ഉത്തർപ്രദേശ് ശിശുക്ഷേമ മന്ത്രി ബേബി റാണി മൗര്യ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലക്നൗ: ഉത്തർപ്രദേശിലുണ്ടായ കാര്‍ അപകടത്തിൽ നിന്നും മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശിശുക്ഷേമ വകുപ്പ് മന്ത്രി ബേബി റാണി മൗര്യയാണ് ആഗ്ര - ലക്നൗ ഹെെവേയിലുണ്ടായ അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹത്രാസ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് മടങ്ങവെയാണ് മന്ത്രി അപകടത്തിൽ പെട്ടത്.
ഫിറോസാബാദ് ജില്ലയിൽ നിന്നും 56 കിലോമീറ്റർ അകലെയാണ് സംഭവം.രണ്ട് വഴികളായിരുന്ന ഗതാഗതം ഒറ്ററോഡാക്കി മാറ്റിയതായിരുന്നു അപകട കാരണം. എതിരെ വന്ന ട്രക്കിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് കാറിന് നേരെ വന്നിടിച്ചു. എന്നാൽ കാർ ഡ്രെെവർ വിദഗ്ധമായി കാർ വെട്ടിച്ചതോടെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും അപകടമുണ്ടായില്ല.









0 comments