മൂത്തേടം സ്കൂളിലെ ജില്ലാ പഞ്ചായത്ത് പദ്ധതി

പണി പണം കളയാൻ

a

ജില്ലാ പഞ്ചായത്ത് അശാസ്ത്രീയമായി നിർമിക്കുന്ന ഡ്രെയ്നേജ് കാരണം മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 
ഗ്രൗണ്ടിൽ രൂപപ്പെട്ട മൺകൂന

വെബ് ഡെസ്ക്

Published on Aug 08, 2025, 02:14 AM | 1 min read

എടക്കര

മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന ഡ്രെയ്നേജ് ആശാസ്ത്രീയം. നിലവിലെ ഗ്രൗണ്ട് വീതികൂട്ടാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഭാഗത്തും രണ്ട് മീറ്റർ വീതിയിൽ ഡ്രെയ്നേജ് നിർമിച്ചത്. ഇതോടെ ഗ്രൗണ്ട് ഒരുകാലത്തും വീതികൂട്ടാൻ കഴിയാത്ത സ്ഥിതിയായി.

ഡ്രെയ്നേജ് തുറന്നുകിടക്കുന്നതിനാൽ കുട്ടികൾ വീണ് പരിക്കേൽക്കുമെന്ന ആശങ്കയുമുണ്ട്. 25 ലക്ഷം ജില്ലാ പഞ്ചായത്ത് ഫണ്ട് ലീഗിന്റെ സജീവ പ്രവർത്തകനായ കരാറുകാരന് നൽകി ചെലവഴിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്ന് ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടത്തിന്റെ ഡിവിഷനിലാണ് പ്രവൃത്തി നടക്കുന്നത്. സ്കൂൾ ഇത്തരമൊരു നിർദേശം സമർപ്പിച്ചിട്ടില്ല. മൂത്തേടം പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്കൂളാണിത്. 3000 കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഗ്രൗണ്ടിലാണ് മൂന്നുഭാഗം ഡ്രെയ്നേജ് നിർമിച്ചുകൊണ്ടിരിക്കുന്നത്. ഗ്രൗണ്ടിൽ മണ്ണും മാലിന്യവും എല്ലാം കൂട്ടിയിട്ടതിന്റെ ഭാഗമായി ഈ അധ്യയന വർഷം കുട്ടികൾക്ക് ഗ്രൗണ്ടിൽ കയറാൻപോലും കഴിഞ്ഞിട്ടില്ല. ഇത് കുട്ടികളിലും രക്ഷിതാക്കളിലും വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സിപിഐ എം മൂത്തേടം ലോക്കൽ കിമ്മിറ്റി നേതൃത്വത്തിൻ സ്ഥലം സന്ദർശിച്ച് പദ്ധതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home