ദുബായിൽ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

AMNESTY
വെബ് ഡെസ്ക്

Published on Jan 01, 2025, 06:55 PM | 2 min read

ദുബായ് > അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഡിസംബർ 31ന് അവസാനിച്ചു. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ഇതിൽ നിരവധിപേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും 55,000- ലധികം ആളുകൾ രാജ്യം വിടുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു


പൊതുമാപ്പ് സംരംഭം വിജയകരമായിരുന്നുവെന്ന് പദ്ധതി വിജയിപ്പിച്ചതിന് തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളികളോട് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി കൃതജ്ഞത അറിയിച്ചു. അതിനിടയിൽ ദുബായിൽ ഇത് വരെ 55,200 എക്‌സിറ്റ് പെർമിറ്റ് പാസുകൾ നൽകിയിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ച നിരവധി ആളുകൾ ഇനിയും രാജ്യം വിടാനുണ്ട്. മതിയായ ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് രാജ്യം വിടാൻ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളി എന്നിരുന്നാലും ജി ഡി ആർ എഫ് എ ദുബായ് അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ലഫ് : ജനറൽ കൂട്ടിച്ചേർത്തു.


2024 സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബർ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടി നൽകി. നിയമലംഘകർക്ക് അവരുടെ പദവി ശരിയാക്കാനുള്ള അവസരം നൽകുന്നതിന് യുഎഇ ഗവൺമെൻ്റിൻ്റെ മുൻകാല സംരംഭങ്ങളെ അപേക്ഷിച്ച്, ഈ ഗ്രേസ് പിരീഡ് അഭൂതപൂർവമായ വിജയമായിരുന്നുവെന്ന് ലെഫ്റ്റനൻ്റ് ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു. ഓർഗനൈസേഷൻ, നടപടിക്രമങ്ങൾ, ഇടപാട് പ്രോസസ്സിംഗിൻ്റെ എളുപ്പം എന്നിവ ഉൾപ്പെടെ നിരവധി വശങ്ങളിൽ ഈ വിജയം പ്രകടമാണ്.


പൊതുമാപ്പിന് ശേഷം പിഴകൾ പുനഃസ്ഥാപിക്കുമെന്നതിനാൽ, സമയപരിധിക്ക് മുമ്പായി അവരുടെ സ്റ്റാറ്റസ് ക്രമീകരണം വേഗത്തിലാക്കാൻ നിയമലംഘകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാർ പങ്കാളികളുമായി സഹകരിച്ച് നിയമലംഘകരെ അവരുടെ സ്ഥലങ്ങളിൽ ലക്ഷ്യമിട്ടുള്ള പരിശോധനാ കാമ്പെയ്‌നുകൾ അടുത്ത ദിവസങ്ങളിൽ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേസ് പിരീഡ് നീട്ടുന്നത് നിയമലംഘകർക്ക് പിഴകളിൽ നിന്ന് ഒഴിവാക്കലുകളോടെയും റീ എൻട്രിക്ക് വിലക്ക് ലഭിക്കാതെയും തങ്ങളുടെ നില പരിഹരിക്കാനുള്ള അവസാന അവസരമാണെന്ന് പൊതുമാപ്പ് അവസരമെന്ന് അൽ മർറി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home