ad
Deshabhimani

ഇന്ത്യയ്‌ക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ ഐറിഷ് പരിശീലകൻ പടിയിറങ്ങി; ഗാരി വിൽസൺ പുതിയ പരിശീലകൻ

IRISH COACH

Photo Credit:ICC

വെബ് ഡെസ്ക്

Published on Jun 29, 2026, 08:15 PM | 1 min read

ഡബ്ലിൻ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ചരിത്രപരമായ വിജയത്തിന് പിന്നാലെ ഐറിഷ് ക്രിക്കറ്റ് ടീം പരിശീലകൻ ഹെയ്ൻറിച്ച് മലാൻ സ്ഥാനമൊഴിഞ്ഞു.


2022 മുതൽ ടീമിനെ നയിച്ച മലാൻ, അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെടുത്തത്. പകരക്കാരനായി 2021 മുതൽ സഹപരിശീലകനായിരുന്ന ഗാരി വിൽസണെ ക്രിക്കറ്റ് അയർലൻഡ് നിയമിച്ചു.


തന്റെ പരിശീലന കാലയളവിൽ ടീം കൈവരിച്ച നേട്ടങ്ങളിൽ മലാൻ അഭിമാനം പ്രകടിപ്പിച്ചു. മെൽബണിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ലോകകപ്പ് വിജയം, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് വിജയം, ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയം എന്നിവ താൻ ടീമിനൊപ്പം പങ്കുവെച്ച മികച്ച നിമിഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.


പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ കരുത്തരായ ടീമുകൾക്കെതിരെ വിജയം നേടാൻ ഐറിഷ് ടീമിന് കഴിഞ്ഞത് തന്റെ കാലയളവിലെ പ്രധാന നേട്ടമായി അദ്ദേഹം എടുത്തുപറഞ്ഞു.


കഴിഞ്ഞ 30 വർഷത്തിനിടെ ഐറിഷ് ടീമിന്റെ മുഖ്യ പരിശീലകനാകുന്ന ആദ്യ ഐറിഷ് വംശജനാണ് ഗാരി വിൽസൺ. മുൻ ഐറിഷ് താരമായ വിൽസൺ, കളിക്കാരൻ എന്ന നിലയിലും സഹപരിശീലകൻ എന്ന നിലയിലും ടീമിനൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് പുതിയ ദൗത്യമേറ്റെടുക്കുന്നത്.


ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയാകും വിൽസന്റെ കീഴിലുള്ള ടീമിന്റെ ആദ്യത്തെ പ്രധാന പരീക്ഷണം. ട്രാൻസിഷൻ കാലയളവിൽ ഒരു മാസത്തോളം മലാൻ പുതിയ പരിശീലകനെ സഹായിക്കാനുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home