Deshabhimani

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകർ 
റിമാൻഡിൽ

arun raj

പരിക്കേറ്റ ഫേട്ടോഗ്രാഫര്‍ അരുൺരാജ്

വെബ് ഡെസ്ക്

Published on May 18, 2025, 02:08 AM | 1 min read

തിരുവനന്തപുരം: അപകടകരമാംവിധം ഓട്ടോ ഓടിച്ചത്‌ ചോദ്യംചെയ്ത ദേശാഭിമാനി മാധ്യമപ്രവർത്തരെ ആക്രമിച്ച കേസിൽ ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകർ റിമാൻഡിൽ. ഐഎൻടിയുസി ചുമട്ടുതൊഴിലാളി ബേക്കറി ജങ്ഷൻ അപർണാ ​ഹൗസിൽ ഷിബു (45), ബിഎംഎസ് ചുമട്ടുതൊഴിലാളികളായ പാപ്പനംകോട് നീറമൺകര വടക്കേത്തോപ്പ് വീട്ടിൽ ഷിബു ചന്ദ്രൻ (34), വട്ടിയൂർക്കാവ് വലിയവിള കാർത്തിക ഭവനിൽ ജി ഷിബു (50) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.


ജോലിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കനകക്കുന്ന്‌ ഭാഗത്തേക്ക്‌ പോയ ഫോട്ടോഗ്രാഫർ എ ആർ അരുൺരാജ്‌, റിപ്പോർട്ടർ അശ്വതി ജയശ്രീ എന്നിവർക്കാണ് മർദനമേറ്റത്. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് അരുൺരാജിന്റെ മൂക്കിന് ​ഗുരുതര പരിക്കേറ്റു. അരുണിനെ വളഞ്ഞിട്ട് ആക്രമിച്ചത് തടയാൻ ശ്രമിച്ച റിപ്പോർട്ടർ അശ്വതി ജയശ്രീയെയും ഇവർ പിടിച്ചുതള്ളി. പ്രതികൾ ബേക്കറി ജങ്ഷനിലെ സ്ഥിരം ശല്യക്കാരാണെന്ന് നാട്ടുകാർ പറയുന്നു. ഇ തിൽ ജി ഷിബു മറ്റൊരു കേ സിലും പ്രതിയാണ്. ബേക്കറി ജങ്ഷനിൽ റിസർവ് ബാങ്കിന് എതിർവശത്തെ താൽക്കാലിക ഷെഡിലാണ് ഇവർ തമ്പടിക്കുന്നത്. അനധികൃതമായി ഇവിടെ ഓട്ടോ നിർത്തിയിടുകയും ചോദ്യംചെയ്യുന്നവരെ അസഭ്യം വിളിക്കുന്നതും പതിവാണ്. പലപ്പോഴും ബിജെപി–- കോൺ​ഗ്രസ് പ്രാദേശിക നേതാക്കളാണ് ഇവരെ സംരക്ഷിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home