കപ്പൽനിർമാണ സാങ്കേതികവിദ്യാ മികവുകേന്ദ്രം

കുസാറ്റും ഷിപ്‌-യാർഡും 
ധാരണപത്രം ഒപ്പുവച്ചു ​

cusat

കൊച്ചിൻ ഷിപ്‌യാർഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിക്ക് ധാരണപത്രം കൈമാറിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 30, 2025, 02:15 AM | 1 min read

കളമശേരി

കൊച്ചി സർവകലാശാലയും കൊച്ചിൻ ഷിപ്‌യാർഡും ചേർന്ന് കപ്പൽനിർമാണ സാങ്കേതികവിദ്യാ മികവുകേന്ദ്രം സ്ഥാപിക്കുന്നതിനായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചിൻ ഷിപ്‌-യാർഡ്‌ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 3.53 കോടി രൂപ കുസാറ്റ് സ്ഥാപിക്കുന്ന മികവുകേന്ദ്രത്തിനു ലഭിക്കും.


​കപ്പൽനിർമാണ വ്യവസായത്തിനുതകുന്ന ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുക, അക്കാദമിക- വ്യവസായ മേഖലകൾ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ മികവുകേന്ദ്രം സ്ഥാപിക്കുന്നത്‌. സോഫ്റ്റ്‌വെയർ വികസനം, സ്കിൽ ഡെവലപ്മെന്റ്, അപ്പ്സ്‌കില്ലിങ്, ഡിജിറ്റലൈസേഷൻ എന്നിവയിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും.


​കൊച്ചിൻ ഷിപ്‌യാർഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിക്ക് ധാരണപത്രം കൈമാറി. കുസാറ്റ് രജിസ്ട്രാർ എ യു അരുൺ, സെന്റർ കോ–ഓർഡിനേറ്റർ ഡോ. പി കെ സതീഷ് ബാബു, അസിസ്റ്റന്റ് കോ–ഓർഡിനേറ്റർമാരായ ഡോ. മനോജ് ടി ഐസക്, ഡോ. രാജേഷ് പി നായർ, ഷിപ്‌-യാർഡ് ചീഫ് ജനറൽ മാനേജർ (ഡിസൈൻ) കെ ആർ അഞ്ജന, ജനറൽ മാനേജർ (എച്ച്ആർ & എൽഡി) എ കെ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home