്റെ പുറത്ത് ഇരിക്കുന്ന‌തും, ആർജെഡി നേതാവ് തേജസ്വി യാദവ് കുതിച്ചുപായുന്ന കുതിരപ്പുറത്ത്‌ ഇരിക്കുന്നതായുമുള്ള പോസ്റ്ററുകളാണ്‌ പ്രത്യക്ഷപ്പെട്ടത്‌.


"തേജസ്വി സർക്കാർ വരുന്നു. 17 മാസത്തിനിടയിൽ കണ്ട അതേ വേഗതയിൽ കാര്യങ്ങൾ നീങ്ങും," എന്ന് തടിച്ച അക്ഷരങ്ങളിൽ പോസ്റ്റർ പ്രഖ്യാപിക്കുന്നു. "17 മാസത്തെ" കാലഘട്ടം മഹാഗത്ബന്ധന്റെ ഭരണത്തെയാണ് സൂചിപ്പിക്കുന്നത്, ആ കാലയളവിൽ ആർജെഡി നേതാവ് ഉപമുഖ്യമന്ത്രിയായിരുന്നു.


നിതീഷ്‌ കുമാറിന്റെ വസതിയിൽ നിന്ന് ഏതാനും മീറ്റർ അകലെയായിരുന്നു പോസ്റ്റർ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ്‌കുമാറിനെതിരെ തേജസ്വി യാദവ് ഉയർത്തുന്ന വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നത്. അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ, 243 അംഗ നിയമസഭയിൽ "225 ൽ കൂടുതൽ സീറ്റുകൾ" നേടും എന്നത്‌ കൂടിയാണ്‌ പോസ്റ്റർ ലക്ഷ്യമാക്കുന്നത്‌.


പോസ്റ്ററിലെ "കുതിരപ്പുറത്ത് കയറുന്ന" യാദവിന്റെ ചിത്രം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷത്തെ സൂചിപ്പിക്കുന്ന "2025" എന്നെഴുതിയിരിക്കുന്നതിനൊപ്പം ഒരു നാഴികക്കല്ല് പിന്നിട്ടതായി ചിത്രീകരിക്കുന്നു.


അടുത്ത മാസം നിതീഷ്‌ കുമാറിന്‌ 74 വയസ്‌ തികയുന്നതോടെ ജെഡിയുവിനെ ആര് നയിക്കുമെന്ന ആശങ്ക പാർടിയെ അലട്ടുന്നുണ്ട്. തന്റെ ഏക മകൻ നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം സുപ്രിംകോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു അടുത്തിടെ പോസ്റ്ററുകൾ പതിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നളന്ദ ജില്ലയിലെ ഹർനൗട്ടിൽ നിന്ന് നിഷാന്ത് രാഷ്‌ട്രീയ അരങ്ങേറ്റം കുറിക്കുമെന്ന്‌ അഭ്യൂഹങ്ങൾ ഉണ്ട്‌ . 35 വർഷം മുമ്പ് നിതീഷ്‌ കുമാറും ഇവിടെ നിന്ന്‌ മത്സരിച്ചാണ്‌ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.









deshabhimani section

Related News

View More
0 comments
Sort by

Home