print edition യൂറോപ്യൻ പോര്, ഡച്ചിന് ജയിച്ചേ തീരൂ

ഡാലസ്: ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല കരുത്തരായ നെതർലൻഡ്‌സിന്. ആദ്യ കളിയിൽ ജപ്പാനുമായി സമനിലയിൽ കുരുങ്ങിയ ഡച്ചുകാർക്ക് നേരിടാനുള്ളത് ടുണീഷ്യയെ 5–1ന് തകർത്ത സ്വീഡനെയാണ്. ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ഡച്ച് പടയും പ്രതിരോധക്കരുത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത സ്വീഡനും തമ്മിലുള്ള പോരാട്ടം ഗ്രൂപ്പ് എഫിലെ മുൻനിരക്കാരെ നിർണ്ണയിക്കുന്നതിൽ പ്രധാനമാകും. ഇന്ന് രാത്രി 10.30നാണ് കളി.
യുവതാരങ്ങളും പരിചയസന്പന്നരും അണിനിരക്കുന്ന നെതർലൻഡ്‌സിന്റേത് സന്തുലിതമായ ടീമാണ്. നായകൻ വിർജിൽ വാൻ ഡിക് നയിക്കുന്ന പ്രതിരോധവും കോഡി ഗാക്‌പോ, മെംഫിസ് ഡിപെ, ഡോണ്യെൽ മലെൻ എന്നിവരടങ്ങുന്ന മുന്നേറ്റവും സ്വീഡന് വെല്ലുവിളിയാകും. ടുണീഷ്യയെ ഗോളിൽ മുക്കി ഗ്രൂപ്പിൽ ഒന്നാമതെത്തിയ ആവേശവുമായാണ് സ്വീഡൻ എത്തുന്നത്. ആദ്യ കളിയിൽ ഇരട്ട ഗോൾ നേടിയ യാസിൻ അയാരിയിലാണ് പ്രതീക്ഷ.










0 comments