ad
Deshabhimani

ലാമിൻ യമാലിന്റെ മികച്ച പ്രകടനം കാണാനിരിക്കുന്നതേയുള്ളൂ; ആത്മവിശ്വാസത്തോടെ സ്പെയിൻ പരിശീലകൻ

spain coach

സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂയന്റെ. | Photo Credit:AFP

വെബ് ഡെസ്ക്

Published on Jul 10, 2026, 09:52 AM | 1 min read

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിലെ യുവതാരം ലാമിൻ യമാലിനെ പിന്തുണച്ച് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂയന്റെ.


ലാമിൻ യമാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഈ ലോകകപ്പിൽ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ലയണൽ മെസ്സി, കിലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങൾ ഗോളടിച്ചു കൂട്ടുമ്പോഴും, യമാലിന് തന്റെ മുഴുവൻ മികവും പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പരിശീലകൻ സമ്മതിച്ചു.


സീസണിന്റെ അവസാനത്തിൽ പരിക്കേറ്റു വലഞ്ഞ യമാൽ, പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുന്നതേയുള്ളൂ. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് സ്പാനിഷ് താരത്തിന് നേടാനായത്. എങ്കിലും, എതിർടീമുകളുടെ പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തുന്നതിൽ യമാൽ വിജയിക്കുന്നുണ്ട്.


പോർച്ചുഗലിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ യമാലിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി എതിർപ്രതിരോധ താരം നൂനോ മെൻഡസിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് താരത്തിന്റെ വളർച്ചയുടെ അടയാളമാണെന്ന് ഡി ലാ ഫ്യൂയന്റെ ചൂണ്ടിക്കാട്ടി.


കൗമാരത്തിന്റെ തീവ്രതയും ആവേശവും യമാലിന്റെ കളിയിൽ പ്രകടമാണെന്നും, ചില സമയങ്ങളിൽ അവന്റെ ആവേശം നിയന്ത്രിക്കേണ്ടി വരാറുണ്ടെന്നും പരിശീലകൻ പറഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത സ്പെയിൻ പ്രതിരോധം, അമേരിക്കയെ തകർത്തുവരുന്ന ബെൽജിയത്തിനെതിരെ കടുത്ത പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.


വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യമാൽ തന്റെ യഥാർത്ഥ മികവ് തെളിയിക്കുമെന്നും, അവനിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും ഡി ലാ ഫ്യൂയന്റെ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home