ബിജെപി മുൻ വക്താവിന് ഹൈക്കോടതി ജഡ്ജിയായി നിയമനം; പ്രതിഷേധവുമായി പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി മുൻ വക്താവ് ആരതി അരുൺ സാഥേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത നിലനിൽക്കണമെങ്കിൽ ആരതി സാഥേയുടെ നിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
ബിജെപി വക്താവായി നിയമിക്കപ്പെട്ടശേഷം ആരതി സാഥേയുടെ ഫേസ്ബുക്ക് പോസ്റ്റ്
സുപ്രീംകോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോഗമാണ് ആരതി സാഥേ ഉൾപ്പെടെ മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ തീരുമാനമെടുത്തത്. 2023, 2024 കാലയളവിലാണ് ഇവർ ബിജെപി വക്താവായി പ്രവർത്തിച്ചത്.









0 comments