ലൈംഗികാതിക്രമം: തായ്‌ലൻഡിലെ ആദ്യ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവിന് തടവുശിക്ഷ

ബാങ്കോക്ക് : കൗമാരക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ തായ്‌ലൻഡിലെ ആദ്യ ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവിന് തടവുശിക്ഷ. അയ്യായിരം ഡോളർ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സോംലക് കാംസിങ്ങിനെ (52) യാണ് മൂന്ന് വർഷം തടവിന് തായ് കോടതി ശിക്ഷിച്ചത്. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് ശിക്ഷ. 2023ലാണ് സോംലകിനെതിരെ പെൺകുട്ടി പരാതി നൽകുന്നത്. ഹോട്ടൽ മുറിയിൽ വച്ച് ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം ഉൾപ്പടെയുള്ളവയിൽ സോംലക് കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു.
1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ഫെതർവെയ്റ്റ് ബോക്‌സിങിലാണ് സോംലക്ക് കാംസിങ് സ്വർണം നേടിയത്. 1994ലെയും 1998ലെയും ഏഷ്യൻ ഗെയിംസുകളിൽ ബോക്സിങ്ങിലും സോംലക് മെഡൽ നേടിയിരുന്നു. വിധിക്കെതിരെ സോംലക് അപ്പീൽ നൽകിയിട്ടുണ്ട്.








0 comments