നോവൽ

തെറം‐30
May 30, 2026മൂവരും സ്വർണം കടത്തിയത് ഒന്നിച്ചായിരുന്നില്ലെങ്കിലും ചെയ്യുന്ന പ്രവൃത്തികൊണ്ട് അവര്‍ സിസിലിയന് മാഫിയ എന്ന് വിളിക്കപ്പെട്ടു. ഇറ്റലിയിലെ സിസിലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാഫിയ സംഘമായിരുന്നു സിസിലിയന് മാഫിയ. അംഗങ്ങള്‍ക്കിടിയില്‍ കോസ നോസ്ട്ര എന്ന് അവര്‍ അറിയിപ്പെട്ടു. കള്ളക്കടത്ത്, ലഹരിവസ്തുക്കളുടെ കച്ചവടം, രാഷ്ട്രീയ അട്ടിമറികള്‍ എന്നിവയൊക്കെയായിരുന്നു അവര്‍ ചെയ്തുപോന്നിരുന്നത്. കാസർകോട്ടെ സിസിലിയന് മാഫിയ ആവട്ടെ ലഹരിയില്‍ നിന്ന് പൂർണമായും വിട്ടുനിന്നു. അവര്‍ സ്വർണം കടത്തി, രാഷ്ട്രീയത്തില്‍ ഇടപെട്ടു, കാമുകിമാരെയുണ്ടാക്കി, പാവങ്ങളെ കയ്യയച്ച് സഹായിച്ചു. പാവങ്ങളെ സഹായിച്ചാല്‍ കള്ളക്കടത്തുകാരന് എന്ന പേരുദോഷം പോവുമെന്നും അവര്‍ എപ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മൂവരും വിശ്വസിച്ചു. അത് ഒട്ടൊക്കെ ശരിയുമായിരുന്നു. മൂവരുടെയും വീടും സമ്പത്തും കണ്ട് പലര്‍ക്കും കണ്ണുകടിയുണ്ടായി. തരുന്ന പണമോര്ത്ത് കണ്ണുകടിയെ ആളുകള്‍ മനസ്സില്‍ കടിച്ചുപിടിച്ചു.

തെറം‐29
May 23, 2026‘‘എടാ മുനീറേ... ഏത് വഴിക്കാ നീ പോവ്ന്ന്...!'' കുറച്ചപ്പുറത്തുനിന്ന് ഒരു വിളി വന്നു. അവന് തിരിഞ്ഞുനോക്കി, അബ്ബാസ്. മുനീറിന് ഓടാന്‍ തോന്നി. അവന് നിന്നിടത്തുനിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല. ‘‘വഴി തെറ്റിപ്പോയി...'' അടുത്തെത്തിയ അബ്ബാസിനോട് അവന് ഒച്ച താഴ്ത്തിക്കൊണ്ട് കള്ളം പറഞ്ഞു. അത് പറയുമ്പോള്‍ അവന് വിറയലടക്കാന് ശ്രമിച്ചതാണ്. എന്നിട്ടും വാക്കുകളില്‍ നേരിയ വിറ പടര്‍ന്നു. ‘‘നിനക്ക് വഴിതെറ്റിയെന്ന് എനിക്ക് മനസ്സിലായി...'' അബ്ബാസിന്റെ വാക്കുകള്‍ക്ക് മുനവച്ചു. അത് മുനീറിന് മനസ്സിലായി. മുനീറില്‍നിന്ന് അബ്ബാസ് കെട്ട് പിടിച്ചുവാങ്ങി. വായില്‍ നിറഞ്ഞ ഉമിനീര് പുറത്തു തുപ്പിക്കൊണ്ട് അബ്ബാസ് വാക്കുകളുടെ മുന കൂടുതല്‍ കൂര്‍പ്പിച്ചു. ‘‘നായിന്റാമോനെ... ഇരിക്ക്ന്നതിന് മുന്നേ കാല് നീട്ടാന്‍ നില്ക്കല്ല... അവര്‍ നിന്റെ അണ്ടി ചെത്തിക്കളയും...'' മൂനീര്‍ ഉത്തരം പറയാതെ തലകുനിച്ചു.

തെറം ‐28
May 16, 2026കടലില്‍ മീന്‍ പിടിക്കാന്‍ ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും കടപ്പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു. അവരുടെ സംസാരവും കൂക്കുവിളിയും കേട്ട് കടലും കരയും ഉണര്‍ന്നപ്പോള്‍ മുനീറും മണലില്‍ നിന്ന് എഴുന്നേറ്റു. പിറ്റേന്ന് അബ്ബാസ് മസ്താന്റെ കഥ തുടരുമെന്ന് മുനീര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മസ്താന്റെ കഥ അബ്ബാസ് പൂര്‍ത്തിയാക്കിയില്ല. അവന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചും ഛോട്ടാ രാജനെക്കുറിച്ചും അങ്ങനെയങ്ങനെ പലരെക്കുറിച്ചും മുനീറിന് പറഞ്ഞുകൊടുത്തു. അബ്ബാസ് പറഞ്ഞ ഒരു ജീവിതവും മുനീര്‍ ഇന്നേവരെ കേട്ടിട്ടുണ്ടായിരുന്നില്ല. ഇവന് ഇതൊക്കെ എവിടുന്ന് കിട്ടുന്നുവെന്ന് മാത്രം മുനീറിന് മനസ്സിലായില്ല. ഒമറാകട്ടെ അവരുടെ സംസാരത്തില്‍ ഒട്ടും ഇഷ്ടം കാണിച്ചില്ല. ഉമ്മ പഠിപ്പിച്ച അക്ഷരങ്ങള്‍ അവന് കടപ്പുറത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ഹിംസയുടെ കഥയായിരുന്നു മുനീര്‍ കേട്ടതെങ്കില്‍ സല്ക്കഥകളായിരുന്നു ഒമര്‍ കേട്ടത്. ആ കഥകള്‍ അവന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. അതിലൊരു കഥ തുളുനാട്ടിനെക്കുറിച്ചായിരുന്നു.

തെറം ‐27
May 11, 2026ദാവൂദ് ഇബ്രാഹിമിന്റെ കാര്യക്കാരായിരുന്നു അവര്‍. ദാവൂദിന് വേണ്ടി അവര്‍ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. മഹാരാഷ്ട്രയിലെയും കേരളത്തിലെയും കടല്‍ത്തീരങ്ങളില്‍ അവര്‍ തോണികളില്‍ സ്വർണമിറക്കി. നിരത്തുവഴി അത് ബോംബെയിലെത്തിച്ചു. അതില്‍ വലിയ ലാഭം അവര്‍ക്കുമുണ്ടായി. കാസർകോട്ടെ വലിയ കള്ളക്കടത്തുകാരായും വലിയ പണക്കാരായും അവര്‍ താമസമേതുമില്ലാതെ മാറിക്കഴിഞ്ഞിരുന്നു. ഈ കഥയൊക്കെ അഹമ്മദിന് അറിയാമായിരുന്നു. ചങ്കൂറ്റമുള്ളവരുടെ പണിയാകുന്നു കടത്ത്. ധൈര്യം കെട്ടാല്‍ കടത്തുകാരന് അസ്തമിക്കും. അതും അഹമ്മദിന് അറിയാമായിരുന്നു. അഹമ്മദിന്റെ സഹോദരന്മാര്ക്കൊന്നും ഇല്ലാത്ത സാധനമായിരുന്നു ചങ്കൂറ്റം. അഹമ്മദിന് ഉള്ളതും. കാസർകോട്ടെ പേരെടുത്ത കള്ളക്കടത്തുകാരനാവാന് അവന് ആഗ്രഹിച്ചതും ചങ്കൂറ്റത്തിന്റെ പുറത്തുതന്നെ.

ശ്വാസപാത‐3
May 04, 2026പിറ്റേ ദിവസം ഉച്ചയോടടുത്തപ്പോള്‍ ബാലാജി വീണ്ടും അയാളെ വിളിച്ചു. “ചെറിയ പരിചയം മാത്രമേ ഉള്ളൂ. അധികമൊന്നും സംസാരിച്ചിട്ടുമില്ല. എങ്കിലും അറുമുഖത്തിന്റെ മരണം വല്ലാത്ത ഒരു ഷോക്കായി ഇപ്പോഴും നില്‍ക്കുകയാണ്.” ബാലാജി പറഞ്ഞു: ‘‘ഒരുപക്ഷേ, നാളെ എനിക്കും ഇങ്ങനെ തന്നെ സംഭവിക്കാമല്ലോ എന്നു വിചാരിച്ചിട്ടാവാം… പക്ഷേ, ഞാന്‍ അങ്ങനെ സ്വന്തം കാര്യം ആലോചിച്ചു വേവലാതിപ്പെടുന്ന കൂട്ടത്തിലല്ല. എന്നാലും അബോധമായി അതും പ്രവര്‍ത്തിക്കുമല്ലോ. യൗവനകാലത്തൊക്കെ ഞാനൊരു സ്വപ്നജീവിയും ചെറിയ പ്രശ്നങ്ങളില്‍പ്പോലും വല്ലാതെ വേവലാതിപ്പെടുന്നവനുമായിരുന്നു. ആ പ്രകൃതം പാടേ മാറി. സാധാരണഗതിയില്‍ ഒന്നും ഒരു പരിധിക്കപ്പുറം എന്നെ ബാധിക്കില്ല. പക്ഷേ...”ബാലാജിക്കു തന്റെ മനസ്സിലെ മൂടിക്കെട്ടലില്നിന്ന് എത്രയും വേഗം രക്ഷപ്പെടണമെന്നുള്ളതുപോലെ തോന്നി. അതിനുവേണ്ടിത്തന്നെ അയാള്‍ തുടര്‍ന്നു: ‘‘സാറ് പിന്നെ ഒരെഴുത്തുകാരനായതുകൊണ്ട് സ്വാഭാവികമായും ഓരോ അനുഭവത്തെയും അതിന്റെ പൂര്‍ണമായ വൈകാരികതയില്ത്തന്നെ ഉള്‍ക്കൊള്ളുന്ന ആളായിരിക്കുമല്ലോ. അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. സാറിന് ഒരോര്‍മയെ മറ്റൊന്നിനോട്, പിന്നെ മറ്റൊന്നിനോട്... അങ്ങനെ ചേര്‍ത്തുകെട്ടി അനന്തമായി വലുതാക്കുന്ന ശീലമുണ്ടോ? എനിക്ക് മുമ്പുണ്ടായിരുന്ന ശീലമാണത്. അതുകൊണ്ടു ചോദിക്കുകയാണ്.”

തെറം ‐26
May 02, 2026ഇബ്രാഹിമിന്റെ മരണത്തിന്റെ കാരണക്കാരുടെ കാര്യങ്ങള്‍ അവള് വിശദമായി അവരോട് ഉണര്‍ത്തിച്ചു. പൂജാരി കുടുംബത്തിന്റെ പേരുകള്‍ കേട്ടപ്പോള്‍ മൊഴി എഴുതിയെടുക്കുകയായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിന്റെ മുഖത്ത് ആദരവും ഭയവും ഉണര്‍ന്നു. അന്വേഷിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ്... ഹെഡ് കോണ്‍സ്റ്റബിള്‍ ഉറപ്പെന്ന കള്ളത്തരം അവര്‍ക്ക് മുന്നില്‍ പറഞ്ഞു. ‘‘ഞാന്‍ പറഞ്ഞതില്‍ ഒരു കളവുമില്ല സാറേ...’’ അവളുടെ വാക്കുകളില്‍ വല്ലാത്ത ഉറപ്പ് വന്നു. ‘‘മനസ്സിലായി. എന്നാലും ഞങ്ങള്‍ക്കും ഒരു രീതിയുണ്ടല്ലോ... അതോണ്ടാ...’’ അയാള്‍ വിനീതനായാണ് അത് പറഞ്ഞത്. അവള് ഗൗരവത്തോടെയൊന്ന് മൂളിക്കൊണ്ട് കസേരയില്‍ നിന്നെഴുന്നേറ്റു. അമ്മ വീഴുമെന്ന് പേടിച്ച് ചന്തന് അവളെ പിടിക്കാന്‍ തുനിഞ്ഞതാണ്, വേണ്ടെന്ന് തലയാട്ടിക്കൊണ്ട് അവള് പുറത്തേക്ക് നടന്നു.

ശ്വാസപാത ‐2
April 27, 2026ബാലാജിയാണ് അന്നു പിന്നെ അയാളോട് സംസാരിക്കാനെത്തിയത്. ആ മനുഷ്യനാണ് മാനസികമായി തന്റെ വളരെ അടുത്തുനില്ക്കുന്നയാള് എന്നാണ് അയാള്‍ക്കു തോന്നിയത്. ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ബാലാജി റിട്ടയര്‍ ചെയ്തിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. ശ്വാസകോശരോഗംകൊണ്ട് അയാള്‍ വലയാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തിലധികമായി. മദ്യപാനവും പുകവലിയുമില്ലാത്ത, ഭക്ഷണകാര്യത്തില്‍ നല്ല അച്ചടക്കം പാലിക്കുന്ന തനിക്ക് എങ്ങനെ ശ്വാസകോശത്തില്‍ ബുള്ളെ വന്നു എന്നത് ഇപ്പോഴും അയാളെ അത്ഭുതപ്പെടുത്തുന്നുണ്ട്. സാധാരണ ചികിത്സയുമായി ഇനി മുന്നോട്ടുപോകാനാവില്ലെന്ന് ഉറപ്പായതുകൊണ്ടാണ് അയാള്‍ സെക്കന്ദരാബാദിലേക്കു വന്നത്. ശ്വാസകോശം മാറ്റിവയ്ക്കലല്ലാതെ മറ്റു നിവൃത്തിയില്ലെന്ന് അയാളുടെ കാര്യത്തിലും ഡോക്ടര്‍ വിധിയെഴുതി. “അതിനു വേണ്ട പണമൊന്നും എന്റെ കയ്യിലില്ല. മൂത്തമകള്‍ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അവളുടെ ഭര്‍ത്താവും. അവരും മറ്റു ചിലരും, ‘പണമില്ലെന്നുവച്ച് ട്രാൻസ്പ്ലാന്റേഷന് വേണ്ടെന്നുവയ്ക്കുകയേ ചെയ്യരുത്, അതൊക്കെ ഞങ്ങള്‍ ശരിയാക്കിത്തരും’ എന്ന് ഉറപ്പിച്ചു പറഞ്ഞതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്.” ബാലാജി പറഞ്ഞു.

തെറം ‐25
April 25, 2026ഇബ്രാഹിമിനെ സ്നേഹിച്ച പെണ്ണുങ്ങളാരും മരണം കാണാന്‍ വന്നില്ല. അയാള്‍ സമ്മാനിച്ച ഗന്ധവും സ്നേഹവും ഓര്‍മിച്ച് അവര്‍ അയാളെ യാത്രയാക്കി. അവരില്‍ ചിലര്‍ ആരും കാണാതെ കരയുകയും ഇബ്രാഹിമിനെ ഓര്‍ത്ത് തലയ്ക്ക് തല്ലുകയുമുണ്ടായി. മരിക്കുമ്പോഴാണ് സ്നേഹത്തിന്റെ വില മനസ്സിലാവുക..! അവര്‍ സങ്കടത്തോടെ തിരിച്ചറിഞ്ഞു. കടലില്‍ മൂന്നുനാള്‍ കിടന്നിട്ടും ഒരു ചീഞ്ഞമണവും ഇബ്രാഹിമിന്റെ മെല്ലിച്ച ഉടലില്‍ നിന്നുണ്ടായില്ല. എന്നോ ഉണ്ടാക്കിയ, ഏതോ അത്തറിന്റെ ഗന്ധം അയാളെ ചുറ്റിപ്പിടിച്ചിട്ടുണ്ടെന്ന് കാണാന്‍ വന്നവര്‍ക്ക് മനസ്സിലായി. അങ്ങനെ അയാള്‍ മരണത്തിലും സുഗന്ധമുള്ള മനുഷ്യനായി. ഇബ്രാഹിമിന്റെ അടക്കത്തിനും അടക്കം കഴിഞ്ഞുള്ള മൂന്ന് നാളുകളും കല്യാണി മുനീറിനും ഒമറിനും ഒപ്പമുണ്ടായിരുന്നു. നാലാംനാള്‍ ഹുസൈനും ചന്തനും അലാമിക്കുമൊപ്പം ഉജ്ജിറയിലേക്ക് മടങ്ങുമ്പോള്‍ രണ്ട് പേരോടുമായി നിറസ്നേഹത്തോടെ കല്യാണി പറഞ്ഞു.

ശ്വാസപാത‐1
April 18, 2026വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നു. ഇത്തവണയും ഡോക്ടര്‍ തന്നെ പുറത്തേക്ക് നോക്കി പറഞ്ഞു: “ഇനി രണ്ടു സ്റ്റേഷനും കൂടിയേ ഉള്ളൂ.” ‘ഓ, ഇറങ്ങാനുള്ള പരിഭ്രമത്തിനു സമയമായി’, അയാള്‍ മനസ്സില്‍ മന്ത്രിച്ചു. ടിടിആറും രണ്ട് പൊലീസുകാരും വന്ന് കുറച്ചു നേരം അകത്തേക്കു നോക്കിനിന്നു. പിന്നെ ഒന്നും മിണ്ടാതെ പോയി. പൊലീസിനു പിടികിട്ടാനുള്ള ഏതോ ഒരു പുള്ളി ഈ ട്രെയിനിലുണ്ട്. അയാളെ നോക്കിയാണ് അവരുടെ നടപ്പ്. അവര്‍ അന്വേഷിക്കുന്ന ആരും ഈ കംപാർട്ട്മെന്റിലില്ലെന്ന് ഉറപ്പായിട്ടുണ്ടാവും. അതുകൊണ്ടാവും ഒന്നും മിണ്ടാതെ പോയത്, അയാള്‍ മനസ്സില്‍ കുറിച്ചിട്ടു. ഒരു തീവണ്ടിയില്‍ എത്രതരം യാത്രക്കാരുണ്ടാവും... എത്രയെത്ര വേവലാതികളും ഉത്കണ്ഠകളും പ്രതീക്ഷകളും പേറിയാണ് ഒരു ദീര്‍ഘദൂര വണ്ടി ഓടുന്നത്... ഇങ്ങനെ എത്ര തലമുറകളിലെ മനുഷ്യര്‍ ഈ വണ്ടിയില്‍, ഇതുപോലുള്ള വണ്ടികളില്‍ യാത്രചെയ്തു... ഇങ്ങനെ ഓരോന്നോരോന്നു വിചാരിച്ചിരിക്കെ അയാളുടെ കണ്ണ് ചിമ്മിപ്പോയി. പിന്നെ ഉണരുന്നത്, ‘ങ്ഹാ, ഇനി റെഡിയായിക്കോളൂ, പതിനഞ്ചു മിനുട്ടിനകം നമ്മള് കാച്ചിഗുഡയിലെത്തും’ എന്നുള്ള ഡേവിസിന്റെ അറിയിപ്പ് കേട്ടാണ്.

തെറം ‐ 23
April 13, 2026അലാമിയെയും ദിവാകരനെയും മാത്രമല്ല ഇബ്രാഹിമിനെയും പോലീസുകാര്‍ കൊണ്ടുപോയി. ജയിലില്‍ എത്തുന്നത് വരെ പോലീസുകാര്‍ അവരെ തല്ലുകയും ചവിട്ടുകയും ചെയ്തു. അവരുടെ നിലവിളി പോലീസ് വണ്ടിയില്‍നിന്ന് പുറത്തേക്കുയര്‍ന്നു. വഴിയോരങ്ങളിലുള്ളവര്‍ പേടിയോടെയും സങ്കടത്തോടെയും ഒന്നും ചെയ്യാനാവാതെ വിലാപം കേട്ടുനിന്നു. ജയിലില്‍ അലാമിയെയും പൊക്കനെയും ഒരിടത്തും ഇബ്രാഹിമിനെ വേറൊരിടത്തും കിടത്തി. അന്ന് രാത്രിയില്‍ വേദന സഹിക്കാനാവാതെ ഞരങ്ങിക്കൊണ്ടിരുന്ന അലാമിയ്ക്കും പൊക്കനുമടുത്തേക്ക് ഇരുട്ട് നിറഞ്ഞ മൂലയില്‍ നിന്ന് ഒരു തടവുകാരന് വന്നു. ‘‘സാരൂല്ല... നമ്മളെ കാലം വരും...'' അയാള്‍ പറഞ്ഞ കാലം അലാമിക്ക് മനസ്സിലായില്ല. അവന്റെ ഞരക്കത്തിന്റെ ഒച്ച കൂടി. അയാള്‍ അലാമിയുടെ പുറത്തൊന്ന് തലോടി. ‘‘നമ്മള് ഇവിടുന്ന് ചാടും... ഞാന്‍ ചാടിക്കും.’’ അയാള്‍ എഴുന്നേറ്റുനിന്ന് അഴികളില്‍ കൈവച്ച് നിലാവ് പടര്‍ന്ന ജയിൽവഴിയിലേക്ക് നോക്കി. ആത്മവിശ്വാസം നിറഞ്ഞ അയാളുടെ പറച്ചില് അലാമിയുടെ വേദനകളെ തെല്ലൊന്ന് ശമിപ്പിച്ചു. കൈകള്‍ നിലത്ത് കുത്തി ചുമരിലേക്ക് ചാരിയിരിക്കാന്‍ അവന് ശ്രമിച്ചു, അത് വിജയിച്ചു. ‘‘ആരാ നിങ്ങള്‍...'' അലാമി ചോദിച്ചു. ‘‘ഗോപാലന്...'' അതു പറയുമ്പോഴും അയാളുടെ നോട്ടം നിലാവെളിച്ചത്തിലായിരുന്നു. പേര് മറന്നുപോകാതിരിക്കാനെന്നത് പോലെ അലാമി സ്വയം പറഞ്ഞു. ‘‘ഗോപാലന്...''

തെറം ‐22
April 06, 2026പാട്ടുപുസ്തകത്തിലെ വരികള്‍ മനസ്സില്‍നിന്നൊരിക്കലും പോവില്ലെന്ന് ഉറപ്പായ ദിവസം അവള് പ്രതിഫലം കണക്കുചോദിച്ച് വാങ്ങി വേശ്യാഗൃഹത്തോട് വിടപറഞ്ഞു. ഭൂതകാലത്തിലെ അഴുക്കുവസ്ത്രം അവിടെത്തന്നെ ഉപേക്ഷിച്ചായിരുന്നു അവള് ഇറങ്ങിയത്. അവളുടെ മുഖത്ത് ഉള്ളറിവിന്റെ വെളിച്ചം പരന്നു. ഉജ്ജിറയില്‍ ആര്‍ക്കും വേണ്ടാത്തൊരിടത്ത് അധികാരിയുടെ കാല് പിടിച്ച് അവള് ഒരു ചാളയുണ്ടാക്കി. അക്ഷരാഭ്യാസമില്ലാത്ത ഉജ്ജിറയിലെ കുട്ടികളെ വിളിച്ചുവരുത്തി അവള് അറിവ് പകര്‍ന്നു. പഴയകാലത്തെ ചൊല്ലി പലരും പുച്ഛത്തോടെ പരിഹസിച്ചെങ്കിലും അവളാര്‍ക്കും മറുപടി നല്‍കിയില്ല. അവള് ഇപ്പോള്‍ ചെയ്യുന്നതായിരുന്നു അവളുടെ ഉത്തരം. ഇബ്രാഹിം വരുന്നതിന് ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സുബൈദ ഉജ്ജിറയില്‍ എത്തുന്നത്. അവര്‍ പരസ്പരം മുമ്പേ അറിയാമായിരുന്നു. എന്നാല്‍ തമ്മില്‍ കണ്ടിരുന്നില്ല. രണ്ടാം വരവില്‍ അത് സംഭവിച്ചു. സുബൈദയുടെ ചാളയുടെ മേല്‍ക്കൂരയില്‍ പുല്ല് പുതപ്പിക്കാന്‍ വന്ന ഇബ്രാഹിം സ്നേഹത്തിന്റെ ഗന്ധം വീണ്ടുമറിഞ്ഞു, അത്തറിന്റെ മണമില്ലാതെ. മൂന്ന് ദിവസമാണ് പുര മേയാന്‍ എടുത്തത്. മൂന്ന് ദിവസത്തിനുള്ളില്‍ അവര്‍ തീരുമാനവുമെടുത്തു. പുര മേഞ്ഞുകഴിഞ്ഞ് വെള്ളം കുടിക്കാന്‍ അകത്തുകയറിയ ഇബ്രാഹിം സുബൈദയെ ചേര്‍ത്തുപിടിച്ചു. പാട്ടുപുസ്തകത്തിലെ വരികള്‍ സ്നേഹത്തോടെ ചൊല്ലിക്കൊണ്ട് അവള് ചാണകം മെഴുകിയ നിലത്തേക്ക് കിടന്നു.

തെറം ‐21
March 28, 2026‘ഇത് നമ്മുടെ അവസാനത്തെ കാണലാവും പൂജാരി...' മഴയിലേക്ക് തുപ്പിക്കൊണ്ട് ഇബ്രാഹിം സ്വയം പ്രവചിച്ചു. അത് സത്യമായി. ആ മഴപ്പകലിന് ശേഷം ഇബ്രാഹിം നരേന്ദ്ര പൂജാരിയെ കണ്ടില്ല. നരേന്ദ്ര പൂജാരി ഇബ്രാഹിമിനെയും കണ്ടില്ല. പട്ടരുടെ പത്നിയില്‍ ആനന്ദിച്ച് മടങ്ങിയ ഇരുപത്തിയഞ്ചാം ദിവസം നരേന്ദ്ര പൂജാരി ചോര ഛർദിച്ചു. ഒരടി നടക്കാന്‍ കഴിയാതെ ചോരയിലേക്ക് അയാള്‍ തലകുത്തി വീണു. ഇരുവൃക്കകളും കരളും പൂർണമായും പോയതായി മംഗലാപുരത്തെ ഡോക്ടര്‍ നിര്‍ണയം നടത്തി. അച്ഛന് എന്താണ് സംഭവിച്ചതെന്ന് മക്കളായ ഭുവന് പൂജാരിക്കും ഉപേന്ദ്ര പൂജാരിക്കും അനിയന് രാഘവ പൂജാരിക്കും ഒരു പിടിയും കിട്ടിയില്ല. എന്നാല്‍ ബോധത്തിനും അബോധത്തിനും ഇടയില്‍ തലയുയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്തുകൊണ്ടിരുന്ന നരേന്ദ്ര പൂജാരിക്ക് എല്ലാം പിടികിട്ടി. ‘‘മണം ചതിച്ചതാ... അവന് ചതിച്ചതാ...'' അയാള്‍ മക്കളോട് പറഞ്ഞുകൊണ്ടേയിരുന്നു. അച്ഛന്റെ വാക്കുകള്‍ പിടികിട്ടാതെ അവര്‍ വിഷമത്തോടെ അയാള്‍ക്കടുത്ത് നിന്ന് മാറാതെ നിന്നു. ‘‘ഒന്ന് മനസ്സിലാക്കെടാ... അല്ലെങ്കില്‍ നീയൊന്നും ഗുണം പിടിക്കില്ല.'' അതും അവര്‍ക്ക് മനസ്സിലായില്ല.

തെറം‐20
March 21, 2026ഇബ്രാഹിം ആരെയും നോക്കിയില്ല, അയാള്‍ അത്തറ് ചില്ലുകുപ്പികളില്‍ വക്രീകരിച്ച് കാണുന്ന തന്റെ മുഖഭാഗങ്ങളിലേക്ക് നിസ്സാരനായി. നരേന്ദ്ര പൂജാരി അത്തറ് കുപ്പികള്‍ ഒന്നൊന്നായി മണത്ത് നോക്കാന്‍ തുടങ്ങി. ‘‘പറഞ്ഞത് പോലെ... ചിലവിനുള്ളത് തരും, കേട്ടല്ലോ.'' അത്തറ് കുപ്പികളില്‍നിന്ന് ഇഷ്ടമുള്ള രണ്ടെണ്ണമെടുത്ത് നരേന്ദ്ര പൂജാരി ഇബ്രാഹിമിനെ നോക്കാതെ പുറത്തേക്കിറങ്ങി. അവിടെയിവിടെ ഉണ്ടായിരുന്ന ആളുകള്‍ നരേന്ദ്ര പൂജാരിയെയും അനുയായികളെയും കണ്ട് ആദരവോടെ എഴുന്നേറ്റ് നിന്നു. അവര്‍ കണ്ണില്‍നിന്ന് മറഞ്ഞതും ആളുകള്‍ ഇബ്രാഹിമിന്റെ അടുത്തെത്തി. നരേന്ദ്ര പൂജാരിയെ കുറ്റം പറഞ്ഞും ഇബ്രാഹിമിനെ ആശ്വസിപ്പിച്ചും അവര്‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. അനുഭവിച്ച അപമാനങ്ങള്‍ മറന്ന് മറുപടി പറയാന്‍ ശ്രമിച്ച് ഇബ്രാഹിം മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ചിലര്‍ ഇബ്രാഹിമിന്റെ സമാധാനത്തിനെന്നോണം അത്തറ് വാങ്ങുകയും ഇതൊന്നും നരേന്ദ്ര പൂജാരിയെ അറിയിക്കേണ്ടെന്ന് പറഞ്ഞ് ചില്ലറ തുക നല്കുകയുമുണ്ടായി. നന്ദി പറഞ്ഞുകൊണ്ട് അയാള്‍ അതൊക്കെ വാങ്ങി.

തെറം ‐19
March 14, 2026ഇംഗ്ലീഷുകാരില്‍നിന്ന് സ്മിത്തിന് ഗുണവും വിലയും കിട്ടാതായിത്തുടങ്ങിയിട്ട് കൊല്ലങ്ങളായിക്കഴിഞ്ഞിരുന്നു. ഒന്നിനും കൊള്ളാത്ത പിടിപ്പുകെട്ടവന്‍ എന്ന് അയാളെക്കുറിച്ച് രഹസ്യമായും പരസ്യമായും അവര്‍ പറഞ്ഞുനടന്നു. അവര്‍ പറഞ്ഞതില്‍ പാതിയും അയാളുടെ ചെവിയിലെത്തിയിരുന്നു. ഒന്നിനും അയാള്‍ ഉത്തരം പറയാന്‍ പോയില്ല. അതില്‍ വലിയ കാര്യമൊന്നും അയാള്‍ക്ക് തോന്നിയതുമില്ല. കേട്ടതെല്ലാം സങ്കടമായി അയാളുടെ ഉള്ളില്‍ ഖനീഭവിച്ച് കിടന്നു. പ്രിയതമയും അതിനകം അയാളില്‍നിന്ന് പൂർണമായും അകന്നുകഴിഞ്ഞിരുന്നു. ആദ്യമൊക്കെ വലിയ ആവേശത്തില്‍ ഖനി നോക്കിനടത്തിയിരുന്ന അവള്‍ക്ക് പതിയെപ്പതിയെ സ്വർണഫലത്തിലുള്ള തീര്‍ച്ചയില്ലായ്മ ബോധ്യമായിത്തുടങ്ങി. ഖനിയില്‍നിന്ന് കൂടുതല്‍ കനപ്പെട്ടതൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ലിസ്സി അത് പൂർണമായും സ്മിത്തിനെ ഏല്‍പ്പിച്ചു. പരാജയങ്ങള്‍ അനുഭവിക്കാന്‍ ലിസ്സി ഇഷ്ടപ്പെട്ടില്ല. അവള് വയനാട്ടിലെ ലാഭങ്ങള്‍ തേടിപ്പോയി. അവള്‍ക്കൊപ്പം നരേന്ദ്ര പൂജാരി ഊണിലും ഉറക്കത്തിലുമെന്നത് പോലെ കൂടെ നിന്നു. അവള് പൂർണമായും സ്മിത്തിനെ അവഗണിക്കാന്‍ തുടങ്ങി. ഒരേ വീട്ടിലായിരുന്നു താമസമെങ്കിലും സംസാരിക്കുന്നതുപോലും അപൂർവമായി. ഒന്നിച്ചുറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ജീവിതത്തില്‍ ഒരു ലഹരിയും ഉപയോഗിക്കാത്ത മനുഷ്യനായിരുന്ന സ്മിത്ത്. ലിസ്സി അതിന് നേർവിപരീതമായിരുന്നു. ലഹരിയുടെ ഹരമില്ലാതെ രാവുകള്‍ അവസാനിപ്പിക്കുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. സ്മിത്ത് സ്വജീവിതത്തെ പഴിച്ച് ഉറക്കമില്ലാതെ കാട്ടുമരങ്ങളില്‍ പുതിപ്പിട്ട ഇരുളും നോക്കിക്കിടക്കുമ്പോള്‍ ബ്യൂഗിളും വിളിച്ച് ലിസ്സി ഉന്മത്തതയോടെ രാവിനെ പുലരിയാക്കും. ചില രാത്രികളില്‍ നരേന്ദ്ര പൂജാരി അവള്‍ക്ക് കൂട്ടുവരും. അയാളുണ്ടാവുന്ന രാത്രികളില്‍ ബ്യൂഗിള്‍ വിളിയുടെ താളം തെറ്റും. സുഖത്തില്‍ നിന്നുണ്ടാവുന്ന ലിസ്സിയുടെ കരച്ചില് നിശാനിശ്ശബ്ദതയില് പക്ഷികളുടെ കുറുകല്‍ പോലെ ഉയരും. സ്മിത്ത് എല്ലാം അറിയുന്നുണ്ടായിരുന്നു.

അമ്മയും തേവിടിച്ചിയും
March 09, 2026അവന്റെ പ്രായത്തിൽ അവന് തോന്നുന്നത്, പ്രണയം ഒരേറ്റുപറച്ചിലാണെന്നാണ്. ഒരു കവിതപോലെ, ഒരു പാപംപോലെ മനോഹരമായ ഒന്ന്. അവൻ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അവന്റെ കണ്ണിൽ എന്റെ മാംസവും അവന്റെ വാ നിറയെ വാക്കുകളുമായിരുന്നു. എനിക്ക് അവനോട് അസൂയ തോന്നി. കടുത്ത അസൂയ. മറ്റൊരാളുടെ നിമിഷങ്ങളിൽനിന്ന് നിങ്ങൾ പുറത്തുകടക്കുമ്പോഴാണ് അസൂയ നിങ്ങളെ പിടികൂടുന്നത്. അങ്ങനെ വരുമ്പോൾ, അസൂയയും പ്രണയം തന്നെ. വേഷപ്രച്ഛന്നനായ സമയമാണ് അസൂയ. എന്റെ പക്കൽ ഇത് രണ്ടും ധാരാളമുണ്ട്. നിഷ്കളങ്കമായ അസൂയ എളുപ്പം കൈവരിക്കാനാവുന്ന ഒരു ഗുണമല്ല. ദൈവത്തിന്റെ മക്കൾക്ക് മാത്രമേ അത് സാധ്യമാവൂ. നിങ്ങളുടെ അസൂയ നിങ്ങളെ കൈവിടുന്ന നിമിഷം നിങ്ങൾ ബുദ്ധിമതിയും വൃദ്ധയും അയോഗ്യയുമായിത്തീരുന്നു. ഞാനിപ്പോഴും ചെറുപ്പമാണെന്ന് ഓഗസ്റ്റ് എന്നെ ഓർമിപ്പിക്കുന്നു. കാരണം, എന്റെ കണ്ണുകൾ ഒരു നിമിഷം പച്ചനിറത്തിൽ ജ്വലിക്കുന്നതായി അവൻ പറഞ്ഞു. ഒരിക്കൽ, ഇരുട്ടിൽ, അവന്റെ അച്ഛൻ എന്നോടെന്തോ പറഞ്ഞിരുന്നു, കഷ്ടിച്ച് ഒരു വാചകം. അതെന്താണെന്ന് ഞാനോർക്കുന്നില്ല. എങ്കിലും അതിന്റെ ഘനം ഞാനറിയുന്നുണ്ട്. ചെറുക്കനും തന്റെ അസ്ഥികളിൽ താങ്ങുന്നത് അതേ ഘനമാണ്. ഒരു വാഗ്ദാനം പോലെയാണ് ചിലപ്പോഴൊക്കെ അവൻ കടന്നുവരുന്നത്. മറ്റുചിലപ്പോൾ ഒരു ശിക്ഷ പോലെയും. എന്നാൽ, ആവർത്തനത്തെ ഭാഗധേയം എന്ന് വിശ്വസിക്കാൻ മാത്രം ഒരു വിഡ്ഢിയല്ല ഞാൻ. എങ്കിലും പൂർത്തിയാകാതെ പോകുന്ന പ്രണയം പുതിയ ഉടൽ കണ്ടെത്തി തിരിച്ചുവരുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഓഗസ്റ്റ് അവന്റെ അച്ഛൻ ജോണല്ല.







