ad
Deshabhimani

അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനെസിനെ സ്വന്തമാക്കി ചെൽസി

Matris

എമിലിയാനോ മാർട്ടിനെസ്| Photo:X

വെബ് ഡെസ്ക്

Published on Aug 30, 2026, 05:42 PM | 1 min read

ലണ്ടൻ : അർജന്റീനയുടെ ലോകകപ്പ് ജേതാവും ആസ്റ്റൺ വില്ല ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനെസിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി. മൂന്ന് വർഷത്തെ കരാറിലാണ് 33കാരനായ മാർട്ടിനെസ് ചെൽസിയിലെത്തുന്നത്. ക്ലബ് ഔദ്യോഗികമായി സൈനിങ് പ്രഖ്യാപിച്ചു.


'എനിക്ക് ഇവിടെ വിജയിക്കണം. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജയിക്കാനാണ് ആഗ്രഹിക്കുന്നത്. കിരീടങ്ങൾ നേടുന്ന ക്ലബ്ബാണ് ചെൽസി. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് മികച്ചതായിരിക്കുമെന്ന് കരുതുന്നു. ഞാൻ എന്റെ ഹൃദയംകൊണ്ടാണ് കളിക്കുന്നത്' മാർട്ടിനെസ് പറഞ്ഞു. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ പത്താം സ്ഥാനത്തായതിനാൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാതിരുന്ന ചെൽസിക്കായി മികച്ച പ്രകടനം നടത്തുമെന്ന് മാർട്ടിനെസ് വ്യക്തമാക്കി.


2022ൽ അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് നേടിയ മാർട്ടിനെസിന്റെ ആസ്റ്റൺ വില്ലയിലെ ആറുവർഷത്തെ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. ഈ വർഷം മേയിൽ ആസ്റ്റൺ വില്ല യുവേഫ യൂറോപ്പ ലീഗ് കിരീടം നേടിയപ്പോൾ ടീമിന്റെ പ്രധാന താരമായിരുന്നു അദ്ദേഹം. 2023-24, 2024-25 സീസണുകളിലും വരാനിരിക്കുന്ന സീസണിലും ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയപ്പോഴും മാർട്ടിനെസ് ടീമിന്റെ ഗോൾവല കാത്തു.


2020 ഒക്ടോബറിൽ ലിവർപൂളിനെതിരെ ആസ്റ്റൺ വില്ല 7-2ന്റെ തകർപ്പൻ ജയം നേടിയ മത്സരത്തിലും മാർട്ടിനെസായിരുന്നു ഗോൾകീപ്പർ. ആസ്റ്റൺ വില്ലയിലെത്തുന്നതിന് മുമ്പ് ഏകദേശം ഒരു ദശാബ്ദത്തോളം മാർട്ടിനെസ് ആഴ്സണലിലായിരുന്നു. 2010 ഓഗസ്റ്റിൽ 17-ാം വയസിലാണ് ആഴ്സണലിന്റെ യൂത്ത് ടീമിലെത്തിയത്. തുടർന്ന് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ഉൾപ്പെടെ ആറ് ക്ലബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ കളിച്ചു.


2020 ജൂണിലാണ് ആഴ്സണലിന്റെ സീനിയർ ടീമിൽ അവസരം ലഭിച്ചത്. ഷെഫീൽഡ് യുണൈറ്റഡിനെതിരായ എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ പരിക്കേറ്റ ബെർണ്ട് ലെനോയ്ക്ക് പകരക്കാരനായാണ് മാർട്ടിനെസ് കളത്തിലിറങ്ങിയത്. മത്സരത്തിൽ ആഴ്സണൽ 2-1ന് വിജയിച്ചു. പിന്നീട് സ്ഥിരമായി ആദ്യ ഇലവനിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ആസ്റ്റൺ വില്ലയിലേക്ക് മാറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home