തേക്കുമോഹിച്ച്‌ 
കൂവിയെത്തി

The railway line here also travels along with the history of Nilambur.

നിലമ്പൂർ റെയിൽവേ സ്‌റ്റേഷൻ

avatar
എം സനോജ്

Published on May 31, 2025, 12:00 AM | 1 min read

നിലമ്പൂർ

നിലമ്പൂരിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയാണ് ഇവിടുത്തെ റെയിൽപ്പാതയും. ദക്ഷിണേന്ത്യയിലെ ബ്രോഡ്ഗേജ് ഹരിതപാതയായ നിലമ്പൂർ–-ഷൊർണൂർ പാത നൂറിലേക്ക് അടുക്കുന്നു. നിലമ്പൂർ തേക്ക് കൊണ്ടുപോകാൻ ബ്രിട്ടീഷുകാരാണ് പാത നിർമിച്ചത്. 1840-ൽ ബ്രിട്ടീഷുകാർ നിലമ്പൂരിൽ തേക്ക് തോട്ടമുണ്ടാക്കി വിവിധ ആവശ്യങ്ങൾക്കായി സ്ഥിരമായ തടി വിതരണം ഉറപ്പാക്കി.1921 ഒക്ടോബർ 26ന് സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനിക്ക്‌ ആവശ്യമായ റെയിൽവേ ലൈനിന്‌ പദ്ധതി തയ്യാറാക്കാൻ റെയിൽവേ ബോർഡ് എൻജിനിയർ ഇൻ ചീഫ് മിസ്റ്റർ ജോൺ ഇസാറ്റിനെ ചുമതലപ്പെടുത്തി. നിലമ്പൂർ ലോകോത്തര തേക്കുകൾക്ക് പേരുകേട്ടതായിരുന്നു. ആഗോള ആവശ്യകത വർധിച്ചതോടെ ഉൾപ്രദേശങ്ങളിൽനിന്ന് പ്രധാന തുറമുഖങ്ങളിലേക്ക് ഗതാഗതംവേണ്ടിവന്നു. ഷൊർണൂരിനും കൊച്ചി ഹാർബർ ടെർമിനലിനും ഇടയിൽ ബ്രോഡ്ഗേജ് ലൈൻ തുറന്നതോടെ നിലമ്പൂരിൽനിന്ന് പ്രധാന തുറമുഖങ്ങളിലേക്ക് നേരിട്ട് തടികൊണ്ടുപോകാൻ സാധ്യത തുറന്നു. മാനന്തവാടി, ബംഗളൂർ വഴി മൈസൂർ സ്റ്റേറ്റ് റെയിൽവേകളിലേക്കും കൂർഗിലേക്കും നേരിട്ടുള്ള തടി ഗതാഗതത്തിനായി ഷൊർണൂർ-–-നിലമ്പൂർ പാതയുടെ വിപുലീകരണം 1917–-27ലെ ഫോറസ്റ്റ് വർക്കിങ് പ്ലാനിൽ ഉൾപ്പെടുത്തി. 66 കിലോമീറ്റർ നീളമുള്ള ഷൊർണൂർ-–-നിലമ്പൂർ പാത 1925–-27 കാലയളവിൽ 70 ലക്ഷം രൂപ ചെലവിൽ നിർമിച്ചു. മിസ്റ്റർ ഹാൾ ആയിരുന്നു കരാറുകാരൻ. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനും ഇടയിലുള്ള ആദ്യഭാഗം 1927 ഫെബ്രുവരി മൂന്നിന് തുറന്നു. അന്നത്തെ മദ്രാസ് ഗവർണറായിരുന്ന ലോർഡ് ജോർജ് ജോക്കിം ഗോഷെൻ 1927 മാർച്ച് 27ന് അങ്ങാടിപ്പുറത്ത് പാത ഉദ്ഘാടനംചെയ്‌തു. അങ്ങാടിപ്പുറത്തിനും വാണിയമ്പലത്തിനും ഇടയിലുള്ള ഭാഗം 1927 ആഗസ്‌ത്‌ മൂന്നിന്‌ പൂർത്തിയായി. നിലമ്പൂർവരെയുള്ള മുഴുവൻ ഭാഗവും 1927 ഒക്ടോബർ 26-ന് പൂർത്തിയാക്കി ചരക്ക് ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. തടി/മുള കയറ്റുന്നതിനായി വഴിയോര സ്റ്റേഷനുകളിൽ സൈഡിങ് നിർമിച്ചു. 1942-ൽ നിലമ്പൂർ കോവിലകം (തലവൻ) നിലമ്പൂരിൽ റെയിൽവേ സ്റ്റേഷനും ഗുഡ്സ് വാർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും നിർമിക്കാൻ 35 ഏക്കർ സംഭാവനചെയ്തു. ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ തടയാൻ ലൈൻ പൊളിച്ചുമാറ്റി റോളിങ്‌ സ്റ്റോക്ക് വഴിതിരിച്ചുവിട്ടു. സ്വാതന്ത്ര്യാനന്തരം പൊതുജന സമ്മർദത്തെത്തുടർന്ന്, ലൈൻ അതിന്റെ യഥാർഥ വിന്യാസത്തിൽ പുനഃസ്ഥാപിച്ചു. ഷൊർണൂർ–-അങ്ങാടിപ്പുറം, അങ്ങാടിപ്പുറം–-നിലമ്പൂർ ഭാഗങ്ങൾ യഥാക്രമം 1953-ലും 1954-ലും പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home