പൊലീസ് കണക്കിൽ കൊല്ലപ്പെട്ടത് 460 പേർ

ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 357 മാവോയിസ്റ്റുകൾ, അനുസ്മരണവാരാചരണ പ്രസ്താവന പുറത്ത്

maoist
വെബ് ഡെസ്ക്

Published on Jul 17, 2025, 12:24 PM | 3 min read

ഗഡ്ചിരോളി: പൊലീസ് വെടിവെപ്പിലും ഏറ്റുമുട്ടലുകളിലുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 357 മാവോയിസ്റ്റുകൾ. മുതിർന്ന നേതാക്കൾ ഉൾപ്പെടെ കേഡർമാർ കൊല്ലപ്പെട്ടതിന്റെ വിവരങ്ങൾ സംഘടന ഒരു സർക്കുലറിൽ വിവരിച്ചു.


നിരോധിത സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി പരസ്പര വിതരണത്തിനായി പുറത്തിറക്കിയ 22 പേജുള്ള പ്രസ്താവനയിലാണ് കണക്കുകൾ. കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ സ്മരണയ്ക്കായി ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ " “രക്തസാക്ഷികളുടെ ആഴ്ച" ആചരിക്കണമെന്ന് അഭ്യർത്ഥിക്കയും ചെയ്തു.


136 സ്ത്രീകൾ ഉൾപ്പെടെ 357 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. സംഘടനയുടെ ജനറൽ സെക്രട്ടറി ബസവരാജ് (ബി ആർ) കേന്ദ്ര കമ്മിറ്റിയിലെ മറ്റ് മൂന്ന് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റിയിലെ 15 അംഗങ്ങൾ എന്നിവരെ നഷ്ടപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. മെയ് 21 ന് സംഘടനയുടെ ജനറൽ സെക്രട്ടറി ബസ്വരാജു എന്നറിയപ്പെടുന്ന നമ്പാല കേശവ റാവുവിന്റെ മരണമാണ് ഏറ്റവും വലിയ തിരിച്ചടി എന്ന് രേഖ വിലയിരുത്തുന്നു.


"സുരക്ഷാ സേന വരുത്തിയ കനത്ത നഷ്ടങ്ങൾക്ക് ശേഷം മാവോയിസ്റ്റുകൾ പൂർണ്ണമായും നിരാശരാണെന്ന് പ്രസ്താവന കാണിക്കുന്നു. കീഴടങ്ങുകയും ജനാധിപത്യത്തിന്റെ മുഖ്യധാരയിൽ ചേരുകയും ചെയ്യുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ല." എന്ന് സർക്കുലറിനെക്കുറിച്ച് ഗഡ്ചിരോളി പോലീസ് സൂപ്രണ്ട് നീലോത്പൽ പി ടി ഐയോട് പ്രതികരിച്ചു.


 സംഘർഷ മേഖലകളിൽ സംഘടന നേരിട്ട ഗുരുതരമായ തിരിച്ചടികളാണ് ഇതിൽ വ്യക്തമാവുന്നത് എന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) പി സുന്ദർരാജ് അഭിപ്രായപ്പെട്ടു. പ്രധാന സംഘർഷ മേഖലകളിൽ വലിയ നാശനഷ്ടം പ്രസ്താവന എടുത്തുകാണിക്കുന്നതായും സുന്ദർരാജ് പറഞ്ഞു.


ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്

ദണ്ഡകാരണ്യ മേഖലയിൽ


ഹാരാഷ്ട്രയിലെ ബസ്തർ റേഞ്ച് ജില്ലകളുടെയും ഗഡ്ചിരോളി ജില്ലയുടെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ദണ്ഡകാരണ്യ മേഖലയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശമായി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം 281 മാവോയിസ്റ്റുകളെ ഈ പ്രദേശത്ത് കൊലപ്പെടുത്തിയതായി ഡിഐജി പറഞ്ഞു.


ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ/ബസ്തർ (281), തെലങ്കാന (23), ഒഡീഷ (20), ബീഹാർ-ജാർഖണ്ഡ് (14), മഹാരാഷ്ട്ര-മധ്യപ്രദേശ്-വടക്കൻ ഛത്തീസ്ഗഡ് മേഖല (8), ആന്ധ്ര-ഒഡീഷ സ്പെഷ്യൽ സോൺ (9), പശ്ചിമഘട്ടം (1), പഞ്ചാബ് (1) എന്നിങ്ങനെയാണ് പ്രസ്താവനയിൽ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.


കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പി‌എൽ‌ജി‌എ സേന 75 ശത്രു സായുധ സേനകളെ ഇല്ലാതാക്കുകയും 130 പേർക്ക് പരിക്കേൽപ്പിക്കുകയും കുറച്ച് ആയുധങ്ങൾ പിടിച്ചെടുക്കയും ചെയ്തതായും രേഖ അവകാശപ്പെട്ടു.


mao


80 വ്യാജ ഏറ്റുമുട്ടലുകൾ


കൊലപാതകങ്ങളിൽ 269 എണ്ണം വളഞ്ഞിട്ട ആക്രമണങ്ങൾ ആയിരുന്നു. 80 എണ്ണം വ്യാജ ഏറ്റുമുട്ടലുകളാണ്. നാലെണ്ണം മർദ്ദനവും ചികിത്സ നൽകാതെയും ഒന്ന് അപകടത്തിലും എന്നാണ് പ്രസ്താവനയിൽ പറയുന്നത്.


കേശവ റാവു ഉൾപ്പെടെ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, 16 സംസ്ഥാന കമ്മിറ്റി നേതാക്കൾ, 23 ജില്ലാ കമ്മിറ്റി നേതാക്കൾ, 83 ഏരിയ കമ്മിറ്റി അംഗങ്ങൾ, 138 പാർട്ടി അംഗങ്ങൾ, 17 പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) അംഗങ്ങൾ, ആറ് പേർ സംഘടനാ വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിവരും കൊല്ലപ്പെട്ടു.


ജൂൺ 23-ന് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വിതരണം ചെയ്ത 22 പേജുള്ള ഈ രേഖയിൽ നഷ്ടങ്ങൾ ഓരോ ഇനമായി വിവരിക്കുന്നുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വൻ നഷ്ടങ്ങളുടെയും തന്ത്രപരമായ പരാജയത്തിന്റെയും അപൂർവമായ ഔദ്യോഗിക അംഗീകാരം എന്നാണ് ഈ പ്രസ്താവന പൊലീസ് പക്ഷത്തുനിന്ന് വിശേഷിപ്പിക്കപ്പെട്ടത്.


maoist


പൊലീസ് കണക്കിൽ കൊലപ്പെടുത്തിയത് 460 പേരെ


പോലീസ് രേഖകകളിൽ മാവോയിസ്റ്റുകൾ സമ്മതിക്കുന്നതിനേക്കാൾ ഉയർന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ൽ മാത്രം 217 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 2025 മധ്യത്തോടെ ഏകദേശം 460 പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു.


ബസ്തറിലെ മാവോയിസ്റ്റ് കേഡർ ശക്തി ആയിരക്കണക്കിന് പേരിൽ നിന്ന് ഏതാനും നൂറുകളായി കുറഞ്ഞതായി സുരക്ഷാ സേന കണക്കാക്കുന്നു. നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും 20,000 ത്തോളം പേർ ഉൾപ്പെടുന്ന സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.


ബൊക്കാറോയിൽ ഏറ്റുമുട്ടൽ മൂന്ന് മരണം


തിനിടെ ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ ബുധനാഴ്ച രാവിലെ നടന്ന വെടിവയ്പ്പിൽ തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ടിരുന്ന ഒരു മാവോയിസ്റ്റും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ കുടുങ്ങിയ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.


ഗോമിയ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ബിർഹോർദേര വനത്തിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ പുലർച്ചെ 5.30 ഓടെ വെടിവയ്പ്പ് ഉണ്ടായി. സിആർപിഎഫും ജില്ലാ പോലീസും കാട്ടിൽ റെയ്ഡ് തുടരുന്നതായും ജാർഖണ്ഡ് ഡിജിപി അനുരാഗ് ഗുപ്ത പറഞ്ഞു.


അസമിലെ കൊക്രജാർ നിവാസിയായ പർനേശ്വർ കോച്ച് ആണ് കൊല്ലപ്പെട്ട സേനാംഗം.


സംഭവസ്ഥലത്ത് നിന്ന് ഒരു എകെ-47 റൈഫിൾ കണ്ടെടുത്തു. ജനുവരി മുതൽ പ്രദേശത്ത് 20-ലധികം മുൻനിര നക്സലുകൾ കൊല്ലപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home