ad
Deshabhimani

ബുംറയുടെ മത്സരഭാരം കുറയ്ക്കണം; ടീം മാനേജ്‌മെന്റിന് പിന്തുണയുമായി ആകാശ് ചോപ്ര

Jasprit Bumrah

ജസ്പ്രീത് ബുംറ| Photo:Getty Images

വെബ് ഡെസ്ക്

Published on Aug 14, 2026, 10:29 AM | 1 min read

മുംബൈ : ജസ്പ്രീത് ബുംറയുടെ മത്സര ഭാരം കുറയ്ക്കാനുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ താരം ആകാശ് ചോപ്ര. ഫിറ്റാണെന്ന് കരുതി എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നതിന് പകരം താരത്തിന്റെ ദീർഘകാല ഫിറ്റ്‌നസിനാണ് ബിസിസിഐ പ്രാധാന്യം നൽകേണ്ടതെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.


ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. നിലവിൽ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ പുനരധിവാസത്തിലാണ് താരം. ബുംറയ്ക്ക് പകരം പേസർ ആഖിബ് നബിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ബുംറയെപ്പോലൊരു അപൂർവ്വ പ്രതിഭ കയ്യിലുള്ളപ്പോൾ, അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെങ്കിൽ എന്തുകൊണ്ട് നൽകിക്കൂടാ? ബുംറ ഇല്ലാതെയും ഇന്ത്യൻ ടീമിന് മുന്നോട്ട് പോകാനാകും. എന്നാൽ അദ്ദേഹത്തിന്റെ കരിയർ ദീർഘകാലത്തേക്ക് സംരക്ഷിക്കുക എന്നതാണ് പ്രധാനം, ചോപ്ര പറഞ്ഞു.


2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ 151 ഓവറിലധികം പന്തെറിഞ്ഞ ബുംറ നടുവേദനയെ തുടർന്ന് സിഡ്നി ടെസ്റ്റിനിടെ മൈതാനം വിട്ടിരുന്നു. തുടർന്ന് 2025ൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും ബുംറയുടെ മത്സര ഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ചിൽ മൂന്ന് ടെസ്റ്റുകളിൽ മാത്രമാണ് താരത്തെ കളിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home