Deshabhimani

'വളരെ ആത്മാർഥമായി മാപ്പ് ചോദിക്കുന്നു'; ഹൈക്കോടതിയിൽ ബോബി ചെമ്മണൂരിന്റെ അഭിഭാഷകൻ

boby
വെബ് ഡെസ്ക്

Published on Jan 15, 2025, 12:42 PM | 1 min read

കൊച്ചി: ഇന്നലെ ജാമ്യം കിട്ടിയിട്ടും ബോബി ചെമ്മണൂർ എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്ന കാര്യത്തിൽ കൃത്യമായ മറുപടി പറയണമെന്ന് ഹൈക്കോടതി. ഇപ്പോൾ പറഞ്ഞതൊന്നും വിശ്വാസ യോ​ഗ്യമല്ല. മുതിർന്ന അഭിഭാഷകനെ പോലും അപമാനിച്ച നടപടിയാണുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ബോബി ജയിലിൽനിന്ന് ഇറങ്ങാതിരുന്നതു ഗൗരവമായെടുത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.


ഇന്നലെ 3.30 ജാമ്യം അനുവദിച്ചിട്ടും എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്നതിന് പ്രതിഭാ​ഗം വിശദീകരണം നൽകണം. ഇത് ശരിയായ നടപടിയല്ലെന്നും കോടതിയെ പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണന്നും ചീഫ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പ്രതിഭാ​ഗത്തിനായി അഭിഭാഷകൻ സുജേഷ് മേനോനാണ് ഹാജരായത്. ബോബി ചെമ്മണൂരിന് വേണ്ടി കോടതിയിൽ അഭിഭാഷകൻ നിരുപാധികം മാപ്പ് അപേക്ഷിച്ചു.


കോടതിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്നും സംഭവത്തിൽ വിശദീകരണം നൽകണമെന്നും കോടതി അറിയിച്ചു. കേസ് 1.45ന് പരി​ഗണിക്കാൻ മാറ്റി. ഇന്നലെ പുറത്തിറങ്ങാത്തതിന്റെ കാരണം ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ബോബി ചെമ്മണൂർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കണം.




deshabhimani section

Related News

0 comments
Sort by

Home