ad
Deshabhimani

നിശബ്ദതയ്ക്ക് വിരാമം; നാസയുടെ 'മാവെൻ' ചൊവ്വയുടെ ഭ്രമണപഥത്തിൽ മറഞ്ഞു

Maven
വെബ് ഡെസ്ക്

Published on Jun 04, 2026, 03:20 PM | 1 min read

ഹിഡൻ ഫിഗേഴ്സ് വേ: ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച 'മാവെൻ' ബഹിരാകാശ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി നാസ സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസമായി പേടകത്തിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പത്ത് വർഷത്തിലധികം നീണ്ടുനിന്ന വിജയകരമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഔദ്യോഗികമായ വിടവാങ്ങൽ.


പെട്ടെന്നുണ്ടായ നിശബ്ദത


2013-ലാണ് മാവെൻ (MAVEN - Mars Atmosphere and Volatile EvolutioN) വിക്ഷേപിച്ചത്. കഴിഞ്ഞ ഡിസംബർ ആദ്യവാരത്തിൽ ചൊവ്വയുടെ മറുവശത്തേക്ക് നീങ്ങിയതിന് ശേഷമാണ് നിശബ്ദമായത്. ലഭ്യമായ അവസാന വിവരങ്ങൾ പ്രകാരം പേടകം ഭ്രമണപഥത്തിൽ വെച്ച് അതിവേഗത്തിൽ കറങ്ങാൻ തുടങ്ങിയതായി കണ്ടെത്തി. ഇത് പേടകത്തിന്റെ ഭ്രമണപഥത്തെ ബാധിക്കുകയും ബാറ്ററികളിലെ ചാർജ് പൂർണ്ണമായും തീരുന്നതിന് കാരണമാവുകയും ചെയ്തു. നാസ നിയോഗിച്ച പ്രത്യേക അന്വേഷണ ബോർഡ് പേടകം ഇനി പ്രവർത്തനക്ഷമമാക്കാൻ കഴിയില്ലെന്ന് വിലയിരുത്തി. തകരാറിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇനിയും തുടരുകയാണ്.


ഒരു വർഷത്തെ കാലാവധി പ്രതീക്ഷിച്ച് വിക്ഷേപിച്ച മാവെൻ 11 വർഷത്തിലേറെയാണ് ചൊവ്വയെ നിരീക്ഷിച്ചത്. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ പരിണാമത്തെക്കുറിച്ചും, അവിടെയുണ്ടായിരുന്ന വെള്ളവും വായുവും എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നതിനെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ മാവെൻ നൽകി. ചൊവ്വയുടെ ഉപരിതലത്തിലുള്ള നാസയുടെ ക്യൂരിയോസിറ്റി (Curiosity), പെർസിവീയറൻസ് (Perseverance) എന്നീ റോവറുകളിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്ക് എത്തിക്കുന്ന പ്രധാന ലിങ്കായി പ്രവർത്തിച്ചിരുന്നത് മാവെൻ ആയിരുന്നു.


ചൊവ്വയുടെ പാതയിൽ കറങ്ങി

നക്ഷത്ര നിരീക്ഷണവും


ചൊവ്വയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പുറമെ, കഴിഞ്ഞ വർഷം ചൊവ്വയ്ക്ക് സമീപത്തുകൂടി കടന്നുപോയ ഒരു അപൂർവ്വ നക്ഷത്രാന്തര ധൂമകേതുവിനെയും മാവെൻ നിരീക്ഷിച്ചിരുന്നു. "ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അതിന്റെ പരിണാമത്തെക്കുറിച്ചുമുള്ള നമ്മുടെ അറിവുകളെ മാവെൻ പൂർണ്ണമായും മാറ്റിമറിച്ചു." — എന്നാണ് മാവെൻ ചീഫ് സയന്റിസ്റ്റും യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡർ പ്രൊഫസറുമായ ഷാനൻ കറി പ്രതികരിച്ചത്.


മാവെന്റെ അസാന്നിധ്യം റോവറുകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും, നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും മറ്റ് ഓർബിറ്ററുകൾ വഴി വിവരശേഖരണം തുടരുമെന്നും നാസ അറിയിച്ചു. ചൊവ്വയുടെ ചരിത്രം തിരയുന്നതിൽ വലിയൊരു അധ്യായത്തിനാണ് ഇതോടെ മാറ്റമാവുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home