ബിനുവിന്റെ ജീവൻ ഇല്ലാതാക്കിയത് കോൺ​ഗ്രസ്: ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം

vithura binu death
വെബ് ഡെസ്ക്

Published on Jul 20, 2025, 03:56 PM | 1 min read

തിരുവനന്തപുരം: കോൺ​ഗ്രസ് സമരത്തെ തുടർന്ന് വിതുര സ്വദേശി ബിനു ചികിത്സ കിട്ടാതെ മരിച്ച സംഭവം പ്രതിഷേധകരമെന്ന് സിപിഐ എം. മനുഷ്യത്വരഹിതമായ പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവൻ ഇല്ലാതാക്കുകയായിരുന്നു കോൺ​ഗ്രസ്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


ബിനുവിനെ യഥാസമയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. കോൺ​ഗ്രസ് സമരാഭാസത്തിൽ ഒരു ജീവൻ പൊലിഞ്ഞത് അപലപനീയമാണ്. ബിനുവിന്റെ മരണത്തിന് ഉത്തരവാദികളായ കോൺഗ്രസിന്റെ ക്രൂരനടപടിക്കും സമരാഭാസത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎൽഎ പറഞ്ഞു.


ഞായറാഴ്ചയാണ് കോൺ​ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ബിനു മരിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺ​ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോ​ഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു. ആംബുലൻസ് തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ ബന്ധുക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home