വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന; ലോകം കേരളത്തിലേക്ക്

TUDENTS.
വെബ് ഡെസ്ക്

Published on Jun 30, 2025, 07:12 AM | 1 min read

തിരുവനന്തപുരം : പഠനത്തിനായി യുവത്വം നാടുവിടുന്നുവെന്ന പ്രചാരണത്തിന് ഇതാ കേരളത്തിന്റെ മറുപടി. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലുമായി ബിരുദംമുതൽ ഗവേഷണംവരെയുള്ള പഠനത്തിന്‌ അപേക്ഷിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചു. കേരള സർവകലാശാലയിലാണ്‌ ഏറ്റവുമധികം അപേക്ഷകർ. ഈ അധ്യയനവർഷം ഇതുവരെ 2620 പേരാണ്‌ കേരള സർവകലാശാലയിൽ അപേക്ഷിച്ചത്‌.

എംജി സർവകലാശാലയിൽ 982, കുസാറ്റിൽ 1,761 എന്നിങ്ങനെയാണ്‌ അപേക്ഷകരുടെ എണ്ണം ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് ഏറ്റവുമധികം അപേ​ക്ഷകർ. യുഎസ്എ, നേപ്പാൾ, അഫ്​ഗാനിസ്ഥാൻ, ശ്രീലങ്ക, ​ഈജിപ്ത്, ചൈന, ഇറാഖ്, സെന​ഗൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നും അപേക്ഷകരുണ്ട്. കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിനും എംജി, കലിക്കറ്റ് സർവകലാശാലകളിൽ ബിസിനസ്‌ അഡ്മിനിസ്ട്രേഷനും സാങ്കേതിക സർവകലാശാലയിലും കുസാറ്റിലും ബിടെക്കിനുമാണ് അപേക്ഷകർ കൂടുതൽ. നിലവിൽ കേരള സർവകലാശാലയിൽ– -215, എംജി– -141, സാങ്കേതിക സർവകലാശാല– -50, കലിക്കറ്റ്–- 46, കുസാറ്റ്–- 63, ന്യുവാൽസ്–- 2, കണ്ണൂർ–-1 എന്നിങ്ങിനെയാണ് വിദേശ വിദ്യാർഥികളുടെ എണ്ണം. സംസ്ഥാന സർവകലാശാലകളിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങളാണ് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാനഘടകം.

മികച്ച താമസസൗകര്യം, ലബോറട്ടറി, ലൈബ്രറി, റഫറൻസ് ​ഗ്രന്ഥശേഖരം, ഗതാ​ഗത സൗകര്യം എന്നിവയും ​ഗുണമേന്മകളായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി മികച്ച ക്രമസമാധാനനിലയും പ്രകൃതിഭംഗിയും കാലാവസ്ഥയും ഭക്ഷണവും കേരളത്തെ വിദേശ വിദ്യാർഥികൾക്ക്‌ പ്രിയങ്കരമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home