ad
Deshabhimani

വസന്തം വിരിഞ്ഞു; ജപ്പാനെ മറികടന്ന് ചൈനീസ് ​ഗ്രാമങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

cherry blossom

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 03, 2026, 01:57 PM | 1 min read

ബെയ്ജിംങ്: ഏഷ്യൻ രാജ്യങ്ങളിൽ വസന്തകാലം സജീവമായതോടെ ചെറി പുഷ്പങ്ങളുടെയും പ്ലം പൂക്കളുടെയും വിസ്മയക്കാഴ്ചകൾ തേടി സഞ്ചാരികൾ ചൈനീസ് ഗ്രാമങ്ങളിലേക്ക്. അമിതമായ തിരക്ക് മൂലം ജപ്പാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് സഞ്ചാരികളുടെ യാത്ര ചൈനയിലെ ഗ്രാമങ്ങളിലേക്ക് നീളുന്നത്.




ജപ്പാനിലെ നിയന്ത്രണങ്ങൾ


വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്കും മോശം പെരുമാറ്റവും കാരണം ഫുജിയോഷിഡ ഉൾപ്പെടെയുള്ള ജപ്പാനിലെ പല പ്രമുഖ കേന്ദ്രങ്ങളിലും ആഘോഷങ്ങൾ ഇത്തവണ വേണ്ടെന്നു വെച്ചു. ഐക്കോണിക് കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത് ജപ്പാനിലെ വസന്തകാല ടൂറിസത്തിന് തിരിച്ചടിയായി.


ചൈനയുടെ വസന്തകാല വിപ്ലവം


നാൻജിംഗിലെ ലിഷുയി ജില്ലയിൽ 667 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന പ്ലം പുഷ്പത്തോട്ടങ്ങൾ ഇപ്പോൾ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. പ്രവിശ്യയിലെ ഏറ്റവും വലിയ ഗ്രാമീണ പ്ലം തോട്ടമായ ഇവിടെ പുഷ്പ പ്രദർശനം, പഴങ്ങൾ പറിക്കൽ, രാത്രികാലങ്ങളിലെ ഫയർവർക്ക്, ലൈറ്റ് ഷോകൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.


chinaPhoto credit;AFP


ചൈനയിലെ കാർഷിക വിനോദം


ചൈനയിലെ ജിൻലോങ് ഗ്രാമം ലോകത്തെ ഏറ്റവും മികച്ച അഗ്രി-ടൂറിസം കേന്ദ്രമായി ഉയരുകയാണ്. ജപ്പാനിലെ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് ബദലായി ശാന്തവും ആധികാരികവുമായ അനുഭവം തേടുന്ന സഞ്ചാരികൾ ഇപ്പോൾ ഈ ചൈനീസ് ഗ്രാമത്തിലേക്കാണ് എത്തുന്നത്. 'ജിൻലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ' മേഖലയിലെ പ്രധാന സാംസ്‌കാരിക മേളയായി വളർന്നു കഴിഞ്ഞു. കൃഷി, പ്രകൃതി, സംസ്‌കാരം എന്നിവയെ കോർത്തിണക്കിയാണ് ഇവിടെ ടൂറിസം വളർച്ച പ്രാപിക്കുന്നത്.


സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ പ്രദേശവാസികൾ സ്വന്തം നിലയിൽ ഗസ്റ്റ് ഹൗസുകളും കഫേകളും ആരംഭിച്ചു. മുൻപ് കാർഷിക വൃത്തിയെ മാത്രം ആശ്രയിച്ചിരുന്ന കുടുംബങ്ങളുടെ വരുമാനത്തിൽ ഇത് വലിയ വർദ്ധനവുണ്ടാക്കി. ജിൻലോങ്ങിനെ സവിശേഷമാക്കുന്നത് അവിടുത്തെ നിയന്ത്രിത ടൂറിസം നയമാണ്. സന്ദർശകരുടെ എണ്ണം പ്രതിദിനം 5,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് തിരക്ക് ഒഴിവാക്കാനും സന്ദർശകർക്ക് മികച്ച അനുഭവം നൽകാനും സഹായിക്കുന്നു. ടൂറിസത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 40 ശതമാനം ഗ്രാമത്തിലെ സ്‌കൂളുകൾക്കും ആശുപത്രികൾക്കും പ്രായമായവരുടെ സംരക്ഷണത്തിനുമായി മാറ്റി വെക്കുന്ന രീതിയാണ് ഇവിടുത്തെ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home