ഭൂമി തരംമാറ്റത്തിന്‌ സ്പെഷൽ ഡ്രൈവ്‌

minister k rajan
വെബ് ഡെസ്ക്

Published on Feb 01, 2025, 12:24 AM | 1 min read

കൊച്ചി : കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റം അപേക്ഷകൾ വേ​ഗത്തിൽ തീർപ്പാക്കാൻ ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണമെന്ന്‌ റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. അപേക്ഷകൾ കൂടുതൽ കെട്ടിക്കിടക്കുന്ന കേന്ദ്രങ്ങളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ ആർ‍ഡിഒ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ സഹിതം സ്‌പെഷ്യൽ ഡ്രൈവ് നടത്തണമെന്നും എറണാകുളത്ത് റവന്യു മേഖലായോ​ഗത്തിൽ മന്ത്രി പറഞ്ഞു.

ഓരോ ആഴ്ചയിലും കലക്ടർമാർ തരംമാറ്റം അപേക്ഷകളുടെ സ്ഥിതി അവലോകനം ചെയ്യണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതടക്കം പത്തുവർഷംകൊണ്ട് അഞ്ചുലക്ഷം പട്ടയമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനാകണം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്നുവർഷംകൊണ്ട് 1,80,887 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. മാർച്ചിനുമുമ്പ് അതിദരിദ്രർക്കുള്ള ഭൂമി മുഴുവനും വിതരണം ചെയ്യാനുള്ള നടപടികൾക്ക് മുൻ​ഗണന നൽകണം. പട്ടയ അദാലത്തിന്റെ രണ്ടാംപതിപ്പ് വൈകാതെ നടത്തും–- മന്ത്രി പറഞ്ഞു. കൊല്ലം, കോ‌ട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളുടെ റവന്യു വിഷയങ്ങളിലായിരുന്നു അവലോകനം.



deshabhimani section

Related News

View More
0 comments
Sort by

Home