എന്ത്‌ ‘സമരം’ ; ചുമതലകൾ 
നിറവേറ്റി ആശമാർ

asha workers
വെബ് ഡെസ്ക്

Published on Mar 28, 2025, 12:00 AM | 1 min read


തിരുവനന്തപുരം : ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണയിലുള്ള എസ്‌യുസിഐ ‘സമരം’ സംസ്ഥാനത്തെ ആശമാരുടെ പ്രവർത്തനത്തെ തെല്ലും ബാധിച്ചില്ല. ഫെബ്രുവരിയിലെ കണക്ക്‌ പുറത്തുവന്നതോടെയാണ്‌ സമരത്തിന്റെ തുടക്കസമയത്തുപോലും സേവനങ്ങൾ ഉറപ്പാക്കി എല്ലാ ജില്ലയിലും ആശമാർ രംഗത്തിറങ്ങിയെന്ന്‌ വ്യക്തമായത്‌. സമരം രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ തെളിഞ്ഞതോടെ മാർച്ചിൽ പരിശീലനം അടക്കം പൂർത്തിയാക്കി ഈ സേവന മേഖല കൂടുതൽ സജീവമായി.


ഗർഭിണികളുടെയും അമ്മമാരുടെയും യോഗങ്ങൾ വിളിച്ചു ചേർക്കൽ, കുത്തിവയ്‌പുകൾ എടുക്കൽ, നവജാത ശിശുക്കളെ വീടുകളിലെത്തി പരിശോധന, പാലിയേറ്റീവ്‌ സഹായം, മലേറിയ കണക്കെടുപ്പ്‌, വാക്‌സിൻ എടുക്കൽ, അയൺഗുളിക–- സിറപ്പ്‌ വിതരണം എന്നിങ്ങനെ നിശ്ചയിക്കപ്പെട്ട ജോലികൾ മുടക്കം കൂടാതെ നടന്നു.


26125 ആശമാരിൽ അഞ്ഞൂറിൽ താഴെ പേർ മാത്രമാണ്‌ ഹാജരാകാത്തതായുള്ളൂ. സമരവേദിയായ തിരുവനന്തപുരത്ത്‌ അടക്കം ആശമാർ ജോലിയിൽ സജീവമാണ്‌. കണ്ണൂർ അടക്കം ആശമാരാരും ജോലിയിൽനിന്ന് വിട്ടുനിൽക്കാത്ത പ്രദേശങ്ങളുമുണ്ട്.


asha workers




deshabhimani section

Related News

View More
0 comments
Sort by

Home