സിൻഡിക്കറ്റ് യോഗം: 
വിസിക്ക് അധികാരമില്ലെന്ന്‌ ഹൈക്കോടതി ; സാങ്കേതിക സർവകലാശാല വിസി 
ഡോ. എ ശിവപ്രസാദിന് തിരിച്ചടി

high court ktu
വെബ് ഡെസ്ക്

Published on Aug 20, 2025, 02:00 AM | 1 min read


കൊച്ചി

സിൻഡിക്കറ്റ് യോഗം സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ താൽക്കാലിക വിസിക്ക് അധികാരമില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) വിസി ഡോ. എ ശിവപ്രസാദ് നൽകിയ ഹർജി പരിഗണിക്കവെയാണ്‌ ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്‌. സിൻഡിക്കറ്റ് യോഗത്തിൽ ധനകാര്യ, ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കാൻ ഹെെക്കോടതി നിർദേശിക്കണമെന്നായിരുന്നു ആവശ്യം.


സിൻഡിക്കറ്റ് യോഗം 13-ന് നടന്നുകഴിഞ്ഞെന്നും സുപ്രീംകോടതിയുടെ 18ലെ ഉത്തരവുപ്രകാരം വിസിയെ കണ്ടെത്താനുള്ള സെർച്ച്-കമ്മിറ്റിയുടെ ചെയർമാനായി മുൻ സുപ്രീംകോടതി ജഡ്ജിയെ നിയമിച്ചതും കോടതി ചൂണ്ടിക്കാണിച്ചു. അതിനാൽ, ഹർജി പരിഗണിച്ച ജസ്റ്റിസ് സി എസ് ഡയസ് കേസ് സെപ്‌തംബർ 15ലേക്ക് മാറ്റി. സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി എൻ മനോജ്കുമാർ ഹാജരായി.






Tags
deshabhimani section

Related News

View More
0 comments
Sort by

Home