ദീപാവലി ആഘോഷം; 'കാർബൈഡ് ഗൺ' ഉപയോഗിച്ച 200 ലേറെപേർക്ക് പരിക്ക്, നിരവധിപേർക്ക് കാഴ്ച നഷ്ടമായി

Diwali.jpg
വെബ് ഡെസ്ക്

Published on Oct 23, 2025, 01:43 PM | 1 min read

ഭോപ്പാൽ: ദീപാവലി ആഘോഷങ്ങൾക്കിടെ, സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ 'കാർബൈഡ് ഗൺ' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിൽ 200-ൽ അധികം പേർക്ക്‌ പരിക്കേറ്റു.


ഗുരുതരമായി പരിക്കേറ്റ പലർക്കും കാഴ്ചശക്തി പൂർണമായും നഷ്ടമായി. ഭോപ്പാൽ, വിദീഷ, ഗ്വാളിയോർ, ഇൻഡോർ തുടങ്ങിയ നഗരങ്ങളിലാണ് അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.


പിവിസി പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ നാടൻ കളിപ്പാട്ടം സാമൂഹ്യ മാധ്യമങ്ങളിൽ 'ഫൺ ട്രെൻഡ്' എന്നും 'ഗ്രീൻ പടക്കം' എന്നും പറഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിൽ ഉപയോഗിക്കുന്ന കാർബൈഡ് രാസവസ്തുക്കളുടെ സ്ഫോടനം കണ്ണുകൾക്ക് ഗുരുതരമായി ക്ഷതമേൽപ്പിക്കും.


അപകടത്തെ തുടർന്ന് 200-ൽ അധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തലസ്ഥാനമായ ഭോപ്പാലിൽ മാത്രം 124 പേരുടെ കണ്ണുകൾക്ക് ഈ സ്ഫോടനത്തിൽ പരിക്ക് പറ്റിയതായാണ് വിവരം. കാർബൈഡ് ഗണിന്റെ അനധികൃതമായ വില്പനയെക്കുറിച്ച് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.


കളിപ്പാട്ടം നിരോധിക്കാൻ അധികൃതർ തയ്യാറാകാതിരുന്നത് ഇത്രയും വലിയ ദുരന്തത്തിലേക്ക് വഴിവെച്ചതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home