ടോൾ: സമരങ്ങളും കലക്ടറുടെ റിപ്പോർട്ടും ഫലം കണ്ടു

file picture
തൃശൂർ
ദേശീയപാത തകർച്ചക്കെതിരെ എൻഎച്ച്എക്കെതിരെയും നിർമാണ കമ്പനിക്കെതിരായും നടന്ന ജനകീയ സമരങ്ങളും കലക്ടറുടെ റിപ്പോര്‍ട്ടും നിയമപോരാട്ടങ്ങളും ഫലം കണ്ടു. മണ്ണുത്തി – ഇടപ്പള്ളിപാതയിൽ ഒരു മാസം ടോൾ ഹൈക്കോടതി മരവിപ്പിച്ചു. പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ്, സിപിഐ എം, ഡിവൈഎഫ്ഐ തുടങ്ങീ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും മാർച്ച് നടത്തിയിരുന്നു. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലും സമരങ്ങൾ നടത്തി. കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയും ജനപ്രതിനിധികളും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമടക്കം പാത പരിശോധിച്ചിരുന്നു. ഹൈക്കോടതി നിർദേശിച്ച റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ദേശീയപാത അതോറിറ്റി അടിപ്പാതകളുടെ നിർമാണം ആരംഭിച്ചതെന്നും പണികൾക്ക് വേഗതയില്ലെന്നും ഗതാഗതം താറുമാറാണെന്നും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം ഹൈക്കോടതി വിധിക്ക് നിർണായകമായി









0 comments