ad
Deshabhimani

റിസ്ക് എടുക്കാൻ ആഗ്രഹിച്ചില്ല; മെസ്സിയുടെ പരിക്കിൽ വിശദീകരണവുമായി ഇന്റർ മയാമി കോച്ച്

messi injury update

Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 25, 2026, 01:19 PM | 1 min read

മയാമി: മേജർ ലീഗ് സോക്കറിൽ ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിനിടെ ലയണൽ മെസ്സി കളം വിട്ടത് ലോകകപ്പ് സ്വപ്നം കാണുന്ന അർജന്റീനൻ ആരാധകരിൽ പരിഭ്രാന്തി പരത്തിയിരുന്നു.


എന്നാൽ, മെസ്സിയുടെ പരുക്കിനെക്കുറിച്ച് ഇന്റർ മയാമി കോച്ച് ഗില്ലെർമോ ഹോയോസ് നൽകിയ വിശദീകരണം ഇപ്പോൾ വലിയൊരു ആശ്വാസമായി മാറുകയാണ്.


മത്സരശേഷം മെസ്സിയുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് ഒരു മുൻകരുതൽ നടപടി മാത്രമാണെന്നായിരുന്നു ഹോയോസിന്റെ മറുപടി. "ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, താരം കടുത്ത ശാരീരികക്ഷീണത്തിലായിരുന്നു എന്നത് വ്യക്തമാണ്," കോച്ച് വ്യക്തമാക്കി.


കനത്ത മഴയെത്തുടർന്ന് നനഞ്ഞുകുതിർന്ന ഗ്രൗണ്ടാണ് മെസ്സിയെ പിൻവലിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകമെന്നും അദ്ദേഹം വിശദീകരിച്ചു. "അദ്ദേഹം തളർന്നിരുന്നു; ഗ്രൗണ്ട് വളരെ ഭാരമുള്ളതായിരുന്നു .


ഇത്തരം സാഹചര്യങ്ങളിൽ ഒരു റിസ്ക് എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. താരത്തിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുക എന്നത് ഞങ്ങളുടെ പതിവ് രീതിയാണ്," ഹോയോസ് കൂട്ടിച്ചേർത്തു.


73-ാം മിനിറ്റിൽ ഇടത് കാലിന്റെ പിൻഭാഗത്ത് അസ്വസ്ഥത പ്രകടിപ്പിച്ച് മെസ്സി കളം വിട്ടെങ്കിലും, ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുപോകുമ്പോൾ അദ്ദേഹം സാധാരണ നിലയിലായിരുന്നു. 2023-ൽ മയാമിയിൽ എത്തിയതുമുതൽ മെസ്സിയുടെ വർക്ക് ലോഡ് വളരെ ശ്രദ്ധയോടെയാണ് ക്ലബ് കൈകാര്യം ചെയ്യുന്നത്.


ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിൽ തന്റെ ആറാമത്തെ ലോകകപ്പ് മാമാങ്കത്തിൽ

പങ്കെടുക്കാൻ മെസ്സി തയ്യാറെടുക്കുമ്പോൾ, ഈ സംഭവത്തെ ഒരു ചെറിയ ഇടവേളയായി മാത്രം കണ്ടാൽ മതിയെന്ന ആത്മവിശ്വാസത്തിലാണ് മയാമി ക്യാമ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home