ad
Deshabhimani

കളം നിറഞ്ഞ് മാനെ; ആഫ്രിക്കൻ നേഷൻസ് കപ്പിൽ വീണ്ടും മുത്തമിട്ട് സെനഗൽ

Sadio Mané.jpg

PHOTO: AFP

വെബ് ഡെസ്ക്

Published on Jan 19, 2026, 06:46 AM | 1 min read

റബാത്‌: ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ കിരീടം ചൂടി സെനഗൽ. ആതിഥേയരായ മൊറോക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കിരീടനേട്ടം. റബാതിലെ പ്രിൻസ്‌ മ‍ൗലായ്‌ അബ്‌ദുള്ള സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ അധികസമയത്തിൽ പാപെ ഗുയെയി നേടിയ ഗോളിലൂടെയാണ് സെനഗൽ തങ്ങളുടെ രണ്ടാം കിരീടമുയർത്തിയത്. 2021ലെ പതിപ്പിലാണ്‌ മുമ്പ് ജേതാക്കളായത്‌.


കരുത്തരുടെ പോരാട്ടം കണ്ട ഫൈനലിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം അകനുനിന്നു. 1975ൽ ആദ്യമായും അവസാനമായും വൻകരയുടെ ചാമ്പ്യൻമാര മൊറോക്കോ, അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം കിരീടം നേടാനാണ് കളത്തിലെത്തിയത്. എന്നാൽ സെനഗൽ പ്രതിരോധത്തെ മറികടക്കാൻ കഴിയാതെപോയത് ടീമിന് നിരാശയായി. സെമിയിൽ ഏഴുവട്ടം ജേതാക്കളായ ഇ‍ൗജിപ്‌തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ സെഗൽ കളത്തിലെത്തിയത്.


ഫൈനൽ പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ കളി അധിക സമയത്തേക്ക് നീണ്ടു. നാല് മിനിറ്റുകൾക്കുള്ളിൽ തന്നെ സെനഗൽ വിജയ ഗോൾ നേടി. അതേസമയം അധികസമയത്തേക്ക് നീണ്ട കളി നാടകീയതകളുടേത് കൂടിയായി മാറി. അധികസമയത്ത് സെനഗൽ നേടി ആദ്യ ഗോൾ മൊറോക്കോ ക്യാപ്റ്റൻ അഷ്‌റഫ്‌ ഹക്കീമിയെ ഫൗൾ ചെയ്തെന്ന് കാരണത്തിൽ റഫറി നിഷേധിച്ചിരുന്നു. പിന്നീട് സെഗൽ ലീഡ് നേടിയിരിക്കെ 98-ാം മിനിറ്റിൽ മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവധിച്ചതോടെ സെനഗൽ താരങ്ങൾ പ്രതിഷേധിച്ച് കളംവിട്ടുപോയി. കളി തടസപ്പെട്ടതോടെ സൂപ്പർ താരം സാദിയോ മാനെ ഇടപെട്ടാണ് ടീമിനെ വീണ്ടും കളത്തിലെത്തിച്ചത്. ബ്രാഹിം ഡയസ്‌ എടുത്ത പെനാൽറ്റി സെഗൽ ഗോളി എഡ്വേർഡ്‌ മെൻഡി അനായസം രക്ഷപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home