കാശ്മീരിൽ നിരോധിക്കപ്പെട്ട പുസ്തകങ്ങൾ ചേർത്ത് പിടിച്ച് വി ശിവദാസൻ എംപി

V SIVADASAN
വെബ് ഡെസ്ക്

Published on Aug 07, 2025, 02:25 PM | 1 min read

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിരോധിക്കപ്പെട്ട എ ജി നൂറാനിയുടെ പുസ്തകം ചേർത്ത് പിടിച്ച് വി ശിവദാസൻ എംപി. മുതിർന്ന ഭരണഘടനാ വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായിരുന്ന എ ജി നൂറാനിയുടെ 'ദി കശ്മീർ ഡിസ്പ്യൂട്ട് 1947–2012', അരുന്ധതി റോയിയുടെ 'ആസാദി' തുടങ്ങി 25 പുസ്തകങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിത്. ഇതിന് പിന്നാലെയാണ് പുസ്തകവുമായി വി ശിവദാസന്‍റെ പ്രതിഷേധം. മതനിരപേക്ഷതയുടെ മഹാനായ എഴുത്തുകാരനാണ് എ ജി നൂറാനിയെന്നും അവരുടെ പുസ്തകങ്ങളാണ് നിരോധിക്കുന്നതെന്നും അദ്ദേഹം ഫെയസ്ബുക്കിൽ കുറിച്ചു.


നേരത്തെ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. അക്കാദമിക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും മേലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് വിഷയം സഭ ഉടൻ ചർച്ചയ്ക്ക് എടുക്കണമെന്നാണ് വി ശിവദാസൻ ആവശ്യപ്പെട്ടത്.


തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു, യുവാക്കളെ തെറ്റായ വഴിയിലേക്ക്‌ നയിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ്‌ പുസ്‌തകങ്ങൾ നിരോധിക്കാനായി പറഞ്ഞത്‌. ഇവ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ദോഷകരമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ്‌ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Home