Deshabhimani

മാധ്യമങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ എസ്എഫ്ഐ തളരില്ല: പി എം ആർഷോ

pm arsho
വെബ് ഡെസ്ക്

Published on Feb 17, 2025, 10:19 PM | 1 min read

തിരുവനന്തപുരം: ഇടതുവിരുദ്ധത ഇന്ധനമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണങ്ങൾ‌ സംഘടനയെ തളർത്തിയിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വിമർശനങ്ങളെ അം​ഗീകരിച്ച് പോരായ്മകളുണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള തീരുമാനങ്ങൾ സ്വീകരിക്കും.


ടി പി ശ്രീനിവാസൻ വിഷയത്തിൽ 9 വർഷത്തിന് മുമ്പെടുത്ത അഭിപ്രായത്തിൽനിന്ന് വ്യതിചലിച്ചിട്ടില്ല. വിദേശ സർവകലാശാലയുമായി ബന്ധപ്പെട്ട നിലപാടിലും മാറ്റമില്ല. 2016ൽ ലോകോത്തര സർവകലാശാലകളുടെ ഓഫ്ക്യാമ്പസ് സെന്ററുകൾ വരുന്ന സാഹചര്യമായിരുന്നില്ല കേരളത്തിലുണ്ടായിരുന്നത്. വിദേശ സർവകലാശാലകളുടെ കടന്നുവരവ് സ്വാ​ഗതം ചെയ്യുന്ന നിലപാട് സർക്കാരും കൊണ്ടുവന്നിട്ടില്ല. സ്വകാര്യ സർവകലാശാലകൾ കടന്നുവരുമ്പോൾ മെറിറ്റ്, സാമൂ​ഹ്യനീതി, ഫീസ് ഘടന എന്നിവ അട്ടിമറിക്കപ്പെടാതെ വിദ്യാർഥിപക്ഷത്താണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിയമനിർമാണം ഉണ്ടാവണമെന്നതാണ് എസ്എഫ്ഐയുടെ ആവശ്യം. അത് സർക്കാർ പരി​ഗണിച്ചിട്ടുണ്ടെന്നാണ് കരട് ബില്ലിൽനിന്ന് വ്യക്തമാവുന്നതെന്ന് മാധ്യമങ്ങളോട് ആർഷോ പറഞ്ഞു.


കോട്ടയം നഴ്സിങ് കോളേജിലെ റാ​ഗിങ്ങുമായി ബന്ധപ്പെട്ട് വിഷയത്തിൽ ആവശ്യനടപടി സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. എന്തുകൊണ്ടാണ്‌ റാഗിങ് നടക്കുന്നതെന്നും കൂടാതെ ഏതൊക്കെ തരം ക്യാമ്പസുകളിലാണ് ഇത്തരത്തിൽ റാ​ഗിങ് നടക്കുന്നതെന്നും പരിശോധിക്കപ്പെടണം. ഓരോ വർഷവും മെമ്പർഷിപ് ക്യാമ്പയിന് മുമ്പേ എസ്എഫ്ഐ ഏറ്റെടുക്കുന്നത് റാ​ഗിങ് വിരുദ്ധ ബോധവൽക്കരണമാണെന്നും ആർഷോ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home