സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോഴും മോഹൻ ജോർജ് യുഡിഎഫ് നേതാവ്; ബിജെപി അം​ഗത്വമേയില്ല

MOHAN GEORGE NILAMBUR
വെബ് ഡെസ്ക്

Published on Jun 01, 2025, 02:12 PM | 1 min read

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ മൗനവ്രതത്തിലായിരുന്നു സംസ്ഥാന ബിജെപി നേതാക്കൾ. പിന്നീട് മത്സരിക്കുകയേ വേണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിലപാടെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കാൻ സീറ്റ് ബിഡിജെഎസിന് അടിച്ചേൽപ്പിക്കാനും നീക്കമുണ്ടായി. ‘അതിനിടയിലാണ് നിലവിൽ യുഡിഎഫ് ഘടകകക്ഷിയുടെ സംസ്ഥാന നേതാവായ അഡ്വ.മോഹൻ ജോർജിനെ മത്സരിപ്പിക്കാൻ ബിജെപി ദേശീയനേതൃത്വം തീരുമാനിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോഴും കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം സംസ്ഥാന കമ്മിറ്റിയം​ഗമാണ് മോഹൻ ജോർജ്.


താൻ ഇപ്പോഴും യുഡിഎഫിന്റെ ഭാ​ഗമായ കേരള കോണ്‍ഗ്രസാണെന്നും ബിജെപി നേതൃത്വം സംസാരിച്ചെന്നുമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മോഹന്‍ ജോര്‍ജ് പറഞ്ഞത്. ബിജെപി അം​ഗത്വംപോലും എടുക്കുന്നതിന് മുൻപേയാണ് മോഹൻ ജോർജിന്റെ സ്ഥാനാർഥി പ്രഖ്യാപനം എന്നത് വിചിത്രമാണ്. വിവിധ കേരള കോൺ​ഗ്രസ് വിഭാ​ഗങ്ങളിലായി നാല് പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്.


Related News

ബിജെപിക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിയെ യുഡിഎഫ് സംഭാവന ചെയ്തെന്നാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ.എം സ്വരാജ് പ്രതികരിച്ചത്. ഈ സംഭാവനയുടെ പിന്നിലുള്ള കാര്യങ്ങളെന്തൊക്കെയെന്ന് യുഡിഎഫും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരാജ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റിൽപോലും ജയിച്ചില്ല. പക്ഷേ എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നണി മത്സരിച്ചു. ജയസാധ്യതയോ വോട്ടിന്റെ കണക്കോ നോക്കാതെ കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളിലായി ബിജെപി മുന്നണി മത്സരിക്കുന്നുണ്ട്. എന്നാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം ബിജെപി അറച്ചുനിൽക്കുകയായിരുന്നു. മത്സരിക്കണോ വേണ്ടയോ എന്നതിൽപോലും തീരുമാനിച്ചിരുന്നില്ല. അപ്പോഴാണ് യുഡിഎഫ് ഘടകകക്ഷിയുടെ സംസ്ഥാന കമ്മിറ്റിയം​ഗം ബിജെപിക്കായി മത്സരിക്കാനൊരുങ്ങുന്നത്. അദ്ദേഹം അം​ഗത്വം രാജിവെച്ചതായി പറഞ്ഞുകേട്ടില്ല. തെരഞ്ഞെടുപ്പ് രം​ഗത്ത് കൗതുകരമായ കാര്യമാണിത്. നിലമ്പൂരിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ ബിജെപിയും യുഡിഎഫും പരിഹസിക്കരുത്- സ്വരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.


മത്സരിക്കാനില്ല’ എന്ന ബിജെപിയുടെ നിലപാടിനെതിരേ കോൺഗ്രസ്‌, യുഡിഎഫ്‌ നേതൃത്വം പ്രതികരിക്കാതിരുന്നപ്പോഴേ ചില ഡീലുകൾ ബലപ്പെടുത്തിയിരുന്നു. 2016ൽ ബിഡിജെഎസിനെയാണ്‌ നിലമ്പൂരിൽ മത്സരിപ്പിച്ചത്‌. 12,284 വോട്ടുകൾ അന്ന് എൻഡിഎ നേടി. 2021ൽ സീറ്റ്‌ ബിജെപി തിരിച്ചെടുത്തു. 8,595 വോട്ടുകളാണ് അന്ന് ബിജെപിക്ക് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home