ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംഗമം: 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

paristhithi sangamam
വെബ് ഡെസ്ക്

Published on Mar 15, 2025, 04:35 PM | 2 min read

തിരുവനന്തപുരം : പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് നടന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ലോകജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംഗമം സംഘടിപ്പിക്കുന്നു. ജലസുരക്ഷ,ശുചിത്വവും മാലിന്യസംസ്കരണവും, നെറ്റ് സീറോ കാർബൺ കേരളം, പച്ചത്തുരുത്തുകൾ, പുഴകളുടെയും നീർച്ചാലുകളുടെയും ജനകീയ വീണ്ടെടുപ്പ്, ജലബജറ്റ്, മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിൻ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളാണ് പരിസ്ഥിതി സംഗമത്തിലെ പ്രധാന വിഷയങ്ങൾ.


മാർച്ച് 24, 25 തിയതികളിലായി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ മന്ത്രിമാരും പരിസ്ഥിതി മേഖലയിലെ വിദഗ്ദരും പങ്കെടുക്കും. കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംഗമത്തിന്റെ ഭാഗമാകും. പരിസ്ഥിതി ജലസംരക്ഷണ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ക്യാമ്പയിനുകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ അവതരണങ്ങളും സംഗമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി എൻ സീമ പറഞ്ഞു.


2025ലെ ലോക ജലദിനത്തിന്റെ പ്രതിപാദ്യ വിഷയം 'ഹിമാനികളുടെ സംരക്ഷണം' എന്നതാണ്. പാരിസ്ഥിതിക മേഖലയിൽ ഹരിതകേരളം മിഷന്റെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങളുമായി ഏറെ ചേർന്നു നിൽക്കുന്നതാണ് ഈ വിഷയം. അതുകൊണ്ട് തന്നെ ലോകജലദിനവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു പരിസ്ഥിതി സംഗമം സംഘടിപ്പിക്കുന്നതെന്നും ടി എൻ സീമ അറിയിച്ചു.


തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനവും സാങ്കേതിക സാമ്പത്തിക പിന്തുണയും ഉറപ്പാക്കി ഹരിതകേരളം മിഷന് ജലസംരക്ഷണ മേഖലയിൽ ഇതിനകം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജലബജറ്റ് തയ്യാറാക്കി ജലസുരക്ഷാ പ്രവർത്തനങ്ങളിലേക്ക് പോകുവാനും,'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' ക്യാമ്പയിന്റെ ഭാഗമായി നീർച്ചാലുകളുടെ മാപിംഗ് ശാസ്ത്രീയമായും, കൃത്യതയോടെയും നടത്തി അവയുടെ വീണ്ടെടുപ്പിനു തുടക്കം കുറിക്കുന്ന പ്രവർത്തനങ്ങളും വിജയകരമായി നടപ്പിലാക്കി വരുന്നു.


നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് 'ഇനി ഞാനൊഴുകട്ടെ' ക്യാമ്പയിന്റെ മൂന്നാംഘട്ടം പുരോഗമിക്കുമ്പോൾ നീർച്ചാലുകളുടെ വീണ്ടെടുപ്പിൽ ഗണ്യമായ നേട്ടം കൈവരിക്കുന്നതിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത ടൗണുകൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങളും പുരോഗമിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home