പക്ഷാഘാതം എങ്ങനെ അറിയാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2018, 05:03 PM | 0 min read

ലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന്‌ അടയുകയോ, പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്‌ഥയാണ്‌ സ്‌ട്രോക്ക്‌, അഥവാ പക്ഷാഘാതം . തലച്ചോറിനു നിരന്തരമായി രക്തവും, ഒാക്‌സിജനും ആവശ്യമുണ്ട്‌. ഒരു നിമിഷമം അതു നിലച്ചാൽ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. പക്ഷാഘാതം ഉണ്ടായാൽ ഒരു മിനിറ്റിൽ 1.5 ലക്ഷത്തിൽപരം കോശങ്ങൾ നശിക്കുന്നു.

സ്‌ട്രോക്ക്‌ ഒരു ജീവിതശൈലി രോഗമാണ്‌. പ്രായം, രക്തസമ്മർദം, പ്രമേഹം, വ്യായാമക്കുറവ്‌ എന്നിവ സ്‌ട്രോക്ക്‌ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങളാണ്‌. ഹൃദയമിടിപ്പ്‌ ക്രമമല്ലാത്തവർ, ഹൃദയവാൽവിന്‌ തകരാറുള്ളവർ എന്നിവരിൽ സ്‌ട്രോക്ക്‌ കൂടുതലായി കണ്ടുവരുന്നു. പെട്ടെന്ന്‌ മുഖം കോടിപ്പോകുക, സംസാരശേഷി നഷ്ടപ്പെടുക, നാക്ക്‌ കുഴയുക ശരീരത്തിന്റെ ഒരു വശം തളരുക, നടക്കുമ്പോൾ ബാലൻസ്‌ നഷ്ടപ്പെടുക, തലക്കറക്കം, ഛർദിൽ, തലവേദന, ശരീരത്തിന്റെ ഒരു വശം മരവിക്കുക ബോധക്ഷയം ഉണ്ടാകുക ഇതെല്ലാം സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്‌.

പക്ഷാഘാതത്തിന്റെ ചികിൽസയിൽ വിപ്ലവകരമായ മാറ്റങ്ങളാണ്‌ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്‌. സ്‌ട്രോക്ക്‌ വന്ന്‌ ആദ്യത്തെ നാലര മണിക്കൂറിനകം രോഗിയുടെ രക്തക്കുഴലിനുള്ളിൽ രക്തംകട്ടപിടിച്ചതുമാറ്റുവാനുള്ള ത്രോംബോളിറ്റിക്‌ ഇഞ്ചക്ഷൻ   കൊടുത്ത്‌ ചികിൽസിച്ചു സുഖപ്രദമാക്കാൻ സാധിക്കും. പ്രധാന രക്തധമനികളിലുള്ള തടസം, ലക്ഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ മെക്കാനിക്കൽ ത്രോംമ്പെക്‌ടമി (Mechanical Thrombectemy) എന്ന ചികിൽസാരീതി ഉപയോഗിച്ച്‌ ചികിൽസിച്ചു സുഖപ്പെടുത്താൻ സാധിക്കും.

സ്‌ട്രോക്ക്‌ ചികിൽസയിൽ സമയം പരമപ്രധാനമാണ്‌.പക്ഷാഘാതംഉണ്ടായി എത്രയും പെട്ടെന്ന്‌
(CT Angiogram/MR Angiogram) ടെസ്‌റ്റുകൾക്ക്‌ രോഗിയെ വിധേയമാക്കി രോഗത്തിന്റെ തീവ്രത നിർണയിച്ച്‌ അനുയോജ്യമായ ചികൽസാ രീതി തിരഞ്ഞെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. അത്തരം സംവിധാനങ്ങളുള്ള ആശുപത്രിയിൽ രോഗിയെ എത്രയും പെട്ടെന്ന്‌ എത്തിക്കുന്നത്‌ പക്ഷാഘാതത്തിന്റെ കാഠിന്യം കുറയ്‌ക്കാനും ഒരുപക്ഷേ മരണത്തിൽ നിന്നുതന്നെ രോഗിയെ രക്ഷപ്പെടുത്താനും സഹായിക്കും.

സ്‌ട്രോക്കിൽ നിന്നും സുഖം പ്രാപിക്കുന്ന രോഗികൾ വീണ്ടും സ്‌ട്രോക്ക്‌ വരാതിരിക്കാനുള്ള ചികിൽസാരീതികൾ നിർബന്ധമായും തുടരേണ്ടതാണ്‌. അതിനായി രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, എന്നിവ കൃത്യമായി ചികിൽസയിലൂടെ നിയന്ത്രിക്കുക, പുകവലി പൂർണമായും ഒഴിവാക്കുക, രക്തത്തിന്റെ കട്ടികുറയ്‌ക്കുന്ന മരുന്നുകൾ ഡോക്‌ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക. സ്വയം പര്യാപ്‌തനാകുന്നതുവരെ രോഗിയ്‌ക്ക്‌ ഫിസിയോതെറാപ്പി തുടരേണ്ടതാണ്‌.

ശാരീരികമായ വിഷമതകൾക്കു പുറമെ മാനസികമായും, സാന്പത്തികമായും, പക്ഷാഘാതം രോഗിയെ വിഷമത്തിലാക്കുന്നു. ആയതിനാൽ രോഗിയുടെ പിനരധിവാസം സ്‌ട്രോക്ക്‌ ചികിൽസയിൽ പരമപ്രധാനമാണ്‌. 2018ഒക്‌ടോബർ 29‘സ്‌ട്രോക്ക്‌ദിനം ' ആയി ആചരിക്കുന്നു. രോഗിയുടെയും, കുടുംബത്തിന്റെ പുനരധിവാസത്തിനും അവരെ സമൂഹത്തിലേക്ക്‌ തിരികെ എത്തിക്കുന്നതി്നുള്ള മുൻകൈ എടുക്കുകയുമാണ്‌ ഈ വർഷത്തെ Stroke Day യുടെ ലക്ഷ്യം.നിർബന്ധമായും തുടരേണ്ടതാണ്‌. അതിനായി രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, എന്നിവ കൃത്യമായി ചികിൽസയിലൂടെ നിയന്ത്രിക്കുക, പുകവലി പൂർണമായും ഒഴിവാക്കുക, രക്തത്തിന്റെ കട്ടികുറയ്‌ക്കുന്ന മരുന്നുകൾ ഡോക്‌ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക. സ്വയം പര്യാപ്‌തനാകുന്നതുവരെ രോഗിയ്‌ക്ക്‌ ഫിസിയോതെറാപ്പി തുടരേണ്ടതാണ്‌.

ശാരീരികമായ വിഷമതകൾക്കു പുറമെ മാനസികമായും, സാന്പത്തികമായും, പക്ഷാഘാതം രോഗിയെ വിഷമത്തിലാക്കുന്നു. ആയതിനാൽ രോഗിയുടെ പിനരധിവാസം സ്‌ട്രോക്ക്‌ ചികിൽസയിൽ പരമപ്രധാനമാണ്‌. 2018ഒക്‌ടോബർ 29‘സ്‌ട്രോക്ക്‌ദിനം ' ആയി ആചരിക്കുന്നു. രോഗിയുടെയും, കുടുംബത്തിന്റെ പുനരധിവാസത്തിനും അവരെ സമൂഹത്തിലേക്ക്‌ തിരികെ എത്തിക്കുന്നതി്നുള്ള മുൻകൈ എടുക്കുകയുമാണ്‌ ഈ വർഷത്തെ ടൃീസല ഉമ്യ യുടെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home