മാനെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു

കോയമ്പത്തൂർ: വനത്തിനുള്ളിൽ മൃഗവേട്ടയ്ക്കിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ. സുരണ്ടെമലൈ സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. മാനെന്ന് കരുതി യുവാവിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്.
വെടിയേറ്റു വീണ സഞ്ജിത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തുടർന്ന് പ്രതികളായ രണ്ടുപേരും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുകയും, തുടർന്നുള്ള അന്വേഷണത്തിൽ ഒളിവിലായിരുന്ന അൻസൂർ സ്വദേശി എം പാപ്പയ്യൻ, കാരമട വെള്ളിയങ്കാട് സ്വദേശി മുരുകേശൻ എന്നിവർ പിടിയിലായി. ഇവരുടെ പക്കൽ നിന്നും നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.









0 comments