ad
Deshabhimani

പവർപ്ലേയിൽ റൺസ് കണ്ടെത്താനായില്ല, വിക്കറ്റുകൾ നഷ്ടമായി; ബാറ്റിങ് തകർച്ച സമ്മതിച്ച് ശ്രേയസ് അയ്യർ

india

ടീം ഇന്ത്യ |Photo:Reuters

വെബ് ഡെസ്ക്

Published on Jul 10, 2026, 02:05 PM | 1 min read

ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ ടീമിന്റെ ബാറ്റിങ് തകർച്ചയെ സ്വയം വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 158 റൺസ് എന്ന ചെറിയ ലക്ഷ്യം ഇംഗ്ലണ്ട് വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം മറികടന്നിരുന്നു. ഈ പിച്ചിൽ 158 റൺസ് എന്നത് മികച്ച സ്‌കോറല്ലെന്നും ബാറ്റിങ്ങിൽ കുറച്ചുകൂടി മികച്ച പ്രകടനം നടത്തി 180-190 റൺസ് എങ്കിലും നേടണമായിരുന്നുവെന്നും മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശ്രേയസ് അയ്യർ പറഞ്ഞു. പവർപ്ലേയിൽ വിചാരിച്ച പോലെ റൺസ് കണ്ടെത്താൻ കഴിയാത്തതും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതുമാണ് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി.


കുറഞ്ഞ സ്‌കോർ പ്രതിരോധിക്കുക എന്നത് ബൗളർമാർക്ക് എളുപ്പമല്ലായിരുന്നുവെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. പ്രതിരോധിക്കാൻ വലിയൊരു സ്‌കോർ മുന്നിൽ ഇല്ലാത്തതിനാൽ ബൗളർമാരെ കുറ്റം പറയില്ലെന്നും ഇംഗ്ലീഷ് ഓപ്പണർമാർ തുടക്കം മുതൽ ആക്രമിച്ച് കളിച്ചതോടെ മത്സരം കൈവിട്ടുപോയെന്നും ശ്രേയസ് പറഞ്ഞു. വരും മത്സരങ്ങളിൽ പിഴവുകൾ തിരുത്തി ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഈ തോൽവിയോടെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഇന്ത്യക്ക് നഷ്ടമായി. പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യൻ നിരയ്ക്ക് അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. വൈഭവ് സൂര്യവംശി ഉൾപ്പടെയുള്ള ബാറ്റർമാരെല്ലാം നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ മത്സരത്തിൽ ശ്രേയസ് അയ്യർ മാത്രമാണ് ഭേദപ്പെട്ട സ്‌കോറെടുത്തത്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ എന്നിവരെല്ലാം പരമ്പരയിൽ മോശം പ്രകടനമാണ് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home