print edition പൊരുതിനേടി ബിന്ദ്യാറാണി

ഗ്ലാസ്‌ഗോ: കടുത്ത പോരാട്ടത്തിനൊടുവിലാണ് വനിതകളുടെ 58 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ദ്യാറാണി ദേവി വെങ്കലം നേടിയത്. ഇംഗ്ലണ്ടിന്റെ എലീസാ പ്രാറ്റുമായി അവസാന ഘട്ടംവരെ പോരടിച്ചു. ക്ലീൻ ആൻഡ് ജെർക്ക് അവസാന ശ്രമത്തിൽ ബിന്ദ്യാറാണിയെ മറികടക്കാൻ 113 കിലോയാണ് പ്രാറ്റ് ഉയർത്തേണ്ടിയിരുന്നത്.
പക്ഷേ, പത്തൊന്പതുകാരിക്ക് അതിന് സാധിച്ചില്ല. ബിന്ദ്യ മെഡൽ ഉറപ്പാക്കി. നൈജീരിയയുടെ റഫിയാതു ലാവൽ (229) ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. കാനഡയുടെ ആൻ സോഫി ടഷേറുവിനാണ് (215) വെള്ളി.










0 comments